Monday, June 30, 2014

വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചു...







ചെന്നൈ: അഞ്ചു വിദേശ ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ പി എസ്എല്‍വിസി23 ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.52ന് നടത്തിയ വിക്ഷേപണം പൂര്‍ണ വിജയമാണ്. കുതിച്ചുയര്‍ന്ന് 20 മിനിറ്റായപ്പോള്‍ ആദ്യ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു.

ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ അഞ്ചു ഉപഗ്രഹങ്ങളാണ് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ചത്. ഫ്രാന്‍സിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ സ്പോട്ട് 7, കാനഡയുടെ കാന്‍ എക്സ് 4, കാന്‍ എക്സ് 5, ജര്‍മനിയുടെ എയ്സാറ്റ്, സിംഗപ്പൂരിന്റെ വെലോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പി എസ് എല്‍ വി 23 സി ഭ്രമണപഥത്തിലെത്തിച്ചു. ഇതിനകം 33 വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.

ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ ശക്തിയാകുന്നതിന്റെ സൂചനയായാണ് പിഎസ്എല്‍സിയുടെ ഈ നേട്ടമെന്ന് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള ഇത്തരം വിക്ഷേപണങ്ങള്‍ രാജ്യത്തിന് മുതല്‍കൂട്ടാകും. അയല്‍രാജ്യങ്ങള്‍ക്കു കൂടി ഉപകാരപ്പെടുന്ന സാര്‍ക്ക് സാറ്റലൈറ്റുകള്‍ നിര്‍മ്മിക്കണമെന്നും മോഡി പറഞ്ഞു.

വിക്ഷേപണം കാണാന്‍ ഞായറാഴ്ച തന്നെ മോഡി ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു. പ്രത്യേക വിമാനത്തില്‍ ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രി ജയലളിതയുമായുള്ള ഹ്രസ്വ യോഗത്തിനു ശേഷമാണ് ഹെലികോപ്റ്ററില്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃതത്തിലുള്ള ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.


http://www.deshabhimani.com/newscontent.php?id=475196

ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തി: പ്രധാനമന്ത്രി




ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയാണെന്നും, വികസിത രാജ്യങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങള്‍ പി എസ് എല്‍ വി 23 സി റോക്കറ്റിന് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യ കൈവരിച്ച മുന്നേറ്റത്തിന് തെളിവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. 

ഈരംഗത്തെ പ്രമുഖരാണ് തങ്ങളെന്ന് ഇന്ത്യ തെളിയിച്ചുകഴിഞ്ഞിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ പി എസ് എല്‍ വി വിക്ഷേപണത്തിന് സാക്ഷ്യംവഹിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ലോകത്തെ ഏറ്റവും ചിലവുകുറഞ്ഞ ബഹിരാകാശ സാങ്കേതികവിദ്യയാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ളഥെന്ന് അദ്ദേഹം പറഞ്ഞു. ഹോളിവുഡ് ചിത്രമായ 'ഗ്രാവിറ്റി'യുടെ നിര്‍മ്മാണ ചിലവിനെക്കാള്‍ കുറവാണ് ഇന്ത്യയുടെ ചൊവ്വാദൗത്യത്തിനെന്ന് മോദി ചൂണ്ടിക്കാട്ടി. 

നിരവധി പ്രതിബന്ധങ്ങള്‍ അതിജീവിച്ചാണ് ഇന്ത്യ ബഹിരാകാശ സങ്കേതികവിദ്യയില്‍ മുന്നേറ്റം നടത്തിയത്. ലളിതമായിട്ടായിരുന്നു തുടക്കം. എല്ലാ പരിമിതികളെയും അതിജീവിച്ച് മുന്നേറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ബഹിരാകാശ രംഗത്തെ ഗവേഷണം കാര്യക്ഷമമായി തുടരണം. സാധാരണക്കാരുടെ ജീവിതത്തിലും ഉപഗ്രഹ സാങ്കേതികവിദ്യ മാറ്റങ്ങള്‍ വരുത്തും.

പി എസ് എല്‍ വി വിക്ഷേപണത്തിന് സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.

http://www.mathrubhumi.com/story.php?id=465666

പി എസ് എല്‍ വി 23 സി വിജയകരമായി വിക്ഷേപിച്ചു



ചെന്നൈ: പി.എസ്.എല്‍.വി 23 സി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിക്ഷേപണം. ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പുര്‍ എന്നീ രാഷ്ട്രങ്ങളുടെ ഉപഗ്രഹങ്ങള്‍ പി.എസ്.എല്‍.വി 23 സി ഭ്രമണപഥത്തിലെത്തിച്ചു.

ഫ്രാന്‍സിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ സ്‌പോട്ട് 7, കാനഡയുടെ കാന്‍ എക്‌സ് 4, കാന്‍ എക്‌സ് 5, ജര്‍മനിയുടെ എയ്‌സാറ്റ്, സിംഗപ്പൂരിന്റെ വെലോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പി. എസ്.എല്‍.വി 23 സി വഹിച്ചത്. ബഹിരാകാശ ഗവേഷണ വിപണിയില്‍ ഇന്ത്യയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന സംരംഭമാണിതെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുവരെ 35 വിദേശ ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ. ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.

പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രി ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് ശ്രീഹരിക്കോട്ടയിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ചെന്നൈയിലും ശ്രീഹരിക്കോട്ടയിലും ഒരുക്കിയിരുന്നു. വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

http://www.mathrubhumi.com/story.php?id=465665

Wednesday, June 25, 2014

മംഗള്‍യാന്‍ ഭൂമിയില്‍നിന്ന് 117 മില്യണ്‍ കിലോമീറ്റര്‍ അകലെയെത്തി

ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകമായ മംഗള്‍യാന്‍ ഭൂമിയില്‍നിന്ന് 117 മില്യണ്‍ കിലോമീറ്റര്‍ അകലത്തിലായി. ലക്ഷ്യത്തിലെത്താന്‍ അടുത്ത 92 ദിവസത്തിനുള്ളില്‍ 24 മില്യണ്‍ കിലോമീറ്റര്‍കൂടി സഞ്ചരിക്കണം. പേടകത്തില്‍നിന്ന് വിവരം ഭൂമിയിലെത്താന്‍ ആറ്് മിനിറ്റും മുപ്പത് സെക്കന്‍ഡുമാണ് ഇപ്പോള്‍ വേണ്ടിവരുന്നതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് കടക്കാന്‍ ഇനിയുള്ള 92 ദിവസം നിര്‍ണായകമാണ്. 

സഞ്ചാരപഥത്തിലെ രണ്ടാം തിരുത്തല്‍ ഐ.എസ്.ആര്‍.ഒ. വിജയകരമായി നടപ്പാക്കിയത് ജൂണ്‍ പതിനൊന്നിനാണ്. അന്നേദിവസം വൈകിട്ട് 4.30-ന് പേടകത്തിലെ നാല് ചെറു റോക്കറ്റുകള്‍ 16 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. 

മാറ്റം വരുത്തിയ സഞ്ചാരപഥത്തിലൂടെ സഞ്ചരിച്ചാണ് പേടകം സപ്തംബര്‍ 24-ന് ചൊവ്വയില്‍ പ്രവേശിക്കുന്നത്. 2013 ഡിസംബര്‍ ഒന്നിനാണ് മംഗള്‍യാനെ ചൊവ്വയിലേക്കുള്ള സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. ഡിസംബര്‍ മൂന്നിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിന്റെ പരിധിയായ 9.75 ലക്ഷം കിലോമീറ്റര്‍ ഭേദിച്ച പേടകത്തെ ആദ്യമായാണ് സഞ്ചാരപഥ തിരുത്തലിന് വിധേയമാക്കിയത്. സൂര്യന്റെ ഗുരുത്വാകര്‍ഷണ വലയത്തിലൂടെ സഞ്ചരിക്കുന്ന പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന 2014 സപ്തംബര്‍ 24-ാണ് ഇനി ഏറെ നിര്‍ണായകം. 
ഒമ്പതുമാസം എടുത്താണ് പേടകം ചൊവ്വയെ ചുറ്റാനായി എത്തുന്നത്. 

ദീര്‍ഘവൃത്തത്തിലുള്ളതാണ് ഭ്രമണപഥം. ചൊവ്വയോട് ഏറ്റവും അടുക്കുമ്പോള്‍ ദൂരം 372 കിലോമീറ്ററും ഏറ്റവും അകലുമ്പോള്‍ എണ്‍പതിനായിരം കിലോമീറ്ററുമായിരിക്കും അകലം. ചൊവ്വാദൗത്യത്തിന് 450 കോടി രൂപയാണ് ചെലവ്. 1,350 കിലോഗ്രാം ഭാരമുള്ള ബഹിരാകാശപേടകത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനായുള്ള അഞ്ച് ഉപകരണങ്ങള്‍ക്ക് (പേലോഡ്‌സ്) 15 കിലോഗ്രാം ഭാരം വരും.

http://www.mathrubhumi.com/technology/science/mangalyaan-red-planet-mars-orbiter-mission-mom-mars-space-mission-science-indian-space-research-organisation-isro-464413/

നിഗൂഢ സൂപ്പര്‍നോവയുടെ രഹസ്യം വെളിവായി

സൂപ്പര്‍നോവയുടെ അമിത തിളക്കത്തിന് പിന്നില്‍ 'ഗ്രാവിറ്റേഷണല്‍ ലെന്‍സ്' പ്രതിഭാസം 

തിളക്കത്തിന്റെ ആധിക്യംകൊണ്ട് ജ്യോതിശാസ്ത്രരംഗത്ത് വര്‍ഷങ്ങളോളം തര്‍ക്കവിഷയമായിരുന്ന നിഗൂഢ സൂപ്പര്‍നോവയുടെ രഹസ്യം ഒരുസംഘം ഗവേഷകര്‍ അനാവരണം ചെയ്തു. സൂപ്പര്‍നോവയ്ക്കിപ്പുറം സ്ഥിതിചെയ്യുന്ന ഗാലക്‌സിയുടെ സാന്നിധ്യം മൂലമുള്ള 'ഗ്രാവിറ്റേഷണല്‍ ലെന്‍സ്' പ്രതിഭാസമാണ്, സൂപ്പര്‍നോവയുടെ അമിത തിളക്കത്തിന് കാരണമത്രേ.

2010 ല്‍ കണ്ടുപിടിച്ച PS1-10afx എന്ന സൂപ്പര്‍നോവയാണ്, ജ്യോതിശാസ്ത്രജ്ഞരില്‍ അമ്പരപ്പ് സൃഷ്ടിച്ചത്. ഭൂമിയില്‍നിന്ന് 900 കോടി പ്രകാശവര്‍ഷമകലെയുള്ള ഗാലക്‌സിയിലാണ്സൂപ്പര്‍നോവ ( Supernova ) സ്‌ഫോടനമുണ്ടായത്.

അതൊരു സാധാരണ സൂപ്പര്‍നോവ ആയിരുന്നില്ല. Type Ia സൂപ്പര്‍നോവയുടെ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും, അതിന്റെ തിളക്കം 30 ശതമാനം കൂടുതലായിരുന്നു. അതിന് കാരണം ആര്‍ക്കും വിശദീകരിക്കാനായില്ല, അതൊരു പുതിയയിനം സൂപ്പര്‍നോവ അല്ലേ എന്ന് സംശയമുണര്‍ന്നു.

എന്നാല്‍ , അതൊരു സാധാരണ Type Ia സൂപ്പര്‍നോവ തന്നെയാകാമെന്നും, അധിക തിളക്കത്തിന് കാരണം ഗ്രാവിറ്റേഷണല്‍ ലെന്‍സ് പ്രതിഭാസമാകാമെന്നും കഴിഞ്ഞ വര്‍ഷം ഒരുസംഘം ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 



ഭീമന്‍ ഗാലക്‌സിയോ തമോഗര്‍ത്തമോ ലെന്‍സുപോലെ പ്രവര്‍ത്തിച്ച് വിദൂരവസ്തുവില്‍നിന്നുള്ള പ്രകാശത്തെ വക്രീകരിക്കുന്നതിനാണ്
'ഗ്രാവിറ്റേഷണല്‍ ലെന്‍സ് പ്രതിഭാസം' എന്ന് പറയുന്നത്.

തങ്ങളുടെ നിഗമനം ശരിയാണോ എന്ന് പരിശോധിക്കാന്‍ , ടോക്യോ സര്‍വകലാശാലയ്ക്ക് കീഴില്‍ കാവ്‌ലി ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ.റോബര്‍ട്ട് ക്വിംബിയും സംഘവും ഹാവായിയിലെ കെക് ടെലസ്‌കോപ്പിന്റെ സഹായം തേടി.

ആ ടെലസ്‌കോപ്പുപയോഗിച്ച് സൂപ്പര്‍നോവയുണ്ടായ ഗാലക്‌സിയുടെ പരിസരം നിരീക്ഷിച്ചപ്പോള്‍ , ഇതുവരെ അറിയപ്പെടാത്ത ഒരു ഗാലക്‌സി അവിടെയുള്ളതായി കണ്ടു. അത് ഭൂമിയില്‍നിന്ന് 850 കോടി പ്രകാശവര്‍ഷം അകലെയാണെന്നും നിരീക്ഷണത്തില്‍ മനസിലായി. ആ ഗാലക്‌സിയിലേറെയും മങ്ങിയ നക്ഷത്രങ്ങളാണ്. അതുകൊണ്ടാണ് ഇതുവരെ അത് നീരീക്ഷിക്കപ്പെടാതിരുന്നത്.

ആ 'അജ്ഞാത ഗാലക്‌സി' ഒരു ഗ്രാവിറ്റേഷണല്‍ ലെന്‍സായി പ്രവര്‍ത്തിച്ചതിനാലാണ്, Type Ia സൂപ്പര്‍നോവകളെക്കാള്‍ തിളക്കത്തില്‍ PS1-10afx കാണപ്പെടാന്‍ ഇടയായതെന്ന്, പുതിയ ലക്കം 'സയന്‍സ് ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു (കടപ്പാട് : സയന്‍സ് മാഗസിന്‍ ) 


http://www.mathrubhumi.com/technology/science/supernova-space-science-physics-astronomy-ps1-10afx-gravitational-lens-449393/

ഒരു ഗാലക്‌സിയില്‍ രണ്ട് ഭീമന്‍ തമോഗര്‍ത്തങ്ങള്‍ കണ്ടെത്തി


പാരീസ്: ഒരു നക്ഷത്രസമൂഹത്തില്‍ രണ്ട് അതിഭീമന്‍ തമോഗര്‍ത്തമെന്ന അപൂര്‍വ പ്രതിഭാസം യൂറോപ്യന്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി 'എക്‌സ്.എം എം. ന്യൂട്ടണ്‍ 'കണ്ടെത്തി. ഒരു സാധാരണ നക്ഷത്രസമൂഹത്തില്‍ (ഗാലക്‌സിയില്‍) രണ്ട് ഭീമന്‍ തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം അപൂര്‍വമാണ്. 

ഭൂമിയില്‍നിന്ന് 200 കോടി പ്രകാശവര്‍ഷം അകലെ ഒരു നക്ഷത്രസമൂഹത്തിലാണ് രണ്ട് കൂറ്റന്‍ തമോഗര്‍ത്തങ്ങളുള്ളത്. ഭീമന്‍ നക്ഷത്രങ്ങളാണ് ഇന്ധനം എരിഞ്ഞുതീര്‍ന്ന് അവസാനം തമോഗര്‍ത്തങ്ങളായി പരിണമിക്കുന്നത്.

സാധാരണ ഗാലക്‌സികളുടെ കേന്ദ്രഭാഗത്ത് ഒരു ഭീമന്‍ തമോഗര്‍ത്തമാണുണ്ടാവുക. രണ്ട് നക്ഷത്രസമൂഹങ്ങള്‍ ലയിച്ചതുകൊണ്ടാവാം രണ്ട് അതിഭീമന്‍ തമോഗര്‍ത്തങ്ങള്‍ ഇങ്ങനെ കാണപ്പെടുന്നതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. 

നക്ഷത്രസമൂഹത്തിന്റെ മധ്യത്തില്‍ തമോഗര്‍ത്തങ്ങള്‍ പരസ്പരം വലംവെക്കുകയാണെന്ന് ചൈന പീക്കിങ് സര്‍വകലാശാലയിലെ ഫുകുന്‍ ലിയു വ്യക്തമാക്കി. 

ഗാലക്‌സികളുടെ ലയനം സംബന്ധിച്ച് കൂടുതല്‍ പഠനത്തിന് കണ്ടെത്തല്‍ സഹായമാവും. 'ദി ആസ്‌ട്രോ ഫിസിക്കല്‍ ജേണല്‍' മെയ് 10 ലക്കത്തില്‍ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ചിത്രം കടപ്പാട് : ESA - C. Carreau )

http://www.mathrubhumi.com/technology/science/supermassive-black-hole-galaxy-black-hole-astronomy-science-xmm-newton-449113/

വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തി



ആകാശഗംഗയിലെ ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'കെപ്ലര്‍ - 186എഫ്' ( Kepler-186f ) എന്ന ശിലാനിര്‍മിതമായ ആ ഗ്രഹത്തില്‍ ദ്രാവകാവസ്ഥയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍ . 

നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണത്തിലാണ്, ഭൂമിയെ അപേക്ഷിച്ച് പത്തുശതമാനം മാത്രം വലിപ്പക്കൂടുതലുള്ള ഗ്രഹം തിരിച്ചറിഞ്ഞ്. ആകാശഗംഗയില്‍ ജിവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 മാര്‍ച്ചില്‍ വിക്ഷേപിച്ചതാണ് കെപ്ലര്‍ ടെലസ്‌കോപ്പ്.

ഒരു കുള്ളന്‍ നക്ഷത്രമായ 'കെപ്ലര്‍ 186'നെ പരിക്രമണം ചെയ്യുന്ന അഞ്ച് ഗ്രഹങ്ങളില്‍ ബാഹ്യഭാഗത്തുള്ളതാണ് കെപ്ലര്‍ 186എഫ്. സൂര്യന്റെ വാസയോഗ്യമായ ഭാഗത്ത് ഭൂമി സ്ഥിതിചെയ്യുന്നതുപോലെ, ആ ഗ്രഹവും അതിന്റെ മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയിലാണുള്ളത്. 

ഭൂമിയില്‍ വെള്ളം ദ്രാവകാവസ്ഥയിലുള്ളതാണ് ഇവിടെ ജീവനുണ്ടാകാന്‍ പ്രധാന കാരണം. സൂര്യനില്‍നിന്ന് ഭൂമി കുറച്ചുകൂടി അകലെയായിരുന്നെങ്കില്‍ , ഇവിടുത്തെ വെള്ളം മുഴുവന്‍ തണുത്തുറഞ്ഞ് പോകുമായിരുന്നു. നമ്മള്‍ സൂര്യനോട് കുറച്ചുകൂടി അടുത്തായിരുന്നെങ്കില്‍ , ഉയര്‍ന്ന താപനിലയില്‍ ഭൂമിയിലെ വെള്ളം മുഴുവന്‍ നീരാവിയായി പോകുമായിരുന്നു.

ദ്രാവകാവസ്ഥയില്‍ വെള്ളമുണ്ടാകാന്‍ സഹായിക്കുന്നതിനാലാണ്, സൂര്യന്റെ വാസയോഗ്യമേഖലയിലാണ് ഭൂമി എന്നു പറയുന്നത്. കെപ്ലര്‍ 186എഫ് ഗ്രഹവും മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയിലാണെന്ന് ഗവേഷകര്‍ പറയുന്നു. 

ഒരു ഗ്രഹത്തില്‍ വെള്ളമുണ്ടെങ്കില്‍ , അവിടെ ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കെപ്ലര്‍ ദൗത്യം വിക്ഷേപിക്കപ്പെട്ടത്. 

നാസയുടെ ആമെസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകയും കെപ്ലര്‍ ടീമിലെ അംഗവുമായ എലിസ ക്വിന്റാനയും സഹപ്രവര്‍ത്തകരുമാണ്, വര്‍ഷങ്ങളുടെ നിരീക്ഷണത്തിനൊടുവില്‍ ഈ കണ്ടെത്തല്‍ നടത്തിയത്. പുതിയ ലക്കം 'സയന്‍സ് ജേര്‍ണലി'ല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വീദൂരനക്ഷത്രങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറുള്ള 'സംതരണ സങ്കേതം' ( transit method ) ഉപയോഗിച്ചാണ്, ഭൂമിക്ക് സമാനമായ ഗ്രഹത്തെ തിരിച്ചറിഞ്ഞത്. 

വിദൂരനക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ , നക്ഷത്രത്തിന്റെ തിളക്കത്തിന് ഒരേ ക്രമത്തിലുണ്ടാകുന്ന മങ്ങലാണ് സംതരണ സങ്കത്തിന്റെ അടിസ്ഥാനം. അത് കണക്കാക്കി ഗ്രഹത്തിന്റെ സാന്നിധ്യം, വലിപ്പം തുടങ്ങിയ സംഗതികള്‍ നിര്‍ണയിക്കുന്നു. (വിവരങ്ങള്‍ക്ക് കടപ്പാട്: സയന്‍സ് മാഗസിന്‍ ; ചിത്രം കടപ്പാട് : Danielle Futselaar )

http://www.mathrubhumi.com/technology/science/earth-like-planet-exoplanet-astronomy-science-water-planet-nasa-kepler-telescope-447363/

ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രസംഘം അപൂര്‍വ ഗാലക്‌സി കണ്ടെത്തി

ഗവേഷകസംഘത്തില്‍ നാലുമലയാളികള്‍

കല്പറ്റ: ഇതുവരെ കണ്ടെത്തിയതില്‍ നീളം കൂടിയ റേഡിയോ ജെറ്റുകളുള്ള ൈസ്പറല്‍ ഗാലക്‌സിയെ ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രസംഘം കണ്ടെത്തി. പുണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോ ഫിസിക്‌സിലെ ശാസ്ത്രജ്ഞന്‍ ഡോ. ജൊയ്ദീപ് ബാഗ്ചിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് അപൂര്‍വതകളുള്ള ഗാലക്‌സി കണ്ടെത്തിയത്.

ഭൂമിയില്‍ നിന്ന് 112 കോടി പ്രകാശവര്‍ഷം അകലെയുള്ള ഈ ഗാലക്‌സിയില്‍ നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് 52 ലക്ഷം പ്രകാശവര്‍ഷം നീളമുണ്ട്.സ്‌ൈപറല്‍ ഗാലക്‌സിയില്‍ നിന്നുമുള്ള റേഡിയോ െജറ്റുകള്‍ക്ക് സാധാരണ കുറഞ്ഞ ദൈര്‍ഘ്യമേ ഉണ്ടാകാറുള്ളൂ. ഗാലക്‌സികളുടെ നടുവിലുള്ള തമോഗര്‍ത്തങ്ങള്‍ ദ്രവ്യത്തെ വലിച്ചെടുക്കുമ്പോള്‍ കാന്തികവലയത്തില്‍പ്പെട്ട് അതിവേഗം പുറത്തേക്ക് തെറിക്കുന്ന ഇലക്ട്രോണുകളാണ് റേഡിയോ ജെറ്റ് എന്ന പ്രതിഭാസത്തിന് പിന്നില്‍. ൈസ്പറല്‍ ഗാലക്‌സികളില്‍ സാധാരണ കുറഞ്ഞ പിണ്ഡമുള്ള തമോഗര്‍ത്തങ്ങള്‍ ആയതുകൊണ്ടുതന്നെ വലിയ റേഡിയോ ജെറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

എന്നാല്‍, സ്‌പെക്ട്രോസ്‌കോപ്പി പഠനങ്ങളില്‍ നിന്ന് ഇതിന്റെ കേന്ദ്രത്തില്‍ 20 കോടി സൗരപിണ്ഡത്തിന് തുല്യമായ പിണ്ഡമുള്ള തമോഗര്‍ത്തം ഉണ്ടെന്നാണ് കണ്ടെത്തിയത്.

മറ്റൊരു പ്രത്യേകത ഗോളാകൃതിയിലുള്ള ദ്രവ്യവിന്യാസം ഇതിന്റെ കേന്ദ്രത്തില്‍ ഇല്ലെന്നതാണ്. അതുകൊണ്ടുതന്നെ ഇത് സ്യൂഡോ ബള്‍ജ് ഗണത്തില്‍ പെടുന്ന ൈസ്പറല്‍ ഗാലക്‌സിയാണ്. ഒരു സ്യുഡോ ബള്‍ജ് ഗാലക്‌സിയില്‍ ഇത്രയധികം പിണ്ഡമുള്ള തമോഗര്‍ത്തം എങ്ങനെയുണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഈ ഗാലക്‌സിയുടെ കറക്കവേഗവും സാധാരണ ഗാലക്‌സികളേക്കാള്‍ വളരെ കൂടുതലാണ്.

പുണെയിലുള്ള ജയ്ന്റ് മീറ്റര്‍ വേവ് റേഡിയോ ടെലസ്‌കോപ്പിന്റെയും ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സിന്റെ കീഴിലുള്ള ഐയുക്ക ഗിരാവല്ലി ഒബ്‌സര്‍വേറ്ററിയുടെയും സഹായത്തോടുകൂടിയായിരുന്നു കണ്ടുപിടിത്തം.

ഗവേഷണസംഘത്തിലെ നാലുപേര്‍ മലയാളികളാണ്. ഡോ. എം. വിവേക് (പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ, ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്, പുണെ ) ഡോ. വി. വിനു (പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, യു.എസ്.എ.), ഡോ. ജോ. ജേക്കബ് (ന്യൂമാന്‍ കോളേജ്, തൊടുപുഴ), കെ.ജി. ബിജു (ഡബ്ലൂു.എം.ഒ.കോളേജ്, മുട്ടില്‍, വയനാട്) എന്നിവരാണ് ഗവേഷണസംഘത്തിലെ മലയാളികള്‍.
ഗവേഷണഫലങ്ങള്‍ അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിന്റെ 2014 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


http://www.mathrubhumi.com/technology/science/astronomy-science-spiral-galaxy-redio-jets-indian-scientists-463448/

സമുദ്രങ്ങളെ മൂന്നുതവണ നിറയ്ക്കാന്‍ പോന്നത്ര വെള്ളം ഭൂമിക്കുള്ളില്‍!


ഭൂപ്രതലത്തില്‍നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ താഴെ, ഭൂമിക്കുള്ളില്‍ വന്‍ ജലശേഖരം കണ്ടെത്തി. ഭൂമിയുടെ ഉപരിതലത്തിലെ സമുദ്രങ്ങളെ മുഴുവന്‍ മൂന്നുതവണ നിറയ്ക്കാന്‍ പോന്നത്ര ഭീമമായ ജലശേഖരമാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

ഭൂമി എങ്ങനെയാണ് രൂപപ്പെട്ടതെന്നുള്ള ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ കാരണമായേക്കാവുന്ന കണ്ടെത്തലായി ഇത് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസം'സയന്‍സ്' ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ഭൂവല്‍ക്കത്തില്‍നിന്ന് ഏതാണ്ട് 600 കിലോമീറ്റര്‍ താഴെയുള്ള ഭാഗത്ത് 'റിങ്‌വുഡൈറ്റ്' ( ringwoodite ) ധാതുപാളികളിലാണ് വന്‍തോതിലുള്ള ജലശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. സ്‌പോഞ്ചുപോലെ ജലത്തെ കുടുക്കിയിടാന്‍ കഴിവുള്ള ധാതുവാണ് റിങ്‌വുഡൈറ്റ്.

ഏതാണ്ട് 460 കോടി വര്‍ഷംമുമ്പ് ഭൂമി രൂപപ്പെട്ട ശേഷം, ധൂമകേതുക്കള്‍ തുടര്‍ച്ചയായി പതിച്ചതിന്റെ ഫലമായാണ് ഭൂപ്രതലത്തില്‍ സമുദ്രങ്ങള്‍ രൂപപ്പെട്ടതെന്നാണ് നിലവിലുള്ള ധാരണ. അത് തെറ്റാണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. 

സമുദ്രങ്ങളിലെ ജലം ഭൂമിക്കുള്ളില്‍നിന്ന് ഭൗമപ്രവര്‍ത്തനങ്ങളുടെ ഫലമായി എത്തിയതാണെന്ന് കരുതാന്‍ പുതിയ പഠനം സാഹചര്യമൊരുക്കുന്നതായി, പഠനത്തിന് നേതൃത്വം നല്‍കിയ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ സ്റ്റീവ് ജേക്കബ്‌സെന്‍ പറഞ്ഞു. 

ഭൂമിയിലെ ജലചക്രത്തെക്കുറിച്ചുള്ള പഠനം ഇത്തരമൊരു കണ്ടെത്തിന്റെ സാധ്യത മുന്നോട്ടുവെച്ചിരുന്നു. ഏറെക്കാലമായി, ഭൂമിക്കടിയില്‍ ഇത്തരമൊരു ജലശേഖരത്തിനായുള്ള അന്വേഷണത്തിലായിരുന്നു ശാസ്ത്രലോകം. യു.എസിന് അടിയിലായാണ് ഇപ്പോള്‍ കണ്ടെത്തിയ ഭീമന്‍ ജലശേഖരം സ്ഥിതിചെയ്യുന്നത്. 

ഭൂകമ്പപ്രകമ്പനങ്ങള്‍ അളക്കാന്‍ അമേരിക്കയിലങ്ങോളമിങ്ങോളം സ്ഥാപിച്ചിട്ടുള്ള 2000 ഭൂകമ്പമാപിനികളുടെ ശൃംഖലയായ USArray യില്‍ നിന്നുള്ള വിവരങ്ങളുടെയും ജേക്കബ്‌സെനിന്റെ ലാബില്‍ നടത്തിയ ധാതുപരീക്ഷണങ്ങളുടെയും സഹായത്തോടെയാണ്, ഏതാണ്ട് 600 കിലോമീറ്റര്‍ താഴ്ചയിലുള്ള ജലശേഖരത്തിന്റെ സാന്നിധ്യം മനസിലാക്കിയത്. 

ഭൂകമ്പതരംഗങ്ങള്‍ ഭൂമിയുടെ ആന്തരഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്യുകയാണ് ജേക്കബ്‌സെനും കൂട്ടരും ചെയ്തത്. ഏതിനം പാറയിലൂടെയാണ് ഭൂകമ്പതരംഗം സഞ്ചരിക്കുന്നതെന്ന് അതിലെ മാറ്റംകൊണ്ട് മനസിലാക്കാം. 

ഈര്‍പ്പമടങ്ങിയ റിങ്‌വുഡൈറ്റിലൂടെ ഭൂകമ്പതരംഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവയ്ക്കുണ്ടാകുന്ന സവിശേഷ വ്യതിയാനം തരംഗങ്ങളുടെ പ്രവേഗത്തില്‍ പ്രതിഫലിക്കും. ഈര്‍പ്പമുള്ള റിങ്‌വുഡൈറ്റ് ധാതു തന്റെ ലാബില്‍ രൂപപ്പെടുത്തി പരീക്ഷണം നടത്തിയപ്പോള്‍, ഭൂകമ്പതരംഗങ്ങള്‍ക്കുണ്ടായ വ്യതിയാനവും, ലാബിലുണ്ടായ ഫലവും തുല്യമാണെന്ന് കണ്ടു. 

അങ്ങനെയാണ്, ഭൂപ്രതലത്തില്‍നിന്ന് 410 മുതല്‍ 660 കിലോമീറ്റര്‍ താഴെ. 'ട്രാന്‍സിഷന്‍ സോണ്‍' എന്നറിയിപ്പെടുന്ന ഭൗമമേഖലയില്‍ വന്‍തോതില്‍ ജലശേഖരമുണ്ടെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

http://www.mathrubhumi.com/technology/science/earth-geology-underground-ocean-water-science-461776/

ഹിഗ്‌സ്- ബോസോണ്‍ - മൗലികകണം


പാരീസ്: ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി.) 2012 ല്‍ കണ്ടെത്തിയ മൗലികകണം 'ദൈവകണം' എന്ന വിളിപ്പേരുള്ള ഹിഗ്‌സ്- ബോസോണ്‍ തന്നെയെന്നതിന് കൂടുതല്‍ തെളിവ് ലഭിച്ചതായി ശാസ്ത്രജ്ഞര്‍. ഈ മൗലികകണം എങ്ങനെ പെരുമാറുന്നുവെന്ന ദീര്‍ഘകാലമായി ഉന്നയിക്കപ്പെടുന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

അടിസ്ഥാന കണമായ ഹിഗ്‌സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ പദാര്‍ഥങ്ങള്‍ക്കും പിണ്ഡം (ദ്രവ്യമാനം) നല്‍കുന്നതെന്നാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്നറിയപ്പെടുന്ന കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം. ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അടക്കം മൂന്ന് ഗവേഷണസംഘങ്ങള്‍ ആണ് ഇങ്ങനെയൊരു കണത്തിന്റെ സാധ്യതയെക്കുറിച്ച് 1964-ല്‍ സിദ്ധാന്തമവതരിപ്പിച്ചത്. 

അഞ്ചുദശകത്തോളമായി ശാസ്ത്രജ്ഞര്‍ ഹിഗ്‌സ് ബോസോണ്‍ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. പ്രായോഗികതലത്തില്‍ 2012 ലാണ് എല്‍.എച്ച്.സിയിലെ കണികാപരീക്ഷണത്തില്‍ ഹിഗ്ഗ്‌സ്‌ബോസോണിനെക്കുറിച്ച് തെളിവ് ലഭിച്ചത്. ആ കണ്ടെത്തലിന് പക്ഷേ, കൂടുതല്‍ സ്ഥിരീകരണം ആവശ്യമായിരുന്നു.

പ്രവചിക്കപ്പെട്ട രീതിയില്‍ത്തന്നെയാണ് എല്‍.എച്ച്.സി. ഗവേഷണസംഘം കണ്ടെത്തിയ കണം പെരുമാറുന്നതെന്ന് നേച്ചര്‍ ഫിസിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പറയുന്നതുപോലെ ഈ ബോസോണുകള്‍ക്ക് അപചയം സംഭവിച്ച് ഫെര്‍മിയോണുകളായി മാറുന്നു. ഇത് വലിയൊരു മുന്നേറ്റമാണെന്ന് എം.ഐ.ടി. ഗവേഷകന്‍ മാര്‍ക്കസ് ക്ലൂട്ട് ചൂണ്ടിക്കാട്ടി. 

യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സിയുടെ പരിഷ്‌ക്കരണ പ്രവര്‍ത്തനം നടക്കുകയാണ്. ഇനി 2015 ലാണ് അവിടെ കണികാഗവേഷണം പുനരാരംഭിക്കുക. (ചിത്രം കടപ്പാട് : CERN )

http://www.mathrubhumi.com/technology/science/large-hadron-collider-lhc-higgs-boson-god-particle-particle-physics-standard-model-science--464148/

പ്രകാശത്തില്‍നിന്ന് പദാര്‍ഥമുണ്ടാക്കാമെന്ന് കണ്ടെത്തല്‍


ലണ്ടന്‍ : പ്രകാശത്തില്‍നിന്ന് ദ്രവ്യമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തുന്നതില്‍ വിജയിച്ചതായി ശാസ്ത്രജ്ഞര്‍. 

ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ഭൗതികശാസ്ത്രവകുപ്പിലെ ഗവേഷകരായ ഒലിവര്‍ പൈക്, ഫെലിക്‌സ് മക്കെന്‍റൊ, എഡ്വേര്‍ഡ് ഹില്‍, സ്റ്റവ് റോസ് എന്നിവരാണ് എണ്‍പതുവര്‍ഷമായി ശാസ്ത്രജ്ഞരെ കുഴക്കിയ സമസ്യയ്ക്ക് ഉത്തരം കണ്ടെത്തിയത്. 

അത്യുന്നത ഊര്‍ജനിലയില്‍ പ്രകാശകണികകള്‍ ( ഫോട്ടോണുകള്‍ ) തമ്മില്‍ കൂട്ടിയിടിപ്പിക്കുമ്പോള്‍ പദാര്‍ഥകണങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന പരീക്ഷണമാണ് ഈ ഗവേഷകര്‍ രൂപപ്പെടുത്തിയത്. നേച്ചര്‍ ഫോട്ടോണിക്‌സ് ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ഗ്രിഗറി ബ്രറ്റ്, ജോണ്‍ വീലര്‍ എന്നീ അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞര്‍ 1930 കളില്‍ പ്രകാശത്തെ പദാര്‍ഥമാക്കാമെന്ന് സൈദ്ധാന്തികമായി തെളിയിച്ചിരുന്നു. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ കൂട്ടിയിടിപ്പിച്ചാല്‍ ഇലക്ട്രോണ്‍ കണവും പോസിട്രോണ്‍ കണവും ഉണ്ടാക്കാനാവുമെന്നാണ് സിദ്ധാന്തം. 

ലളിതമായ സിദ്ധാന്തത്തെ ഇക്കാലമത്രയും പരീക്ഷണശാലയില്‍ തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരീക്ഷണത്തിന് വളരെ ഉയര്‍ന്ന ഊര്‍ജനിലയിലുള്ള കണങ്ങള്‍ ആവശ്യമായതിനാലാണ് സ്ഥിരീകരണം ഇത്രയും വൈകിയത്. 


ഒരു ഫോട്ടോണ്‍-ഫോട്ടോണ്‍ കൊളൈഡര്‍ പരീക്ഷണമാണ് ബ്രിട്ടീഷ് ഗവേഷകര്‍ മുന്നോട്ടുവെച്ചത്. അതിശക്തമായ ലേസര്‍ ഉപയോഗിച്ച് ആദ്യം ഇലക്ട്രോണുകളെ ത്വരിപ്പിച്ച് ഏതാണ്ട് പ്രകാശവേഗത്തിലെത്തിക്കുന്നു. അത്യുന്നത ഊര്‍ജനിലയിലെത്തിയ ആ ഇലക്ട്രോണുകളെ ഒരു സ്വര്‍ണ്ണപ്പാളിയില്‍ ഇടിപ്പിക്കുമ്പോള്‍, സാധാരണ ദൃശ്യപ്രകാശത്തെ അപേക്ഷിച്ച് കോടിക്കണക്കിന് മടങ്ങ് ശക്തിയേറിയ ഫോട്ടോണ്‍ കിരണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. 

അടുത്തതായി അകംപൊള്ളയായ ചെറിയൊരു സ്വര്‍ണ സിലിണ്ടറിന് ( hohlraum ) ഉള്ളിലെ ശൂന്യതയിലേക്ക് അത്യുന്നത ഊര്‍ജനിലയിലുള്ള ലേസര്‍ (ഫോട്ടോണ്‍ ധാര) പതിപ്പിക്കുന്നു. ലേസര്‍ ഉദ്ദീപനത്താല്‍ സിലിണ്ടറാകൃതിയിലുള്ള ശൂന്യഅറയില്‍ നക്ഷത്രങ്ങളിലേതിന് സമാനമായ സാഹചര്യം (തമോവസ്തു വികിരണ മണ്ഡലം) സൃഷ്ടിക്കപ്പെടുന്നു. 

ആദ്യഘട്ടത്തിലെ അത്യുന്നത ഊര്‍ജനിലയിലുള്ള ഫോട്ടോണ്‍ കിരണങ്ങള്‍ ആ സ്വര്‍ണഅറയിലൂടെ കടത്തിവിടുമ്പോള്‍, ഉന്നതോര്‍ജത്തിലുള്ള ഫോട്ടോണുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പദാര്‍ഥകണങ്ങളായ ഇലക്ട്രോണുകളും പോസിട്രോണുകളും രൂപംകൊള്ളുന്നു. 

പ്രപഞ്ച രൂപവത്കരണത്തിന്റെ ആദ്യ 100 സെക്കന്‍ഡില്‍ നടന്ന പ്രക്രിയ പരീക്ഷണത്തില്‍ പുനര്‍നിര്‍മിക്കപ്പെടുകയാണിവിടെയെന്ന് ഗവേഷകര്‍ പറയുന്നു. 1905 ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിലെ E=mc2 എന്ന ഊര്‍ജ-ദ്രവ്യ സമവാക്യത്തിന്റെ തിരിച്ചുള്ള സ്ഥിരീകരണം (ഊര്‍ജത്തില്‍നിന്ന് ദ്രവ്യവുമുണ്ടാക്കാം എന്നതിന്റെ) കൂടിയാണ് പുതിയ മുന്നേറ്റം.

http://www.mathrubhumi.com/technology/science/matter-from-light-science-e=mc2-physics-455799/

Friday, March 7, 2014

2014 മാർച്ച് മാസത്തെ ആകാശം

മധ്യകേരളത്തിൽ 2014 മാർച്ച് 15ന് രാത്രി 8 മണിക്ക് കാണാൻ കഴിയുന്ന ആകാശദൃശ്യം

കടപ്പാട് - വിക്കിപീഡിയ





































മാർച്ച് 2014ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ


മാർച്ച് 1:-അമാവാസി
മാർച്ച് 16:-പൗർണ്ണമി
മാർച്ച് 20:-പൂർവ്വവിഷുവം
മാർച്ച് 30:-അമാവാസി

ഗുരുത്വാകര്‍ഷണം എന്നും വിജയിക്കുമോ?

ഗുരുത്വാകര്‍ഷണം എന്നും വിജയിക്കുമോ? ഉത്തരം തേടുന്നത് ഈ ചോദ്യത്തിന് ...

എന്‍ എസ് അരുണ്‍കുമാര്‍ @ ദേശാഭിമാനി കിളിവാതില്‍

മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നതിനും വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ്, പ്രശസ്ത ശാസ്ത്രകഥാകാരനായ എച്ച് ജി വെല്‍സ്, അങ്ങനെയൊരു ചാന്ദ്രയാത്രയെ സങ്കല്‍പ്പിച്ച് എഴുതിയ കഥയാണ് "ചന്ദ്രനിലെ ആദ്യ മനുഷ്യര്‍" (The first men on moon). ചന്ദ്രനിലെത്തുന്ന രണ്ടു മനുഷ്യര്‍, അവിടം വിജനമല്ലെന്നും അതീവരഹസ്യമായി നിലനിന്നുപോരുന്ന, അന്യഗ്രഹജീവികളുടെ ഇടത്താവളമാണെന്നും കണ്ടെത്തുന്നതാണ് കഥയുടെ പ്രമേയം. 1901ല്‍ പ്രസിദ്ധീകൃതമായ ഈ കഥ, മുഖ്യമായും ചര്‍ച്ചചെയ്തത് പക്ഷേ, ഈ പ്രമേയമായിരുന്നില്ല. എങ്ങനെ ഏറ്റവും എളുപ്പം ചന്ദ്രനിലെത്താം എന്നതിനെക്കുറിച്ചുള്ള ഏറ്റവും നവ്യമായ ഒരു സാധ്യതയെ അവതരിപ്പിക്കുകയായിരുന്നു എച്ച് ജി വെല്‍സ് അതിലൂടെ.

ഭൂമിയില്‍നിന്നു നോക്കുന്ന ഒരാള്‍ക്ക്, മുകളില്‍ കാണുന്ന ചന്ദ്രനിലേക്ക് എത്താന്‍ കഴിയാതിരുന്നത്, ഭൂമി അയാളെ പിടിച്ചുനിര്‍ത്തുന്നതുകൊണ്ടു മാത്രമല്ല എന്ന് എച്ച് ജി വെല്‍സ് ചിന്തിച്ചു. അതുകൊണ്ട്, ആ പിടിച്ചുനിര്‍ത്തല്‍ ബലം, ശക്തി, ഗുരുത്വാകര്‍ഷണശക്തി ഇല്ലാതാക്കിയാല്‍ ആര്‍ക്കും അനായാസമായി ചന്ദ്രനിലെത്താം എന്ന് അദ്ദേഹം കണക്കുകൂട്ടി. അങ്ങനെ, ഗുരുത്വാകര്‍ഷണത്തെ സ്വയം പ്രതിരോധിക്കാന്‍കഴിയുന്ന ഒരു വാഹനത്തിലേറിയാണ് കഥാപാത്രങ്ങള്‍ ചന്ദ്രനിലെത്തുന്നത്. "കാവൊറൈറ്റ്" (Cavorite) എന്നു പേരുള്ള, ഗുരുത്വാകര്‍ഷണത്തെ തടയാന്‍കഴിയുന്ന ഒരു "പ്രത്യേക പദാര്‍ഥം" കൊണ്ടായിരുന്നു ചാന്ദ്രയാത്രയ്ക്കുള്ള അവരുടെ വാഹനം നിര്‍മിക്കപ്പെട്ടിരുന്നത്. മറ്റൊന്നിനെക്കുറിച്ചും സങ്കല്‍പ്പിക്കാനില്ലാത്തതുകൊണ്ടാവും ഒരുപക്ഷേ, എച്ച് ജി വെല്‍സ് അന്ന്, ഇത്തരമൊരു സാധ്യതയെക്കുറിച്ചു ചിന്തിച്ചത്. അതിശയമെന്നു പറയട്ടെ, ഗുരുത്വാകര്‍ഷണത്തിനു വിപരീതമായി നില്‍ക്കുന്ന അങ്ങനെയൊരു പദാര്‍ഥമോ അവസ്ഥാവിശേഷമോ യഥാര്‍ഥമായും ഉണ്ടോ എന്ന അന്വേഷണത്തില്‍ ഏര്‍പ്പെടാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞരിപ്പോള്‍.


ആരാണിത് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതെന്നതാണ്, ഈ അന്വേഷണത്തിന്റെ ലക്ഷ്യത്തെക്കാളേറെ അതിനെ പ്രശസ്തമാക്കുന്നതും, തീര്‍ച്ചയായും എന്തെങ്കിലും കണ്ടെത്തപ്പെടും എന്ന പ്രതീക്ഷയിലേക്ക് നമ്മളെ എത്തിക്കുന്നതും. "ദൈവകണ" (God Particle) ത്തിന്റെ കണ്ടെത്തലിലൂടെ, ആധുനിക ഭൗതികശാസ്ത്രം ഇതുവരെയും ചിന്തിച്ചതൊക്കെയും ശരിയാണെന്നു തെളിയിച്ച, പീറ്റര്‍ ഹിഗ്ഗ്സ് എന്ന ശാസ്ത്രജ്ഞന്റെ വെറുമൊരു സൈദ്ധാന്തിക ഭാവന മാത്രമായിരുന്ന "ഭാരകണസങ്കല്‍പ്പം" സത്യമാണെന്നുതെളിയിച്ച പരീക്ഷണശാലയാണ് ഈ ദൗത്യവും ഏറ്റെടുത്തിരിക്കുന്നത്- സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ "സേണ്‍" പരീക്ഷണശാല. അതേസമയം, ഗുരുത്വാകര്‍ഷണത്തിന് നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഒരു എതിരാളിയെ കണ്ടെത്താനുള്ള ഈ ശ്രമത്തിനിടയില്‍, "സേണി"ലെ ശാസ്ത്രജ്ഞര്‍, ഇതുവരെയും വെറും ഭാവന മാത്രമായ മറ്റൊരു പദാര്‍ഥത്തെയും അന്വേഷിക്കുന്നുണ്ട്- ദ്രവ്യം എന്ന "മാറ്ററി" (matter)ന്റെ എതിര്‍രൂപമായ "ആന്റി മാറ്റര്‍" (Anti matter) അഥവാ "പ്രതിദ്രവ്യ"ത്തെ.


എല്ലാവിധത്തിലും "ദ്രവ്യ"ത്തിന്റെ എതിര്‍സ്വരൂപമാണ് "പ്രതിദ്രവ്യ"മെന്നാണ് കണക്കാക്കപ്പെടുന്നത്. ദ്രവ്യത്തിന് എന്തൊക്കെ സ്വഭാവങ്ങളുണ്ടോ, അതിന്റെയെല്ലാം വിപരീത സ്വഭാവമാകും പ്രതിദ്രവ്യത്തിന്. "ഗുരുത്വാകര്‍ഷണം" അഥവാ "ഗ്രാവിറ്റി" (Gravity) ദ്രവ്യത്തിന്റെ സാര്‍വലൗകികമായ ഒരു സ്വഭാവമാണ്. അതുകൊണ്ട്, "പ്രതിദ്രവ്യ"ത്തിന് "ഗുരുത്വാകര്‍ഷണം" എന്നതിനു വിപരീതമായ സ്വഭാവമാകും ഉണ്ടാവുകയെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. തല്‍ക്കാലം നമുക്കതിനെ "ഗുരുത്വാധിഷ്ഠിത വികര്‍ഷണം" എന്നു വിളിക്കാം. അതായത് "ആന്റി-ഗ്രാവിറ്റി (Anti - gravity). "പ്രതിഗുരുത്വം" എന്നും ഇതിന് വിവര്‍ത്തനം പറയാം. ഇങ്ങനെയൊരു പ്രഭാവം യഥാര്‍ഥത്തില്‍ ഉണ്ടെന്നുതന്നെയാണ് ഇപ്പോള്‍ കരുതപ്പെടുന്നത്, അതിന് എതിരഭിപ്രായങ്ങളുണ്ടെങ്കിലും. അതുകൊണ്ട്, അത് നിലനില്‍ക്കുന്നുവെന്നു തെളിയിക്കുക, നേരിട്ടല്ലെങ്കില്‍പ്പോലും, അല്ലെങ്കില്‍ അതു കണ്ടെത്തുക- ഇതാണ് "സേണ്‍" ലക്ഷ്യമിടുന്നത്.


"പ്രതിദ്രവ്യ"ത്തെ സൃഷ്ടിച്ചാണ്, "സേണ്‍" അതിന്റെ സ്വഭാവങ്ങളില്‍ "പ്രതിഗുരുത്വം" ഉണ്ടോ എന്ന് അന്വേഷിക്കാന്‍ പുറപ്പെടുന്നത്. "പ്രതിദ്രവ്യ"ത്തിന്റെ ഏറ്റവും ലഘുവായ പ്രതിരൂപത്തെയാണ് അവര്‍ ഇതിനായി സൃഷ്ടിക്കുന്നത്. അറിയപ്പെടുന്ന മൂലകങ്ങളില്‍ ഏറ്റവും ലഘുവായതാണല്ലോ "ഹൈഡ്രജന്‍". ഒരു പ്രോട്ടോണ്‍ മാത്രമുള്ള ന്യൂക്ലിയസും അതിനെ ചുറ്റി, ഒരു ഇലക്ട്രോണും. ഇതാണ് "ഹൈഡ്രജന്റെ" ഘടന. ശരിയായി പറഞ്ഞാല്‍ "ദ്രവ്യ-ഹൈഡ്രജ"ന്റെ ഘടന. ഇതിന്റെ വിപരീതമാണ് "പ്രതിദ്രവ്യ-ഹൈഡ്രജ"ന്റെ ഘടന. അതില്‍, പ്രോട്ടോണിന്റെ സ്ഥാനത്ത് "ആന്റി-പ്രോട്ടോണും" (Anti-Proton), ഇലക്ട്രോണിന്റെ സ്ഥാനത്ത് "ആന്റി-ഇലക്ട്രോണു"(Anti-Electron) മാണ് ഉണ്ടാവുക. (ആന്റി-ഇലക്ട്രോണിന് "പോസിട്രോണ്‍" (Positron) എന്നും പേരുണ്ട്). നിലവില്‍ ഒരു "ആന്റി-പ്രോട്ടോണിനെയും ഒരു ആന്റി-ഇലക്ട്രോണിനെയും തമ്മില്‍ ചേര്‍ത്ത് "പ്രതിദ്രവ്യ-ഹൈഡ്രജന്‍" അഥവാ "ആന്റി ഹൈഡ്രജ"നെ നിര്‍മിക്കാന്‍ "സേണി"ലെ ഒരു പ്രത്യേക യന്ത്രസംവിധാനത്തിനു കഴിയും.


"ആല്‍ഫാ" (Alpha) എന്ന ചുരുക്കപ്പേരിലാണ് ഈ യന്ത്രസംവിധാനം അറിയപ്പെടുന്നത്. "ആന്റി ഹൈഡ്രജന്‍ ലേസര്‍ ഫിസിക്സ് അപ്പാരറ്റസ്" (Anti - Hydrogen Laser Apparatus) എന്ന് പൂര്‍ണരൂപം. ഇതുപയോഗിച്ച് നൂറോളം പ്രതിദ്രവ്യ-ഹൈഡ്രജന്‍ ആറ്റമുകളെ ഒരുമിച്ചു കൂട്ടാനാണ് "സേണി"ലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഈ ആറ്റങ്ങളെ എത്രനേരം കൂടുതലായി അടുപ്പിച്ചുനിര്‍ത്താം എന്നതിനെ ആശ്രയിച്ചാണ് പരീക്ഷണത്തിന്റെ വിജയം നിലകൊള്ളുന്നത്. അതിനുശേഷം, "പ്രതിഗുരുത്വ" സ്വഭാവം ഈ "പ്രതിദ്രവ്യസഞ്ചയ"ത്തിനുണ്ടോ എന്നു നിരീക്ഷിക്കും. "ദൈവകണ"ത്തിന്റെ കണ്ടെത്തലിനുശേഷം "സേണ്‍" ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ പരീക്ഷണപദ്ധതിയാണിത്.

Thursday, February 20, 2014

2014 ഫെബ്രുവരിയിലെ ആകാശം

2014 ഫെബ്രുവരിയിലെ ആകാശം.


Monday, December 16, 2013

ചന്ദ്രനിലിറങ്ങിയ ചൈനയുടെ വാഹനം ചിത്രങ്ങളയച്ചു തുടങ്ങി

ചന്ദ്രനിലിറങ്ങിയ ചൈനയുടെ വാഹനം ചിത്രങ്ങളയച്ചു തുടങ്ങി


ജേഡ് റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ചിത്രം 


നാലു പതിറ്റാണ്ടിനിടെ ആദ്യമായി ചാന്ദ്രപ്രതലത്തിലിറങ്ങുന്ന റോബോട്ടിക് വാഹനമായ ചൈനയുടെ 'ജേഡ് റാബിറ്റ് റോവര്‍ ' ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ചു തുടങ്ങി.

ചാന്ദ്രപ്രതലത്തില്‍ 'സിനുസ് ഇറിഡം' ( Sinus Iridum ) എന്ന അഗ്നിപര്‍വത താഴ്‌വരയിലാണ് ചൈനയുടെ ആളില്ലാ ദൗത്യവാഹനമായ 'ചാങ് ഇ-3' ( Chang'e-3) ഇറങ്ങിയത്. ആ ലാന്‍ഡറില്‍നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 2.05 ന് ജേഡ് റോബോട്ടിക് വാഹനം പുറത്തിറങ്ങി. 

ഏതാനും മീറ്റര്‍ ദൂരം സഞ്ചരിച്ച ജേഡ് റോവര്‍ , ലാന്‍ഡറിന്റെ ഫോട്ടോ എടുക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ലാന്‍ഡറും റോവറും പരസ്പരം ഫോട്ടകളെടുക്കാന്‍ ആരംഭിച്ചു. 

അതോടെ, ചാന്ദ്രദൗത്യം പൂര്‍ണവിജയമാണെന്ന് ചൈനയുടെ ലൂണാര്‍ പ്രോഗ്രാമിന്റെ ചീഫ് കമാണ്ടര്‍ മാ ഷിന്‍ഗ്രൂയി പ്രഖ്യാപിച്ചു. 

1976 ല്‍ 'ലൂണ 24' ( Luna 24 ) ന് ശേഷം ചാന്ദ്രപ്രതലത്തില്‍ മനുഷ്യനിര്‍മിതമായ ഒരു വാഹനം വിജയകരമായി ഇറങ്ങുന്നത് ആദ്യമായാണ്. ചൈനയുടെ ലാന്‍ഡര്‍ ഒരു വര്‍ഷം അവിടെ പ്രവര്‍ത്തിക്കും; ജേഡ് റോവര്‍ ഏതാണ്ട് മൂന്നുമാസവും. 

2013 ഡിസംബര്‍ ഒന്നിനാണ് 'ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ' ( CNSA )ചാന്ദ്രദൗത്യമായ ചാങ് ഇ-3 വിക്ഷേപിച്ചത്. 'ലോങ് മാര്‍ച്ച് 3ബി' റോക്കറ്റിലായിരുന്നു വിക്ഷേപണം. ഡിസംബര്‍ ആറിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ദൗത്യവാഹനം, ഡിസംബര്‍ 14 നാണ് ചാന്ദ്രപ്രതലത്തില്‍ വിജയകരമായി ഇറങ്ങിയത്. 

ലാന്‍ഡര്‍ വാഹനമെടുത്ത ജേഡ് റാബിറ്റ് റോവറിന്റെ ദൃശ്യം


ലാന്‍ഡറും ജേഡ് റാബിറ്റ് റോവര്‍ എന്ന റോബോട്ടിക് വാഹനവുമടങ്ങിയതാണ് ദൗത്യം. 

ചാന്ദ്രപ്രതലത്തില്‍ വിജയകരമായി ഇറങ്ങിയ മൂന്നാമത്തെ മനുഷ്യനിര്‍മിത വാഹനമാണ് ചാങ് ഇ-3. ഇതുവരെ ഇറങ്ങിയ വാഹനങ്ങളെ അപേക്ഷിച്ച് അത്യാധുനികമായ പരീക്ഷണോപകരണങ്ങളാണ് ചൈനീസ് വാഹനത്തിലുള്ളത്. 

ചന്ദ്രന്റെ ബാഹ്യപാളിയിലെ മണ്ണിന്റെയും മറ്റും ഘടന മനസിലാക്കാന്‍ സഹായിക്കുന്ന പ്രത്യേക റഡാറാണ് ചൈനീസ് വാഹനത്തിലുള്ള പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) പ്രധാനപ്പെട്ടത്. പാറകളിലെയും മണ്ണിലെയും രാസമൂലകങ്ങള്‍ വിശകലനം ചെയ്യാനായി ഒരു ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററും ചാങ് ഇ-3 യിലുണ്ട്. 

120 കിഗ്രാം ഭാരമുള്ളതാണ് ജേഡ് റോബോട്ട്. 30 ഡിഗ്രി ചെരിവുള്ള പ്രതത്തില്‍ സഞ്ചരിക്കാന്‍ അതിന് കഴിയും. മണിക്കൂറില്‍ 200 മീറ്റര്‍ വരെ യാത്രചെയ്യാനും കഴിവുണ്ട്. 

റോവറിനും ലാന്‍ഡറിനും ഊര്‍ജം ലഭിക്കുന്നത് സൗര്‍ജപാനലുകളിലൂടെയാണ്. എന്നാല്‍ , രാത്രിയുടെ ഇരുളിയും തണുപ്പിലും പ്രവര്‍ത്തിക്കാനായി അതില്‍ പ്ലൂട്ടോണിയം 238 അടങ്ങിയ റേഡിയോഐസോടോപ്പിക് ഹീറ്റിങ് യൂണിറ്റുകളുമുള്ളതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിപ്പോര്‍ട്ട് - മാതൃഭൂമി

Thursday, December 12, 2013

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ : സഞ്ചാരപഥക്രമീകരണം വിജയം


മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ : സഞ്ചാരപഥക്രമീകരണം വിജയം

മംഗള്‍യാന്‍ പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള സഞ്ചാരപഥക്രമീകരണം ഐ.എസ്.ആര്‍.ഒ. വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച പുലര്‍ച്ചെ ആറരയ്ക്കാണ് 22 ന്യൂട്ടണ്‍ എന്‍ജിന്‍ 40.5 സെക്കന്‍ഡ് ജ്വലിപ്പിച്ച് പേടകത്തിന്റെ വേഗത്തില്‍ വ്യതിയാനം വരുത്തിയത്. ഇതോടെ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 7.75 മീറ്റര്‍ കൂടി.

സഞ്ചാരപഥക്രമീകരണത്തിനുമുമ്പ് പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 32.58 കിലോമീറ്ററായിരുന്നു. ഇപ്പോള്‍ മംഗള്‍യാന്‍ സഞ്ചരിക്കുന്നത് ഭൂമിയില്‍ നിന്ന് 30 ലക്ഷം കിലോമീറ്റര്‍ അകലെയാണ്. ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യം വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമാണ് മംഗള്‍യാന്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

ചൊവ്വാ പര്യവേക്ഷണ പേടകത്തില്‍ സ്ഥാപിച്ച കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് വേഗക്രമീകരണം നടത്തിയത്. ഇതോടെ പേടകത്തിലേക്ക് സിഗ്‌നല്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും 20 സെക്കന്‍ഡ് സമയം ആവശ്യമാണ്. ഭൂമിയുമായി അകലം കൂടുന്നതിനനുസരിച്ച് സന്ദേശം ലഭിക്കുന്നതിനും അയയ്ക്കുന്നതിനുള്ള സമയവും കൂടും. ചൊവ്വയുടെ ഭ്രമണ പഥത്തിലേക്കുള്ള എളുപ്പവഴി തിരഞ്ഞെടുക്കില്ലെന്ന് നേരത്തെ തന്നെ ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പേടകത്തിന്റെ സഞ്ചാരപഥത്തില്‍ മാറ്റം വരുത്തുന്നതിന് കൂടുതല്‍ ഇന്ധനം വേണ്ടിവരുമെന്നതിനാലാണ് ഈ മാര്‍ഗം ഉപേക്ഷിക്കാന്‍ കാരണം.

ഭൂമിയുടെ ആകര്‍ഷണവലയത്തിനു പുറത്തുകടന്ന ശേഷം ആദ്യമായാണ് പേടകത്തിന്റെ ദിശയിലും വേഗത്തിലും മാറ്റം വരുത്തിയത്. ചൊവ്വയുടെ പര്യവേക്ഷണം വിജയകരമാക്കുന്നതിന് ആവശ്യമെങ്കില്‍ നാല് തിരുത്തലുകള്‍ നടത്താനുള്ള അവസരമാണ് ഐ.എസ്.ആര്‍.ഒ.യ്ക്ക് ലഭിക്കുന്നത്. ഡിസംബര്‍ ഒന്നിന് മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നു മാറ്റുകയും തുടര്‍ന്ന് സൂര്യന്റെ സഞ്ചാരപഥത്തിലേക്ക് പ്രവേശിക്കുകയുമായിരുന്നു.

ഒന്‍പതേകാല്‍ ലക്ഷം കിലോമീറ്റര്‍ കടന്നപ്പോള്‍ ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തായ പേടകം പൂര്‍ണമായും സൂര്യാകര്‍ഷണ സഞ്ചാരപഥത്തിലൂടെയാണ് ഇപ്പോള്‍ കുതിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് മംഗള്‍യാന്‍ സൂര്യാകര്‍ഷണ പാതയിലൂടെയുള്ള പ്രയാണം ആരംഭിച്ചത്. സഞ്ചാരപഥക്രമീകരണത്തിലൂടെ ആര്‍ജിക്കുന്ന വേഗത്തിലൂടെ പേടകത്തെ ചൊവ്വയുടെ ഏറ്റവും അടുത്ത ദൂരമായ പെരിജി 500 കിലോമീറ്ററിലും ഏറ്റവും അകലെയുള്ള ദൂരമായ അപ്പോജി 80,000 കിലോമീറ്ററിലും സ്ഥിതിചെയ്യുന്ന ഭ്രമണപഥത്തില്‍ എത്തിക്കും.

റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി

Thursday, December 5, 2013

മംഗള്‍യാന്‍: വമ്പന്മാര്‍ തോറ്റിടത്ത് ഐഎസ്ആര്‍ഒയുടെ കുതിപ്പ്

വമ്പന്മാര്‍ തോറ്റിടത്ത് ഐഎസ്ആര്‍ഒയുടെ കുതിപ്പ്




ഭൂഗുരുത്വാകര്‍ഷണത്തിന്റെ അപകടമേഖല കടന്ന് പൂര്‍ണ സൗരപഥത്തിലെത്തിയതോടെ മംഗള്‍യാന്റെ യാത്ര പുതിയഘട്ടത്തിലേക്ക്. ഇതോടെ ചൊവ്വദൗത്യങ്ങളില്‍ വമ്പന്മാര്‍ പരാജയപ്പെട്ടിടത്ത് ഐഎസ്ആര്‍ഒ നിര്‍ണായകവിജയം നേടിയിരിക്കുകയാണ്. ആദ്യ ദൗത്യത്തില്‍ത്തന്നെ പിഴവൊന്നുമില്ലാതെ ഭൂവലയമതില്‍ ഭേദിച്ചു എന്നതാണ് നേട്ടമായിരിക്കുന്നത്. ഇതുവരെ വിവിധ രാജ്യങ്ങള്‍ നടത്തിയ 51 ചൊവ്വാദൗത്യങ്ങളില്‍ 30 ഉം തകര്‍ന്നടിഞ്ഞത് ഈ ഘട്ടത്തിലായിരുന്നു. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി തുടങ്ങിയവയുടെയെല്ലാം ആദ്യ ദൗത്യങ്ങള്‍ ഈ ഘട്ടത്തില്‍ പരാജയപ്പെട്ടതാണ്. സമീപകാലത്ത് റഷ്യയുടെയും ചൈനയുടെയും ദൗത്യങ്ങള്‍ ഭൂവലയം ഭേദിക്കാനാകാതെ ഭൂമിയില്‍ത്തന്നെ പതിച്ചു. 28 ദിവസമായി ഭൂമിയുടെ ആകര്‍ഷണവലയത്തില്‍ ഭ്രമണം ചെയ്ത മംഗള്‍യാന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ഭൂപരിധി വിട്ട് കുതിച്ചത്. പുലര്‍ച്ചെ 1.14 ന് പേടകം 9.25 ലക്ഷം കിലോമീറ്ററിനപ്പുറം എത്തി. ഒരു ഇന്ത്യന്‍ നിര്‍മിത പേടകം എത്രയും ദൂരം എത്തുന്നത് ആദ്യമാണ്. പൂര്‍ണമായി സൂര്യന്റെ ആകര്‍ഷണവലയത്തിലായതോടെ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 32 കിലോമീറ്ററായി ഉയര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ മംഗള്‍യാന്‍ 18 ലക്ഷം കിലോമീറ്ററിലധികം പിന്നിടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഗ്രഹത്തില്‍നിന്ന് സന്ദേശം ഭൂമിയിലേക്കും തിരിച്ചും എത്തുന്നതിനും പ്രതീക്ഷിച്ചപോലെ സെക്കന്‍ഡുകളുടെ കാലതാമസം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ചൊവ്വയുടെ സമ്പൂര്‍ണപഠനത്തിനായി അഞ്ച് പരീക്ഷണ ഉപകരണങ്ങളുമായി അടുത്തവര്‍ഷം സെപ്തംബര്‍ 24ന് മംഗള്‍യാന്‍ ലക്ഷ്യത്തിലെത്തും. നാല്‍പത് കോടി കിലോമീറ്ററാണ് പേടകത്തിന് യാത്രചെയ്യേണ്ടിവരുന്നത്.

Wednesday, December 4, 2013

ഭൂവലയം ഭേദിച്ച് അഭിമാനക്കുതിപ്പ്‌

ഭൂവലയം ഭേദിച്ച് അഭിമാനക്കുതിപ്പ്‌
റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി
ഭൂമിയോട് വിട ചൊല്ലുന്ന മംഗള്‍യാന്‍ . ചിത്രം കടപ്പാട് : ISRO

ഭൂമിയുടെ ആകര്‍ഷണത്തെ അതിജീവിച്ച് മുന്നേറുന്ന മംഗള്‍യാന്‍ അടുത്ത സപ്തംബര്‍ 24-ന് ചൊവ്വയ്ക്കടുത്തെത്തും. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യം ലക്ഷ്യത്തിലെത്തുമ്പോള്‍ അത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത നേട്ടമാകും.

താരതമ്യേന കുറഞ്ഞ പണച്ചെലവില്‍, ഇന്ത്യയില്‍ തയ്യാറാക്കിയതും ഇന്ത്യന്‍ റോക്കറ്റുകൊണ്ട് ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിച്ചതുമായ ഉപഗ്രഹമാണ് മംഗള്‍യാന്‍. മുമ്പ് ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. ചൊവ്വാദൗത്യങ്ങളില്‍ പലതും പരാജയപ്പെട്ടത് ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് വേര്‍പെടാനാവാതെയാണ്. മംഗള്‍യാന്‍ ഞായറാഴ്ച പുലര്‍ച്ചയ്ക്കുമുമ്പ് അതുനേടി. ഇനി പത്തുമാസം കഴിഞ്ഞ് ചൊവ്വയെ ചുറ്റാന്‍ കഴിയണം. അതിനായുള്ള നടപടിയും വളരെ നിര്‍ണായകമാണ്.

ദൗത്യവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു.

നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന്'പി.എസ്.എല്‍.വി.- സി 25' എന്ന റോക്കറ്റ് 'മംഗള്‍യാനെ' എത്തിച്ചത് ഭൂമിയില്‍നിന്ന് 23,550 കിലോമീറ്റര്‍വരെ അകലമുള്ള ദീര്‍ഘവൃത്തപഥത്തിലാണ്. അതുമുതല്‍ മംഗള്‍യാന്‍ ഭൂമിയെ വലംവെക്കുകയായിരുന്നു. ഈ ദീര്‍ഘവൃത്തപഥം ഐ.എസ്.ആര്‍.ഒ. പടിപടിയായി വികസിപ്പിച്ചു. 1,92,919 കിലോമീറ്റര്‍വരെ അകലെയുള്ള പഥത്തിലാണ് ഒടുവില്‍ അത് ഭൂമിയെ വലംവെച്ചത്.

ഉപഗ്രഹത്തെ ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് മോചിപ്പിച്ച് അയയ്ക്കുക എന്ന ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനമാണ് ഞായറാഴ്ച പുലര്‍ച്ചെയ്ക്കുമുമ്പ് 12.49 മുതല്‍ ഐ.എസ്.ആര്‍.ഒ. ചെയ്തത്. 'മംഗള്‍യാന്‍' പേടകത്തിനൊപ്പമുള്ള എന്‍ജിന്‍ 190 കിലോഗ്രാം ദ്രവ ഇന്ധനം എരിച്ച് 1328.89 സെക്കന്‍ഡ് (ഏകദേശം 23 മിനിറ്റ്) പ്രവര്‍ത്തിപ്പിച്ചാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് വേര്‍പെടുത്തിയത്.

ഇപ്പോള്‍ 'മംഗള്‍യാന്‍' ചുറ്റുന്നത് സൂര്യനെയാണ്. പകുതി വലയം ആകാന്‍ 300 ദിവസത്തോളമെടുക്കും. ചൊവ്വയും സൂര്യനെ ചുറ്റുകയാണ്. സപ്തംബര്‍ 24-ന് മംഗള്‍യാന്‍ ചൊവ്വയ്ക്കടുത്തെത്തും.

ആ യാത്രയ്ക്കിടെ, ബഹിരാകാശപ്രതിഭാസങ്ങളുടെ ഫലമായി നേരിയ വ്യതിചലനങ്ങള്‍ ഉണ്ടായേക്കാം. അപ്പോള്‍ ചെറിയ ക്രമപ്പെടുത്തലുകള്‍ വേണ്ടിവരും. ഐ.എസ്.ആര്‍.ഒ. അതും ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട് . ഡിസംബര്‍ പതിനൊന്നിനും അടുത്ത ഏപ്രില്‍, ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലുമാണ് അതുചെയ്യാന്‍ സാധ്യത.


മംഗള്‍യാന്‍ ചൊവ്വയ്ക്കടുത്ത് എത്തുമ്പോള്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് ചെയ്യാനുള്ളതും വളരെ നിര്‍ണായകമാണ്. ദ്രവ ഇന്ധന എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കും. മംഗള്‍യാന്‍ പിന്നെയും അകലേക്കുപോകാതെ, ചൊവ്വയ്ക്ക് ചുറ്റുമുള്ള ദീര്‍ഘവൃത്തപഥത്തില്‍ കുരുക്കിയിടാനാണത്.

ബാംഗ്ലൂരിലെ ഇസ്ട്രാക് (ഐ.എസ്.ആര്‍.ഒ. ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക്) ആണ് മംഗള്‍യാനെ നിയന്ത്രിക്കുന്നത്. ഇസ്ട്രാക്കിന് കീഴില്‍ പീനിയയിലുള്ള മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സാണ് കണ്‍ട്രോള്‍ റൂം. മംഗള്‍യാനില്‍നിന്നുള്ള സന്ദേശങ്ങള്‍ പിടിക്കാനും അതിന് സന്ദേശം കൊടുക്കാനും രാമനഗരയ്ക്കടുത്ത ബയലാലുവിലെ ഐ.ഡി.എസ്.എന്നില്‍ (ഇന്ത്യന്‍ ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്ക്) 18 മീറ്ററും 32 മീറ്ററും വ്യാസമുള്ള ആന്റിനകളുണ്ട്.

മംഗള്‍യാനില്‍ ചൊവ്വാപര്യവേക്ഷണത്തിനായി അഞ്ച് ഉപകരണങ്ങളാണ് ഘടിപ്പിച്ചിട്ടുള്ളത്. ചൊവ്വയില്‍ ജലവും ജീവനും എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും ചൊവ്വയിലെ ധാതുക്കളുടെ സ്വഭാവമെന്തെന്നുമൊക്കെ പഠിക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും.

ചൊവ്വാദൗത്യത്തിന് 450 കോടിയോളം രൂപയാണ് ചെലവ്. പണച്ചെലവിന്റെ കുറവിലും നമ്മുടെ ദൗത്യം വേറിട്ടുനില്ക്കുന്നു. യു.എസ്സിന്റെ പുതിയ ദൗത്യമായ മാവെന് ഇതിന്റെ പത്തിരട്ടിയോളമാണ് പണച്ചെലവ്. അമേരിക്കയുടെ ദൗത്യം തയ്യാറാകാന്‍ അഞ്ചുകൊല്ലം വേണ്ടിവന്നുവെങ്കില്‍, ഇന്ത്യയുടേതിന് ഒന്നരക്കൊല്ലം മാത്രമാണെടുത്തത്.


'ചൊവ്വ'യോളം സ്വപ്‌നങ്ങള്‍ 

ബാംഗ്ലൂര്‍ : ''മംഗള്‍യാന്‍ 120 കോടി ജനങ്ങളുടെ സ്വപ്നവുമായി ചൊവ്വയിലേക്ക് പോകുമ്പോള്‍, നിങ്ങള്‍ക്ക് ഞങ്ങള്‍ മധുരസ്വപ്നങ്ങള്‍ നേരുന്നു''. 'മംഗള്‍യാനെ' ഭൂമിക്കുചുറ്റുമുള്ള പഥത്തില്‍നിന്ന് വേര്‍പെടുത്തി അയയ്ക്കുന്നതില്‍ വിജയിച്ചയുടന്‍ ഐ.എസ്.ആര്‍.ഒ. ട്വീറ്റ് ചെയ്ത ആശംസയാണിത്.

ഭൂമിയുടെ അയല്‍ഗ്രഹത്തെപ്പറ്റി എന്നും മനുഷ്യര്‍ പകല്‍ സ്വപ്നങ്ങളുമായാണ് കഴിഞ്ഞിട്ടുള്ളത്. ചൊവ്വയില്‍ ജീവനുണ്ടോ എന്നൊന്നും അറിയില്ലെങ്കിലും സാഹിത്യത്തിലും സിനിമകളിലുമൊക്കെ ചൊവ്വാജീവികള്‍ നമ്മുടെ അതിഥികളായിട്ടുണ്ട്. ചന്ദ്രന്‍ കഴിഞ്ഞാല്‍, പിന്നെ എന്തെന്നും ഏതെന്നും മനുഷ്യരുടെ യന്ത്രങ്ങള്‍ പരതിനോക്കിയതും ചൊവ്വയില്‍ത്തന്നെ.

എങ്കിലും മനുഷ്യര്‍ അയയ്ക്കുന്നത് എളുപ്പം ചൊവ്വയില്‍ എത്തുന്നതല്ല പൊതുവെ കണ്ടിട്ടുള്ളത്. ഇതുവരെ നടന്ന ചൊവ്വാദൗത്യങ്ങളില്‍ പകുതിയില്‍ക്കൂടുതല്‍ പരാജയപ്പെട്ടിട്ടുണ്ട്. ഒരു രാജ്യത്തിന്റെയും ആദ്യ ദൗത്യം വിജയിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ ആദ്യദൗത്യമായ മംഗള്‍യാന് ചൊവ്വയെ ചുറ്റാന്‍കൂടി കഴിഞ്ഞാല്‍ അത് ലോകത്തിന് ഇന്ത്യന്‍ അത്ഭുതംതന്നെയാകും. ചൊവ്വാക്ലബിലെ നാലാമത്തെ അംഗമാകും ഇന്ത്യ. ഇത് നേടുന്ന ആദ്യ ഏഷ്യന്‍രാജ്യവും.

ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഗ്രഹാന്തരദൗത്യങ്ങള്‍ നടത്താന്‍ കഴിയുമെന്ന കീര്‍ത്തി ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാവും. ബഹിരാകാശദൗത്യവിപണിയില്‍ ഇന്ത്യ മുന്നേറുകയും ചെയ്യും.

യു.എസ്സും യൂറോപ്യന്‍ യൂണിയനും റഷ്യയുംമാത്രമാണ് ചൊവ്വാദൗത്യങ്ങളില്‍ വിജയിച്ചിട്ടുള്ളത്. ജപ്പാന്റെയും ചൈനയുടെയും ദൗത്യങ്ങള്‍ പരാജയപ്പെടുകയായിരുന്നു. രണ്ടുകൊല്ലംമുമ്പ് ചൈനയുടെ യിങ്ഹുവോ1 എന്ന പേടകത്തെ, ഭൂമിയെ ചുറ്റുന്ന പഥത്തില്‍നിന്ന് ചൊവ്വയിലേക്ക് വഴിതിരിക്കാന്‍ കഴിഞ്ഞില്ല. ഇന്ധനം കത്തിക്കാന്‍ കഴിയാതായതാണ് കാരണം. പേടകം തകര്‍ന്ന് ശാന്തസമുദ്രത്തില്‍ വീണു.

ചൈന ഒറ്റയ്ക്കായിരുന്നില്ല ദൗത്യം നടത്തിയത്. യിങ്ഹുവോയെയും റഷ്യയുടെ ഫോബോസ് ഗ്രന്റ് എന്ന പേടകത്തെയും ഖസാക്‌സ്താനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍നിന്നാണ് വിക്ഷേപിച്ചത്. യിങ്ഹുവോയെപ്പോലെ ഫോബോസ് ഗ്രന്റിനെയും കൈയൊഴിയേണ്ടിവന്നു.

ജപ്പാന്റെ നൊസോമി ('പ്രത്യാശ') 1999 ഒക്ടോബറില്‍ ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറേണ്ടതായിരുന്നു. ഇലക്ട്രിക് സംവിധാനത്തിലുണ്ടായ പ്രശ്‌നത്താല്‍ വാല്‍വ് തകരാറിലായി ഇന്ധനനഷ്ടമുണ്ടായി. ശേഷിച്ച ഇന്ധനം ആവശ്യത്തിന് തികഞ്ഞില്ല. അങ്ങനെ അവസാനഘട്ടത്തില്‍ ജപ്പാന്റെ പ്രത്യാശ അസ്തമിച്ചു.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ദൗത്യം ജയവും പരാജയവും ഒന്നിച്ചുകണ്ടതാണ്. ബൈക്കന്നൂരില്‍നിന്ന് 2003ല്‍ സോയൂസ് റോക്കറ്റില്‍ രണ്ട് പര്യവേക്ഷണസംവിധാനങ്ങളാണ് വിക്ഷേപിച്ചത്. ഉദ്ദേശിച്ചിരുന്നതുപോലെ, മാര്‍സ് എക്‌സ്?പ്രസ് ഓര്‍ബിറ്റര്‍ ചൊവ്വയെ ചുറ്റുകയും വ്യക്തമായ ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തു. പക്ഷേ, ചൊവ്വയില്‍ഇറക്കേണ്ടിയിരുന്ന ലാന്‍ഡറിനെ ഇറക്കാന്‍ കഴിഞ്ഞില്ല.

സോവിയറ്റ് യൂണിയന് (പിന്നീട് റഷ്യ) 1960 മുതല്‍ പരാജയങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായി. പത്തോളം പരാജയങ്ങള്‍ക്കുശേഷം 1971ലാണ് റഷ്യ ആദ്യം വിജയിച്ചത്. യു.എസ്സിന്റെ മാരിനര്‍ മൂന്ന് 1964ല്‍ വിക്ഷേപണഘട്ടത്തില്‍ത്തന്നെ പരാജയപ്പെട്ടു.

എങ്കിലും ഇന്ത്യന്‍ശാസ്ത്രജ്ഞര്‍ ആത്മവിശ്വാസത്തില്‍ത്തന്നെ. മറ്റു രാജ്യങ്ങളുടേതുമായി നോക്കുമ്പോള്‍ നമ്മുടെ ആദ്യ ദൗത്യത്തില്‍ തിരുത്തലുകള്‍ക്കും ക്രമപ്പെടുത്തലുകള്‍ക്കും കൂടുതല്‍ അവസരമുണ്ട്.

Monday, December 2, 2013

ടൈറ്റനില്‍ അസംസ്കൃത പ്ലാസ്റ്റിക്!

ടൈറ്റനില്‍ അസംസ്കൃത പ്ലാസ്റ്റിക്!

കടപ്പാട് - സാബു ജോസ്, ദേശാഭിമാനി





ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനില്‍ പ്ലാസ്റ്റിക് കണ്ടെത്തിയിരിക്കുന്നു. പ്ലാസ്റ്റിക് കണ്ടെയ്നറുകളും വാഹനങ്ങളുടെ ബമ്പറും ഗൃഹോപകരണ സാമഗ്രികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അസംസ്കൃത വസ്തുവായ "പ്രൊപൈലീന്‍" ആണ് ടൈറ്റനില്‍ കണ്ടെത്തിയത്. നാസയുടെ കസീനി സ്പേസ് ക്രാഫ്റ്റ് ടൈറ്റനില്‍നിന്നു പുറപ്പെടുന്ന താപവികിരണങ്ങളില്‍ നടത്തിയ പഠനമാണ് ഈ കണ്ടുപിടിത്തത്തിനു കാരണമായത്. സ്പേസ് ക്രാഫ്റ്റിലുള്ള കോമ്പോസിറ്റ് ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍ (CIRS) എന്ന അനുബന്ധ ഉപകരണം ഉപയോഗിച്ചാണ് ഈ കണ്ടുപിടിത്തം നടത്തിയത്. മൂന്ന് കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ലളിതഘടനയുള്ള ഒരു ഓര്‍ഗാനിക് സംയുക്തമാണ് പ്രൊപൈലീന്‍.

ചില സസ്യ സ്പീഷിസുകള്‍ പ്രൊപൈലീന്‍ തന്മാത്രകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗവും സൃഷ്ടിക്കപ്പെടുന്നത് ഓയില്‍ റിഫൈനറികളിലെ ഉപോല്‍പ്പന്നമായാണ്. കൂടാതെ കാട്ടുതീ ഉണ്ടാകുമ്പോഴും പ്രൊപൈലീന്‍ സൃഷ്ടിക്കപ്പെടാറുണ്ട്. എന്നാല്‍ ഭൂമിക്കു വെളിയില്‍ ഏതെങ്കിലുമൊരു ഖഗോളപിണ്ഡത്തില്‍ ഈ അസംസ്കൃത പ്ലാസ്റ്റിക് സംയുക്തം കണ്ടെത്തുന്നത് ഇതാദ്യമാണ്. ടൈറ്റന്‍ വാതകഭീമനായ ശനിയുടെ ഇതുവരെ കണ്ടെത്തിയ 53 ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ടൈറ്റന്‍. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനവും ടൈറ്റനുതന്നെയാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ "ഗാനിമിഡെ"ക്കാണ് ഒന്നാം സ്ഥാനം. ടൈറ്റനെക്കാള്‍ കേവലം 100 കിലോമീറ്റര്‍ മാത്രം അധികം വ്യാസമേ ഗാനിമിഡെയ്ക്കുള്ളു. 15 ദിവസവും 22 മണിക്കൂറുംകൊണ്ട് മാതൃഗ്രഹത്തെ ചുറ്റുന്ന ടൈറ്റനില്‍ അസ്ഥി മരവിപ്പിക്കുന്ന തണുപ്പാണുള്ളത്. സൗരകുടുംബത്തില്‍ ഇത്രയും സാന്ദ്രതയുള്ള, അന്തരീക്ഷമുള്ള മറ്റൊരു ഉപഗ്രഹവുമില്ല. ഭൂമിക്കു വെളിയില്‍ ദ്രാവാകാവസ്ഥയില്‍ ദ്രവ്യം സ്ഥിതിചെയ്യുന്നതായി സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു ഖഗോളപിണ്ഡവും ടൈറ്റന്‍തന്നെയാണ്. അന്തരീക്ഷത്തില്‍ പ്രധാനമായും നൈട്രജനാണുള്ളത്.

കുറഞ്ഞ അളവില്‍ മീഥേയ്നും കാണപ്പെടുന്നുണ്ട്. ടൈറ്റനിലെ കാറ്റും മഴയുമുള്ള കാലാവസ്ഥ ഭൗമസമാനമാണ്. എന്നാല്‍ പെയ്യുന്ന മഴത്തുള്ളികള്‍ ജലകണങ്ങളല്ല. മീഥേയ്ന്‍ മഴയാണ് ടൈറ്റനില്‍ പെയ്യുന്നത്. ദ്രാവക മീഥേയ്ന്‍ ഒഴുകുന്ന അരുവികളും തടാകങ്ങളും വലിയ മീഥേയ്ന്‍ സമുദ്രങ്ങളും ടൈറ്റനില്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ ഒരുശതമാനം മാത്രമെ ടൈറ്റനില്‍ എത്തുന്നുള്ളു. അന്തരീക്ഷത്തിലെ മീഥേയ്ന്‍ വാതകം ഹരിതഗൃഹ സ്വഭാവമുള്ളതാണ്. നമ്മുടെ ചന്ദ്രനെക്കാള്‍ 50 ശതമാനം വ്യാസവും 80 ശതമാനം പിണ്ഡവും അധികമുള്ള ടൈറ്റന്‍ 1655 മാര്‍ച്ച് 25ന് ഡച്ച് ജ്യോതിശസ്ത്രജ്ഞനായ ക്രിസ്റ്റ്യന്‍ ഹൈഗന്‍സാണ് കണ്ടെത്തുന്നത്.

പൊതുവിവരങ്ങള്‍



വ്യാസം: 5150 കി.മീ (ബുധനെക്കാളും ചന്ദ്രനെക്കാളും വലുതാണ് ടൈറ്റന്‍)

ശരാശരി താപനില: -179.5 ഡിഗ്രി സെല്‍ഷ്യസ് ഭ്രമണകാലം: 15.945 ഭൗമദിനങ്ങള്‍ 

കസീനി ദൗത്യം നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഇറ്റാലിയന്‍ സ്പേസ് ഏജന്‍സി എന്നിവരുടെ സംയുക്ത സംരംഭമായ കസീനി- ഹൈഗന്‍സ് ഇരട്ട സ്പേസ് ക്രാഫ്റ്റുകള്‍ വലയഗ്രഹമായ ശനിയുടെയും അതിന്റെ സ്വാഭാവിക ഉപഗ്രഹങ്ങളുടെയും പിന്നാലെയാണ്. 2005ല്‍ ഹൈഗന്‍സ് സ്പേസ് ക്രാഫ്റ്റ് ടൈറ്റനില്‍ ഇറങ്ങിയപ്പോള്‍ അതൊരു ചരിത്രസംഭവമായി. ഔട്ടര്‍ സോളാര്‍ സിസ്റ്റത്തിലെ ഒരു ഉപഗ്രഹത്തില്‍ ആദ്യമായി ഇറങ്ങുന്ന മനുഷ്യനിര്‍മിത വാഹനമാണ് ഹൈഗന്‍സ്. 2010ല്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന കസീനി ദൗത്യം 2017രെ ദീര്‍ഘിപ്പിക്കുകയായിരുന്നു.

കൂടുതലറിയാന്‍ സന്ദര്‍ശിക്കൂ,

NASA's Cassini Spacecraft Finds Ingredient of Household Plastic in Space

Titan (moon) - Wikipedia

ടൈറ്റൻ (ഉപഗ്രഹം) വിക്കിപീഡിയ

ഭൂമിക്ക് സലാം... സൂര്യനെ തൊട്ട് ചൊവ്വയിലേക്ക്...

ഭൂമിക്ക് സലാം... സൂര്യനെ തൊട്ട് ചൊവ്വയിലേക്ക്...


ഭൂമിയുടെ ഭ്രമണപഥം വിട്ട ഐഎസ്ആര്‍ഒയുടെ പ്രഥമ ചൊവ്വാദൗത്യപേടകം മംഗള്‍യാനിന്റെ യാത്ര വിജയക്കുതിപ്പില്‍. ചുവപ്പന്‍ ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള സങ്കീര്‍ണ യാത്രയ്ക്കായി ഞായറാഴ്ച പുലര്‍ച്ചെയാണ് മംഗള്‍യാന്റെ പാത തിരിച്ചു വിട്ടത്. പുലര്‍ച്ചെ 12.49നാണ് ചൊവ്വയിലേക്ക് പേടകം തൊടുത്തത്. ഇതിനായുള്ള 22 മിനിറ്റ് നീണ്ട ട്രാന്‍സ് മാഴ്സ് ഇഞ്ചക്ഷന്‍ പ്രക്രിയയില്‍ ഐഎസ്ആര്‍ഒയ്ക്ക് നിര്‍ണായക വിജയം നേടാനായി.

ലിക്വിഡ് അപോജി മോട്ടോറിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച് പേടകത്തിന്റെ വേഗത വര്‍ധിപ്പിച്ചാണ് ഭൂഗുരുത്വാകര്‍ഷണവലയം ഭേദിച്ചത്. ഭൂമിയുടെ 254 കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ പേടകത്തിലേക്ക് സന്ദേശമയച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. മൗറീഷ്യസിന് മുകളില്‍ വച്ചായിരുന്നു മംഗള്‍യാന്‍ വഴിമാറിയത്. സന്ദേശമയച്ച സമയത്തെ പ്രതികൂല കാലാവസ്ഥ നേരിയ ആശങ്ക സൃഷ്ടിച്ചു. സൗരഭ്രമപണപഥത്തിലേക്ക് മംഗള്‍യാന്‍ എത്തിയെങ്കിലും ബുധനാഴ്ചവരെ ഭൂമിയുടെ ആകര്‍ഷണവലയത്തിന്റെ സ്വാധീനം ഉണ്ടാകും.

അതിനാല്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഭൂവലയം ഭേദിക്കുമ്പോഴാണ് ഇതുവരെയുള്ള ഭൂരിപക്ഷം ചൊവ്വാദൗത്യവും ലക്ഷ്യം തെറ്റിയത്. വിവിധ രാജ്യങ്ങളുടെ 31 ദൗത്യങ്ങളാണ് ഇത്തരത്തില്‍ പാളിയത്.ന തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് പേടകം 3,84,490 കിലോമീറ്റര്‍ അകലെ എത്തും. ബുധനാഴ്ച പകല്‍ 2.16ന് പൂര്‍ണമായി സൗരകേന്ദ്രീകൃത വലയത്തിലാകും. ഇതോടെ ഉപഗ്രഹത്തിലെ ചെറിയ ബൂസ്റ്റര്‍ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ സഞ്ചാര പാതയിലെ വ്യതിയാനങ്ങള്‍ തിരുത്തും.

ഡിസംബര്‍ 11നായിരിക്കും ആദ്യ തിരുത്തല്‍. ഏപ്രില്‍, ആഗസ്ത് മാസങ്ങളിലും ഇതേ തിരുത്തല്‍ വേണ്ടിവരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മുന്നൂറുദിവസത്തെ യാത്രയ്ക്കൊടുവില്‍ അടുത്ത വര്‍ഷം സെപ്തംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ അടുത്തെത്തും. 40 കോടി കിലോമീറ്ററാണ് പേടകം താണ്ടേണ്ടത്. സൗരഭ്രമണപഥത്തിലെത്തിയതോടെ പേടകം സ്വയംനിയന്ത്രിത സംവിധാനത്തിലാണ് മുന്നോട്ട് കുതിക്കുക. ഇതിനായി തദ്ദേശീയമായി വികസിപ്പിച്ച ആധുനിക സോഫ്റ്റ്വെയറാണ് പേടകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്്സ് സെന്ററില്‍ നിന്ന് നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്റെ ഭ്രമണപഥം ആറുഘട്ടമായാണ് ഉയര്‍ത്തിയത്. ഭൂമിയുടെ സമീപ ഗ്രഹമായ ചൊവ്വയില്‍ ജീവന്റെയും ജലത്തിന്റെയും സാന്നിധ്യം തേടിയാണ് ദൗത്യം. ചൊവ്വയുടെ ലോലമായ അന്തരീക്ഷം, ഉപരിതലം, ധ്രുവങ്ങള്‍, ഗര്‍ത്തങ്ങള്‍, ധാതു സാന്നിധ്യം ഇവയെല്ലാം ദൗത്യത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പഠനം നടത്തി ഭൂമിയിലേക്ക് അയക്കും.

മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍, ചിത്രങ്ങളെടുക്കുന്നതിനുള്ള ആധുനിക ക്യാമറ തുടങ്ങി അഞ്ച് ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. ഉപഗ്രഹത്തിന്റെ നിരീക്ഷണ നിയന്ത്രണത്തിന്റെ ചുമതല ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രമായ ഐസ്ട്രാക്കിനാണ്. ദൗത്യത്തിന് നാസ ഉള്‍പ്പെടെ സാങ്കേതിക സഹായം നല്‍കുന്നുണ്ട്.

Sunday, December 1, 2013

2013 ഡിസംബര്‍ മാസത്തെ ആകാശം


2013 ഡിസംബര്‍ മാസത്തെ ആകാശം




മദ്ധ്യകേരളത്തിൽ 2013 ഡിസംബർ 15ന് രാത്രി എട്ടുമണിക്ക് കാണാൻ കഴിയുന്ന ആകാശദൃശ്യം.

കടപ്പാട് - വിക്കിപീഡിയ

ഐസണ്‍ വാല്‍നക്ഷത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷ

ഐസണ്‍ വാല്‍നക്ഷത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷ


റിപ്പോര്‍ട്ട് - മാതൃഭൂമി

ഐസണ്‍ വാല്‍നക്ഷത്രം സൂര്യനില്‍നിന്ന് അകലുന്ന ദൃശ്യം - 2013 നവംബര്‍ 28, 29 തീയതികളില്‍ സോഹോ പേടകം നിരീക്ഷിച്ചത്. ചിത്രം കടപ്പാട് : ESA/NASA/SOHO/SDO/GSFC

ഐസണ്‍ വാല്‍നക്ഷത്രം ശോഭ കുറഞ്ഞിട്ടായാലും, സൂര്യന്റെ പിടിയില്‍നിന്ന് പുറത്തുവരാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ . വ്യാഴാഴ്ച്ച സൂര്യന് അടുത്തുകൂടി കടന്നുപോകുമ്പോള്‍ പൊടുന്നനെ ബഹിരാകാശ ടെലസ്‌കോപ്പുകളുടെ ദൃഷ്ടയില്‍നിന്ന് ഐസണ്‍ അപ്രത്യക്ഷമാവുകയായിരുന്നു.

ഐസണ്‍ തകര്‍ന്നിരിക്കാമെന്നും, സൂര്യനിലെ കഠിനതാപത്തില്‍ അതിലെ മഞ്ഞുകട്ടകള്‍ ഉരുകി ബാഷ്പീകരിച്ചിരിക്കാമെന്നുമാണ് ഗവേഷകര്‍ കരുതിയത്. അതിനാല്‍ , ഡിസംബറില്‍ ഐസണ്‍ ഒരുക്കുമെന്ന് കരുതിയ ആകാശവിരുന്ന് അവസാനിച്ചതായും ഗവേഷകര്‍ വിധിയെഴുതി.

എന്നാല്‍ , പ്രകാശം കുറഞ്ഞിട്ടായാലും ഐസണ്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായി ശാസ്ത്രലോകത്തിന് സൂചന ലഭിച്ചിരിക്കുന്നു.

തിളക്കമാര്‍ന്ന ഒരു വസ്തു സൂര്യന്റെ ദിശയില്‍നിന്ന് അകലേക്ക് നീങ്ങുന്നതായി, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും നാസയുടെയും സോളാര്‍ ആന്‍ഡ് ഹീലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ( SOHO ) ആണ് നിരീക്ഷിച്ചത്.

ഐസണിന്റെ വെറും അവശിഷ്ടം മാത്രമാണോ അത്; അതല്ല ഐസണിന്റെ ന്യൂക്ലിയസില്‍ കുറെഭാഗം കേടില്ലാതെ അവശേഷിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത് - നാസ അതിന്റെ വെബ്ബ്‌സൈറ്റില്‍ അറിയിച്ചു.

ഐസണിന്റെ ചെറുന്യൂക്ലിയസ് തന്നെയാണ് അവശേഷിക്കുന്നതെന്ന് പ്രാഥമിക വിശകലനത്തില്‍ സൂചന കിട്ടി. അത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

'ഐസണിന്റെ ഒരു ഭാഗം ഒറ്റ കഷണമായി അവശേഷിക്കുന്നുവെന്നും, ധൂളീപടലങ്ങള്‍ അത് പുറപ്പെടുവിക്കുന്നുവെന്നുമാണ് തോന്നുന്നത്'-വാഷ്ങ്ടണില്‍ നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ കാള്‍ ബാറ്റാംസ് പറഞ്ഞു.

'ന്യൂക്ലിയസുണ്ടെങ്കിലും അത് എത്രനാള്‍ അതിജീവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ഏതാനും ദിവസങ്ങള്‍ അവശേഷിച്ചാല്‍ തന്നെ , രാത്രിയില്‍ വാല്‍നക്ഷത്രം ആകാശത്ത് പ്രത്യക്ഷമാകുമോ എന്ന് പറയാന്‍ കഴിയില്ല. രാത്രിയില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടാല്‍ തന്നെ, എത്ര ശോഭയുണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല...' - ബാറ്റാംസ് അറിയിച്ചു.
ഐസണ്‍ വാല്‍നക്ഷത്രം സൂര്യനടുത്തേക്ക് നീങ്ങുന്ന ദൃശ്യം. 2013 നവംബര്‍ 25 ന് നാസയുടെ സ്റ്റീരിയോ-എ പേടകം പകര്‍ത്തിയ ദൃശ്യം : ചിത്രം കടപ്പാട് : NASA 

രണ്ട് അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ റഷ്യയിലെ 'ഇന്റര്‍നാഷണല്‍ സയന്റിഫിക് ഓപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക്' ( ISON ) ഉപയോഗിച്ചാണ് ഈ വാല്‍നക്ഷത്രത്തെ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് അതിന് 'ഐസണ്‍ വാല്‍നക്ഷത്രം' എന്ന് പേര് വന്നത്. 'നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം' എന്നതാണത് വിശേഷിപ്പിക്കപ്പെട്ടത്. 

450 കോടി വര്‍ഷംമുമ്പ് സൗരയൂഥം രൂപപ്പെട്ട വേളയില്‍ തണുത്തറഞ്ഞ നിലയില്‍ അവശേഷിച്ച അവശിഷ്ടങ്ങളാണ് ധൂമകേതുക്കള്‍ എന്ന് കരുതുന്നു. സൗരയൂഥത്തിന്റെ വിദൂര ബാഹ്യമേഖലയായ ഊര്‍റ്റ് മേഘത്തില്‍ സമാധിയിലിരിക്കുന്നവയാണ് ഐസണിന്റെ കുടുംബക്കാരായ വാല്‍നക്ഷത്രങ്ങള്‍ .

സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 10,000 മടങ്ങ് അകലെയാണ് സൂര്യനില്‍ നിന്ന് ഊര്‍റ്റ് മേഘ മേഖലയുടെ സ്ഥാനം.

കമ്പ്യൂട്ടര്‍ മാതൃകകളുപയോഗിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്, സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍നിന്ന് 55 ലക്ഷം വര്‍ഷംമുമ്പാണ് സൂര്യനെ ലക്ഷ്യമാക്കി ഐസണ്‍ വാല്‍നക്ഷത്രം പുറപ്പെട്ടതെന്നാണ്.

വ്യാഴാഴ്ച്ച (നവംബര്‍ 28) അത് സൂര്യന്റെ ഏറ്റവും അടുത്ത സ്ഥാനത്തുകൂടി കടന്നുപോയി - സൗരപ്രതലത്തില്‍നിന്ന് 12 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി. ഏതാണ്ട് 2000 ഡിഗ്രി സെല്‍സിയസിലധികം ചൂടും കഠിനമായ ഗുരുത്വാകര്‍ഷണവും അപ്പോള്‍ ഐസണിന് ഏല്‍ക്കേണ്ടി വന്നിട്ടുണ്ടാകണം.

സൂര്യനടുത്തേക്ക് നീങ്ങിയ ഐസണ്‍ പൊടുന്നനെ ബഹിരാകാശ ടെലിസ്‌കോപ്പുകളുടെ കണ്ണില്‍നിന്ന് മാഞ്ഞപ്പോള്‍ , അത് തകര്‍ന്ന് ബാഷ്പീകരിക്കപ്പെട്ട് നശിച്ചുവെന്നാണ് ശാസ്ത്രലോകം വിലയിരുത്തിയത്.

ആ നിഗമനം പൂര്‍ണമായും ശരിയല്ലെന്ന് സോഹോ പേടകത്തിന്റെ നിരീക്ഷണം സൂചിപ്പിക്കുന്നു.