Saturday, November 30, 2013

ആകാശവിരുന്നിന് അന്ത്യം; ഐസണ്‍ വാല്‍നക്ഷത്രം സൂര്യനടുത്ത് തകര്‍ന്നു...?

ആകാശവിരുന്നിന് അന്ത്യം; ഐസണ്‍ വാല്‍നക്ഷത്രം സൂര്യനടുത്ത് തകര്‍ന്നു...?


ബ്രിട്ടനില്‍ അമേച്വര്‍ അസ്‌ട്രോഫോട്ടോഗ്രാഫറായ ഡാമിയന്‍ പീച്ച് നവംബര്‍ 15 ന് പകര്‍ത്തിയ ഐസണ്‍ വാല്‍നക്ഷത്രത്തിന്റെ ദൃശ്യം. ചിത്രം കടപ്പാട് : Damian Peach / SkyandTelescope.com

ഡിസംബറില്‍ 'നൂറ്റാണ്ടിന്റെ വാല്‍നക്ഷത്ര'മൊരുക്കുന്ന ആകാശവിരുന്ന് ആസ്വദിക്കാന്‍ ലോകമെങ്ങും കാത്തിരുന്ന ലക്ഷങ്ങളെ നിരാശരാക്കിക്കൊണ്ട്, 'ഐസണ്‍ ധൂമകേതു' സൂര്യനടുത്ത് തകര്‍ന്നു. 

ഐസണ്‍ വാല്‍നക്ഷത്രം ( Comet Ison ) സൂര്യന് ഏറ്റവും അടുത്തെത്തിയ സമയമായിരുന്നു വ്യാഴാഴ്ച്ച. സൂര്യന് 11.62 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തിയ ഐസണ്‍ സ്‌പേസ് ടെലസ്‌കോപ്പുകളുടെ ദൃഷ്ടിയില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സൗരനിരീക്ഷണ പേടകമായ 'സോഹോ' (Soho) നല്‍കിയ വിവരമനുസരിച്ചാണെങ്കില്‍ , വ്യാഴാഴ്ച്ച 21.30 ജിഎംടി (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണി) യോടെ ഐസണിന് അന്ത്യമായി. 

'ഐസണ്‍ ധൂമകേതുവിന്റെ കഥകഴിഞ്ഞതായി സോഹോ ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നു' - ഇ എസ് എ ഒരു ട്വിറ്റര്‍ അപ്‌ഡേറ്റില്‍ അറിയിച്ചു. 

സൂര്യനോട് ഐസണ്‍ ഏറ്റവും അടുത്തെത്തുന്ന നിമിഷം. സൂര്യന് 11.62 ലക്ഷം കിലോമീറ്റര്‍ അകലെ വരെ ഐസണ്‍ എത്തി. ചിത്രം കടപ്പാട് : NASA

'ഐസണ്‍ ധൂമകേതു മിക്കവാറും അതിജീവിച്ചിരിക്കാന്‍ സാധ്യതയില്ല' - യു.എസ്.നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ കാള്‍ മാറ്റാംസ് പറഞ്ഞു. നാസയുടെ 'ഐസണ്‍ ഒബ്‌സര്‍വിങ് കാമ്പയിനി'ല്‍ അംഗമാണ് മാറ്റാംസ്.

ഐസണ്‍ കഷണങ്ങളായി തകര്‍ന്നിരിക്കാമെന്നും, അവശിഷ്ടങ്ങള്‍ സൂര്യതാപത്താല്‍ ബാഷ്പീകരിക്കപ്പെട്ടിരിക്കാമെന്നും വിദഗ്ധര്‍ കരുതുന്നു. 

സൂര്യനെ സുരക്ഷിതമായി ചുറ്റിപ്പോകാന്‍ ഐസണിന് സാധിക്കുമെന്നും, ഡിസംബറില്‍ ഐസണ്‍ ഒരുക്കുന്ന ആകാശക്കാഴ്ച്ച വാനശാസ്ത്രപ്രേമികള്‍ക്ക് വിരുന്നൊരുക്കുമെന്നുമായിരുന്നു പ്രതീക്ഷ. അത് അസ്ഥാനത്തായിരിക്കുകയാണ്. 

മഞ്ഞുകട്ടകളും ചെളിയും ചേര്‍ന്ന രണ്ടു കിലോമീറ്റര്‍ വിസ്തമുള്ള ഒന്നായിരുന്നു ഐസണ്‍ വാല്‍നക്ഷത്രം. ചെളിപിടിച്ച ഒരു ഭീമന്‍ മഞ്ഞുകട്ടയെന്ന് പറയാവുന്ന വസ്തു. 460 കോടി വര്‍ഷംമുമ്പ് സൗരയൂഥം രൂപപ്പെട്ടതിന്റെ അവശിഷ്ടമായ ഒരു 'ഫോസിലാ'യി ഐസണിനെ കണാക്കാക്കാമെന്ന്, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ കാരി ലിസ്സി പറഞ്ഞു. 

സൂര്യനടുത്തെത്തിയ ഐസണ്‍ വാല്‍നക്ഷത്രം. സോളാര്‍ ആന്‍ഡ് ഹീലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി പകര്‍ത്തിയ ദൃശ്യം. കടപ്പാട്: ESA/NASA

സൗരയൂഥത്തിന്റെ ബാഹ്യഅതിരിലെ വിശാലമായ 'ഊര്‍റ്റ് മേഘ' ( Oort Cloud ) ത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങളായി ഐസണ്‍ സമാധിയിലായിരുന്നു. 

സൂര്യനടുത്ത് ഐസണിന് നേരിടേണ്ടി വന്നിരിക്കുക 2000 സെന്റീഗ്രേഡ് ഊഷ്മാവാണ്. മാത്രമല്ല, സൂര്യന്റെ അതിഭീമമായ ഗുരുത്വാകര്‍ഷണവും. ആ സമ്മര്‍ദ്ദത്തില്‍ ഐസണ്‍ ധൂമകേതുവിലെ മഞ്ഞുകട്ടകള്‍ ചിതറി നശിച്ചിരിക്കാനാണ് സാധ്യത. 

കഴിഞ്ഞ സപ്തംബറില്‍ ഒരു റഷ്യന്‍ ടെലസ്‌കോപ്പിലാണ് ഐസണ്‍ വാല്‍നക്ഷത്രം ആദ്യമായി കണ്ടത്. പല വാല്‍നക്ഷത്രങ്ങളും ഊര്‍റ്റ് മേഘത്തില്‍നിന്ന് പുറപ്പെട്ട് സൗരയൂഥത്തിലൂടെ ദീര്‍ഘയാത്ര നടത്തി സൂര്യനെ ചുറ്റിസഞ്ചരിച്ച് തിരിച്ച് പോകാറുണ്ട്. എന്നാല്‍ , പല വാല്‍നക്ഷത്രങ്ങളും സൂര്യനില്‍ തകറാറുമുണ്ട്. ഐസണിന്റെ വിധി രണ്ടാമത് പറഞ്ഞവയുടേതായി.

റിപ്പോര്‍ട്ട് - മാതൃഭൂമി

വാല്‍ക്കഷ്ണം : സൂര്യനെ ചുറ്റി തിരിച്ചു പോകുന്നതിനിടയില്‍ പൂര്‍ണ്ണമായും കത്തിത്തീരാതെ ബാക്കിയാവുകയാണെങ്കില്‍ ഐസോണിനെ ഡിസംബര്‍ 2, 3 തീയ്യതി മുതല്‍ വീണ്ടും കാണാം... രണ്ടു ദിനം കൂടി കാത്തിരിക്കൂ...




Wednesday, November 27, 2013

ചൊവ്വാദൗത്യം: ഗുരുത്വാകര്‍ഷണ വലയമെന്ന അപകടമതില്‍




മംഗള്‍യാന്‍ ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര യാത്രയാണ്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ചുകൊണ്ടുള്ള ആദ്യ യാത്ര. ഡിസംബര്‍ ഒന്നിന് മംഗള്‍യാന്‍ ഭൂഗുരുത്വ മതില്‍ ചാടിക്കടക്കുമെന്നാണ് പ്രതീക്ഷ. ചൊവ്വയെ തേടി ഇതുവരെ പുറപ്പെട്ടിട്ടുള്ള 51 പേടകങ്ങളില്‍ മുപ്പതും തകര്‍ന്നടിഞ്ഞത് ഈ ഘട്ടത്തിലാണ്.

ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 12.42 ന് മംഗള്‍യാന്റെ ബൂസ്റ്റര്‍ പ്രവര്‍ത്തിപ്പിക്കും. ഇതുവരെ ഭൂമിയുമായി സൗഹൃദത്തിലായിരുന്ന പേടകം, മറ്റൊരു വലിയ യാത്രയ്ക്ക് തുടക്കംകുറിക്കുന്ന മുഹൂര്‍ത്തം.

ഏറ്റവുമൊടുവില്‍ ചൈനയുടെ 'യിങ്‌ഹോ-1' പേടകത്തിന് ഭൂഗുരുത്വ വലയം ഭേദിക്കാനായില്ല. ഉജ്ജ്വല പ്രകാശം എന്നാണ് യിങ്‌ഹോയുടെ അര്‍ത്ഥം. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം.

ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിനെ ലക്ഷ്യമിട്ട റഷ്യയുടെ 'ഫോബോസ്-ഗ്രണ്ട്' എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ചൈന യിങ്‌ഹോ പേടകം തയ്യാറാക്കിയത്. റഷ്യയുടെ സെനിത് റോക്കറ്റില്‍ ഖസാഖ്‌സ്താനിലെ ബൈക്കനൂരില്‍ നിന്നായിരുന്നു വിക്ഷേപണം.

യിങ്‌ഹോയെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഇറക്കിവിട്ടശേഷം ഫോബോസിലേക്ക് പോകാനായിരുന്നു ഫോബോസ് ഗ്രണ്ടിന്റെ പരിപാടി. 1200 കോടിയിലധികം രൂപയായിരുന്നു മൊത്തം ചെലവ്.. 2011 നവംബര്‍ എട്ടിനായിരുന്നു യിങ്‌ഹോയുടെ വിക്ഷേപണം.

പ്രാഥമിക വിക്ഷേപണത്തിന് ഉപയോഗിച്ചത് അതീവ ശക്തമായ റോക്കറ്റായതിനാല്‍ ഒമ്പതുദിവസം കൊണ്ട് ഭൂഗുരുത്വാകര്‍ഷണ വലയം ഭേദിക്കത്തക്കവിധമായിരുന്നു യാത്ര ആസൂത്രണം ചെയ്തത്. നവംബര്‍ 17 ന് രണ്ടു ലക്ഷത്തോളം കിലോമീറ്റര്‍ അകലെവെച്ച്, ഭൂമിയുടെ ഭ്രമണപഥം മാറി, ചൊവ്വയുടെ ഭ്രമണപഥത്തിലെത്താനുള്ള നിര്‍ണായക യാത്ര തുടങ്ങാനിരിക്കെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് പുതിയ ഗോളാന്തര യാത്രനടത്താനായി പേടകത്തിലെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല.

സാങ്കേതികമായി പാര്‍ക്കിങ് ഓര്‍ബിറ്റ് എന്നറിയപ്പെടുന്ന ഭൂമിയുടെ ഭ്രമണപഥത്തില്‍ തന്നെ പേടകം ചുറ്റിത്തിരിഞ്ഞു. രണ്ടുമാസം കഴിഞ്ഞ് ശാന്തസമുദ്രത്തില്‍ ജലസമാധിയടഞ്ഞു. യിങ്‌ഹോ ഉള്‍പ്പെടെ മുപ്പത് ദൗത്യങ്ങളാണ് ഇങ്ങനെ ഗുരുത്വാകര്‍ഷണ വലയം ഭേദിക്കാനാകാതെ നശിച്ചത്.

മംഗള്‍യാന്‍ ഈ ശ്രമം നടത്തുന്ന ഡിസംബര്‍ ഒന്ന് എത്രമാത്രം നിര്‍ണായകമാണെന്ന് ഈ പാഠങ്ങളില്‍ നിന്ന് മനസ്സിലാകും.

ഇപ്പോള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങുന്ന മംഗള്‍യാനെ ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ബൂസ്റ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഭൂമിയില്‍ നിന്ന് വിടുതല്‍ നേടാനാണ് ശ്രമം.

പിന്നെയുള്ള 9.25 ലക്ഷം കിലോമീറ്റര്‍ യാത്രയില്‍ സൂര്യന്‍േറയും മറ്റ് ഗ്രഹങ്ങളുടേയും ഗുരുത്വാകര്‍ഷണം പേടകത്തെ ബാധിക്കും. അതും തരണം ചെയ്ത് അമ്പത് കോടിയോളം കിലോമീറ്റര്‍ പിന്നേയും യാത്ര ചെയ്യണം. ആകെയുള്ളത് 850 കിലോഗ്രാം ഇന്ധനവും.

നിശ്ചയിച്ചുറപ്പിച്ചതുപോലെ ഭൂമിയുടെ മതില്‍ ചാടിക്കടന്നാല്‍ ഈ ഇന്ധനവും കൊണ്ട് ചൊവ്വയ്ക്കരികിലേക്ക് പറക്കാം....

റിപ്പോര്‍ട്ട് - മാതൃഭൂമി

ചൊവ്വയിലേക്ക് ഇന്ത്യ



ചൊവ്വയിലേക്ക് ഒരു പേടകത്തെ പറഞ്ഞയച്ചിട്ട് പതിനെട്ട് ദിനം കഴിഞ്ഞു. ഇതുവരെ എല്ലാം കൃത്യം. എന്നാല്‍ നവംബര്‍ 30 അടുക്കുകയാണ്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകത്തെ കൊണ്ടുപോകാനുള്ള യാത്ര തുടങ്ങുന്ന ദിനമാണ് അന്ന്. 300 ദിവസത്തെ യാത്രയാണ് പിന്നെ.

രണ്ട് ട്രാക്കുകളില്‍ വ്യത്യസ്ത വേഗങ്ങളില്‍ ഒരേ കേന്ദ്രത്തെ ചുറ്റുന്ന രണ്ട് കാറുകളെപ്പോലെയാണ് ഭൂമിയും ചൊവ്വയും. ഓരോ സെക്കന്‍ഡിലും ഇവയ്ക്കിടയിലുള്ള ദൂരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. അഞ്ച് കോടി കിലോമീറ്റര്‍ മുതല്‍ 40 കോടി കിലോമീറ്റര്‍ വരെയുണ്ട് ആ വ്യത്യാസം. ഒരു കാറില്‍ നിന്ന് മറ്റേതിലേക്ക് വെടിവെച്ച് കൊള്ളിക്കുന്നതുപോലെയാണ് മംഗള്‍യാനെ ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് അയയ്ക്കുന്നത്.

ഏറ്റവുമടുത്ത് ചൊവ്വയെത്തുമ്പോള്‍ ഇന്ത്യന്‍ വെടി അതില്‍ കൊള്ളണം. എന്നാല്‍ അതിനുവേണ്ടി സഞ്ചരിക്കുന്നത് നാല്‍പ്പത് കോടി മുതല്‍ അറുപത് കോടിവരെ കിലോമീറ്ററാണ്. കാരണം ഒറ്റയടിക്ക് അഞ്ച് കോടി കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു പേടകത്തെ അയയ്ക്കണമെങ്കില്‍ അത്രയും ഇന്ധനം അതില്‍ കരുതണം.

പേടകത്തിന്റെ വലിപ്പവും ഭാരവും ഇന്നുള്ളതിന്റെ (അര ടണ്ണോളമാണ് മംഗള്‍യാന്‍ ഭൂമിയില്‍ നിന്ന് ഉയരുന്ന സമയത്തുണ്ടായിരുന്ന ഭാരം ) നൂറിരട്ടിയെങ്കിലും വര്‍ധിക്കും. അത്ര വലിയ ഭാരത്തെ ഉയര്‍ത്താന്‍ ശേഷിയുള്ള ക്രയോജനിക് റോക്കറ്റ് നമുക്കില്ല. പേടകത്തില്‍ ഇന്ധനം കരുതിവെയ്ക്കാനുള്ള സാങ്കേതിക വിദ്യയുമില്ല. അതുകൊണ്ട് 1925-ല്‍ ' ഗോളാന്തര യാത്ര ' എന്ന പുസ്തകത്തിലൂടെ ജര്‍മന്‍ ശാസ്ത്രജ്ഞന്‍ വാള്‍ട്ടര്‍ ഹോഹ്മാന്‍ നിര്‍ദേശിച്ച ചാഞ്ചാട്ടയാത്രയാണ് ഐ.എസ്.ആര്‍.ഒ പിന്തുടരുന്നത്. ' ഹോഹ്മാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് (എച്ച്.ടി.ഒ) ' എന്നാണ് ഈ ചാഞ്ചാട്ടയാത്രാപഥത്തിന് പേര്.





ഓരോ ഘട്ടങ്ങളിലായി ഭ്രമണ പഥം ഉയര്‍ത്തി ഒന്നില്‍ നിന്ന് ഒന്നിലേക്ക് ചാഞ്ചാടി ഭൂമിയെ പലതവണ ചുറ്റിയാണ് മംഗള്‍യാന്‍ യാത്ര ചെയ്യുന്നത്. മുകളിലോട്ട് പോകുന്തോറും ഗുരുത്വാകര്‍ഷണ ബലം കുറയുമെന്നതിനാല്‍ ഒന്ന് കറക്കി വിട്ടാല്‍ മതി പേടകം കുറേനേരം യാത്ര ചെയ്യും. ഇതിന് വളരെ കുറച്ച് ഇന്ധനം മതിയാകും. ഈ ഇന്ധനം എരിച്ച് പേടകത്തിലെ ഉഗ്രന്‍ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തുന്നത്. തുടര്‍ച്ചയായി യന്ത്രം പ്രവര്‍ത്തിക്കേണ്ടതില്ല.

ഇക്കഴിഞ്ഞ നവംബര്‍ പതിനഞ്ചിന് അഞ്ചാംവട്ടം യന്ത്രം പ്രവര്‍ത്തിപ്പിക്കുകയും ഭ്രമണപഥം ഉയര്‍ത്തുകയും ചെയ്തു. പേടകം ഇപ്പോള്‍, മുന്നൂറോളം കിലോമീറ്റര്‍ ' പെരിജി ( കുറഞ്ഞ ദൂരം)', രണ്ടുലക്ഷത്തോളം കിലോമീറ്റര്‍ 'അപോജി ' (കൂടിയ ദൂരം ) യുമുള്ള ദീര്‍ഘ വൃത്താകാര ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുകയാണ്. എഴുപതിനായിരത്തോളം കിലോമീറ്റര്‍ ദൂരമെത്തിയപ്പോള്‍ ഒരു ഫോട്ടോയെടുത്തയയ്ക്കുകയും ചെയ്തു.

മുന്നൂറോളം കിലോമീറ്റര്‍ അടുത്തെത്തുമ്പോള്‍ ഇപ്പോഴും പേടകത്തിലെ പ്രശ്‌നങ്ങള്‍ തിരുത്താന്‍ ഐ.എസ്.ആര്‍. ഒ യ്ക്ക് അവസരമുണ്ട്. നവംബര്‍ മുപ്പതിന് പാതിരാത്രിക്കാണ് അവസാന ഉയര്‍ത്തല്‍. ഡിസംബര്‍ ഒന്നാംതീയതി മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥം മാറും. സൂര്യനെ പകുതി ചുറ്റി അത് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. മുന്നൂറുദിനം കൊണ്ടാവും ആ യാത്ര. 2014 സപ്തംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

(ചിത്രം കടപ്പാട് : ISRO )

റിപ്പോര്‍ട്ട് - മാതൃഭൂമി

Monday, November 25, 2013

Close pairing Mercury and Saturn at dawn November 25 and 26

Close pairing Mercury and Saturn at dawn November 25 and 26

Credits: http://earthsky.org






Rising into the sky after Mercury and Saturn, Comet ISON may be difficult to observe in the glare of morning twilight on November 25 and 26. It’s headed for its November 28 encounter with the sun.

If you get up early, be sure to gaze in the sunrise direction as darkness begins to give way to dawn on Monday, November 25 and Tuesday, November 26. Try looking around 80 to 60 minutes before sunrise. The planets Mercury and Saturn will be close together, less than one degree apart as seen from much of the world. At an arm’s length away, your little finger will probably cover both planets. They’ll appear in the same binocular field of view. Comet ISON is also nearby, but will be difficult to see.

The close conjunction of Mercury and Saturn isn’t the only show going on at this early morning hour. Look for the moon and then spot the nearby star Regulus in the predawn and dawn sky on November 25.




The moon and Regulus, the brightest star in the constellation Leo, are high up in the south around dawn on Monday, November 25.



The planets Mercury and Saturn and the star Zubenelgenubi in the wee hours on November 26.

Mercury and Saturn will easily fit within a single binocular field from anywhere worldwide. Or, if you have a low-powered telescope, you might even see both worlds occupying the same telescopic field of view. By the way, the star shining close to Mercury and Saturn is Zubenelgenubi, the alpha star of the constellation Libra the Scales.

Watch closely over the next few mornings. You’ll see Mercury, the brighter of these two worlds, sinking toward the sunrise day by day while Saturn is climbing upward. As seen from North America, Mercury shines above Saturn on November 25 but below the ringed planet on November 26.

Bottom line: For the next several mornings – at dawn on November 25 and 26, 2013 – the planets Mercury and Saturn, plus the star Zubenelgenubi, all appear in a single binocular field of view. They’ll be very low in the sky, in the sunrise direction.

Sunday, November 24, 2013

Comet ISON - Photos

Gerald Rhemann in Namibia in SW Africa captured this photo of Comet ISON on November 21, 2013, one week before its encounter with the sun.





Comet ISON, imaged by longtime amateur astrophotograper Damian Peach in the U.K. He used a 4-inch f/5 telescope for 12 minutes of combined exposures on November 15th. Credit:Damian Peach / SkyandTelescope.com

Thursday, November 21, 2013

First image of Earth by Mars Orbiter Mission



ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ആദ്യമായി അയച്ചു തന്ന ചിത്രം. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ വിക്ഷേപിച്ച ശ്രീഹരിക്കോട്ടക്കടുത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനടുത്തേക്ക് വീശിയടിക്കാനൊരുങ്ങുന്ന ഹെലെന്‍ ചുഴലിക്കാറ്റും ചിത്രത്തില്‍ കാണാം.

ചിത്രം കടപ്പാട് - ISRO

On November 19, 2013, from a 70,000 kilometers above Earth, the Mars Orbiter Mission took this photo of the Indian subcontinent.

ചൊവ്വയില്‍ മാവെന്‍ തേടുക നഷ്ടങ്ങളുടെ കണക്ക്...

ചൊവ്വയില്‍ മാവെന്‍ തേടുക നഷ്ടങ്ങളുടെ കണക്ക്...


റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി

അമേരിക്കയിലെ ഫ് ളോറിഡയില്‍ കേപ് കാനവെറലിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് അറ്റ്‌ലസ് 5 റോക്കറ്റില്‍ നാസയുടെ മാവെന്‍ പേടകം വിക്ഷേപിച്ചപ്പോള്‍ - ചിത്രം : AP

ചൊവ്വാപര്യവേക്ഷണത്തിന് ഇന്ത്യയുടെ മംഗള്‍യാന്‍ പേടകത്തിന് പിന്നാലെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ 'മാവെന്‍ പേടക'വും യാത്രയായി.

ചൊവ്വയുടെ അന്തരീക്ഷമണ്ഡലം എങ്ങനെ ശോഷിച്ചുനേര്‍ത്ത് ഇന്നത്തെ നിലയിലായി, ഗ്രഹപ്രതലത്തില്‍ ഒരുകാലത്ത് സുലഭമായിരുന്നു എന്ന് ശാസ്ത്രലോകം കരുതുന്ന ജലത്തിന് എന്തുസംഭവിച്ചു - ഈ നഷ്ടങ്ങളുടെ കണക്കാണ് മാവെന്‍ തേടുക.

ഫ് ളോറിഡയില്‍ കേപ് കാനവെറലിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് അറ്റ്‌ലസ് 5 റോക്കറ്റില്‍ പ്രാദേശിക സമയം ഞായറാഴ്ച്ച 13.28 നാണ് (ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.58 ) മാവെന്‍ വിക്ഷേപിച്ചത്. 53 മിനിറ്റിന് ശേഷം റോക്കറ്റില്‍നിന്ന് പേടകം വിജയകരമായി വേര്‍പെട്ടു.

പത്തുമാസത്തെ യാത്രയ്‌ക്കൊടുവില്‍ 2014 സപ്തംബര്‍ 22 ന് മാവെന്‍ പേടകം ചൊവ്വായുടെ ഭ്രമണപഥത്തിലെത്തും. ഇന്ത്യന്‍ പേടകമായ മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ( MOM ) എന്ന മംഗള്‍യാന്‍ രണ്ടുദിവസം കഴിഞ്ഞ് സപ്തംബര്‍ 24 നാണ് അവിടെയെത്തുക. നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ പേടകം വിക്ഷേപിച്ചത്

ഭൂമിയില്‍നിന്ന് ചൊവ്വായിലേക്ക് യാത്രതിരിക്കാനുള്ള ശുഭമുഹൂര്‍ത്തം 2013 ഒക്ടോബര്‍ 21 നും നവംബര്‍ 19 നും മധ്യേയുള്ള കാലമാണ്. ഈ സമയപരിധിക്കുള്ളില്‍ പുറപ്പെട്ടാല്‍ മുന്നൂറു ദിവസത്തെ യാത്രകൊണ്ട് ചൊവ്വായിലെത്താം. മംഗള്‍യാനും മാവെനും ഈ സമയത്ത് യാത്രതിരിക്കാനുള്ള കാരണം അതാണ്.

ശാസ്ത്രലോകത്തിന് ഇതിനകം ലഭിച്ച തെളിവുകള്‍ പ്രകാരം ചൊവ്വായുടെ അന്തരീക്ഷത്തില്‍ ഒരുകാലത്ത് ഉയര്‍ന്ന സാന്ദ്രതയില്‍ വാതകങ്ങളുണ്ടായിരുന്നു. ഗ്രഹപ്രതലത്തില്‍ വെള്ളവുമുണ്ടായിരുന്നു. വാതകസാന്ദ്രത കുറഞ്ഞ് ഗ്രഹാന്തരീക്ഷം ശോഷിച്ചതോടെ, ഗ്രഹപ്രതലത്തിലെ ജലം മുഴുവന്‍ ബാഷ്പീകരിക്കപ്പെട്ട് നഷ്ടമായി.

നിലവില്‍ വളരെ ചെറിയ സാന്ദ്രതയില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് മാത്രമാണ് ചൊവ്വയുടെ അന്തരീക്ഷത്തിലുള്ളത്. ഭൂമിയിലേതിന്റെ 0.6 ശതമാനം മാത്രമാണ്, ചൊവ്വാപ്രതലത്തിലെ അന്തരീക്ഷ മര്‍ദ്ദം.

മാവെന്‍ പേടകം ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ - ചിത്രകാരന്റെ ഭാവന. കടപ്പാട് : NASA

ഭൂമിയെ സൗരവാതകങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് ഭൗമകാന്തികമണ്ഡലമാണ്. എന്നാല്‍ , ചൊവ്വായ്ക്ക് അത്തരമൊരു കാന്തികമണ്ഡലത്തിന്റെ സംരക്ഷണമില്ല. അതിനാല്‍ സൗരവാതക പ്രഹരമേറ്റ് കാലക്രമത്തില്‍ ചൊവ്വയുടെ അന്തരീക്ഷം ഇന്നത്തെ നിലയ്ക്കായി എന്നാണ് കരുതുന്നത്.

ഇക്കാര്യം ശരിയാണോ എന്നാണ് മാവെന്‍ ( Mars Atmosphere and Volatile EvolutioN spacecraft ) പരിശോധിക്കുക. അതിനായി എട്ട് ശാസ്ത്ര ഉപകരണങ്ങള്‍ മാവെന്‍ പേടകത്തിലുണ്ട്.

സൂര്യന്റെ ചൊവ്വായ്ക്ക് മേലുള്ള സ്വാധീനമാണ് അതില്‍ ചില ഉപകരണങ്ങള്‍ പരിശോധിക്കുക. ഗ്രഹാന്തരീക്ഷത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മറ്റ് ചില ഉപകരണങ്ങള്‍ സഹായിക്കും. മാവെന്‍ പേടകം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൊവ്വായുടെ കാലാവസ്ഥാ ചരിത്രം മനസിലാക്കാനാകും ശാസ്ത്രലോകത്തിന്റെ ശ്രമം.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ അവിടെ ജീവന്‍ ഏതെങ്കിലും രൂപത്തില്‍ നിലനിന്നിരിക്കാം എന്നാണ് കരുതുന്നത്. ഇക്കാര്യത്തിലും പുതിയ ഉള്‍ക്കാഴ്ച്ച ലഭിക്കാന്‍ മാവെന്‍ നല്‍കുന്ന വിവരങ്ങള്‍ സഹായിക്കും.

MAVEN Spacecraft

ചൊവ്വയിലെ മീഥേന്‍ 
റിപ്പോര്‍ട്ട് കടപ്പാട് - എന്‍.എസ് അരുണ്‍കുമാര്‍, ദേശാഭിമാനി കിളിവാതില്‍ 21.11.2013

ഇന്ന് നമ്മള്‍ കാണുന്ന ചൊവ്വ, ഒരു "ശ്മശാനഭൂമി"യാണോ? എന്നുവെച്ചാല്‍ മുമ്പെങ്ങോ ഒരു നാഗരികതയും സംസ്കാരവും നിലനിന്ന ഒരു ഭൂമി? കാലാന്തരത്തിലെങ്ങോ, ജീവന്റെ നിലനില്‍പ്പ് അസാധ്യമായിത്തീര്‍ന്നതിനെത്തുടര്‍ന്ന് എല്ലാം തകര്‍ന്നടിഞ്ഞ്, നശിച്ച്, വെണ്ണീറായിപ്പോയ ഭൂമി? എങ്കില്‍ അന്നത്തെ ജീവാംശത്തിന്റെ ബാക്കിയായി എന്തെങ്കിലും, ഒരു ചെറിയ സൂചനയെങ്കിലും അവിടെ അവശേഷിച്ചിട്ടുണ്ടാവില്ലേ? ഇതൊന്നും ഭാവനയില്‍ മാത്രം അടിയുറയ്ക്കുന്ന ചോദ്യങ്ങളല്ല. വളരെകാലംമുമ്പ്, അതായത്, ഇന്നേയ്ക്ക് 4000 ദശലക്ഷം വര്‍ഷംമുമ്പ്, ചൊവ്വയ്ക്ക് ഭൂമിയുടേതുപോലെയുള്ള കട്ടിയുള്ള ഒരു അന്തരീക്ഷം ഉണ്ടായിരുന്നുവത്രെ. അന്തരീക്ഷം മാത്രമല്ല, ദ്രാവകരൂപത്തിലുള്ള ജലവും. അത് ചൊവ്വയുടെ പ്രതലത്തിലൂടെ ഒഴുകിയിരുന്നു, നദികള്‍പോലെ. ഒരുപക്ഷേ, കെട്ടിക്കിടന്നിട്ടുണ്ടാവാം, തടാകംപോലെ, സമുദ്രംപോലെ. ജലമുണ്ടെങ്കില്‍ ജീവനുമുണ്ടാവാമെന്നാണ്. കാരണം, ഭൂമിയില്‍ അങ്ങനെയായിരുന്നല്ലോ. കടലിലാണല്ലോ സൂക്ഷ്മജീവികളെപ്പോലെ ജീവന്‍ ഉത്ഭവിക്കുകയും പിന്നീടത് കരയിലേക്കു പടരുകയും ചെയ്തത്.

എന്നാലിപ്പോള്‍ ചൊവ്വയില്‍ ജലമില്ല. തീരെ നേര്‍ത്തതെന്നു പറയാമെങ്കിലും പറയത്തക്ക അന്തരീക്ഷമില്ല. ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചത്? ചൊവ്വയിലെ ജലമെല്ലാം എങ്ങോട്ടുപോയി? ഇതേക്കുറിച്ചെല്ലാം പഠിക്കാനാണ് ഇന്ത്യയുടെ മംഗള്‍യാന്‍ അയച്ചതും നാസയുടെ "മാവെന്‍" പുറപ്പെട്ടതും. ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് ജലം നഷ്ടമായതെങ്ങനെ? അത് ബാഷ്പരൂപത്തിലാണോ നഷ്ടമായത്? ചൊവ്വയുടെ അന്തരീക്ഷത്തിന് എന്തെങ്കിലും തരത്തിലുള്ള പരിണാമം സംഭവിച്ചിട്ടുണ്ടോ? ഇതൊക്കെയാണ് അന്വേഷിക്കുന്നത്.

ശാസ്ത്രജ്ഞര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ട പ്രബലമായ ഒരു സിദ്ധാന്തം അനുസരിച്ച്, ചൊവ്വയിലെ അന്തരീക്ഷത്തിന്റെ രൂപവും ഭാവവും മാറ്റിമറിച്ചത്, ചൊവ്വയുടെ കാന്തികമണ്ഡലത്തിനുണ്ടായ ബലക്ഷയമാണ്. കാന്തികമണ്ഡലത്തിന്റെ ശക്തിക്ഷയിപ്പിച്ചതാകട്ടെ, ചൊവ്വയില്‍ നിരന്തരമായി വന്നടിച്ചുകൊണ്ടിരിക്കുന്ന "സൗരവാത" ങ്ങളുടെ പ്രഭാവവും. മണിക്കൂറില്‍, ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചാര്‍ജിതകണങ്ങളുടെ പ്രവാഹമാണ് "സൗരവാതങ്ങള്‍". കാന്തികശക്തി ക്ഷയിച്ചുതുടങ്ങി, 30 ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍, ജലം നഷ്ടപ്പെട്ട് ചൊവ്വ ഇന്നു കാണുന്നതരത്തിലുള്ള ഒരു ഊഷരഭൂമി ആയെന്നാണ് കരുതുന്നത്. ജലം നഷ്ടപ്പെട്ടതോടെ ജീവനും അപ്രത്യക്ഷമായിരിക്കണം. ഇതിനൊക്കെയും വേണ്ടിവന്ന സമയമാണത്രെ 30 ദശലക്ഷം വര്‍ഷം!

അതായത് വിപരീതദശയിലുള്ള ഈ പരിണാമത്തില്‍. പക്ഷേ, അങ്ങനെയെങ്കില്‍ ഒന്നുണ്ട്, ആ പ്രവര്‍ത്തനങ്ങള്‍, അതായത് കാന്തികമണ്ഡലത്തിന്റെ ശക്തിക്ഷയിക്കലും ജലത്തിന്റെ അപ്രത്യക്ഷമാവലും ഇപ്പോഴും തുടരുന്നുണ്ടാവണം. ഇതു കണ്ടെത്തുക, അല്ലെങ്കില്‍ ഈ സിദ്ധാന്തം ശരിയാണോ എന്നു പരിശോധിക്കുകയാണ് "മാവെന്‍" ദൗത്യത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ മംഗള്‍യാന്റെ മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് എന്ന ഉപകരണം ചൊവ്വയിലെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യവും അതിന്റെ സ്രോതസ്സുകളും പഠനവിധേയമാക്കും. ഇതുവഴി കഴിഞ്ഞകാലത്ത് ചൊവ്വയില്‍ മൈക്രോബുകള്‍ ഉണ്ടായിരുന്നതിനെക്കുറിച്ചുള്ള വിവരം ലഭിക്കും.

മെഥനോജന്‍ എന്ന സൂക്ഷ്മജീവികളാണ് മീഥേന്‍ പുറപ്പെടുവിക്കുക. "നാസ"യുടെതന്നെ മുന്‍ ചൊവ്വാദൗത്യങ്ങളിലൊന്നായ "മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍", ചൊവ്വയുടെ കാന്തികമണ്ഡലത്തിന്റെ ശക്തികുറയുന്നത് ഇപ്പോഴും തുടരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാന്തികമണ്ഡലത്തിന്റെ ശക്തി കുറഞ്ഞുവരുന്നതിന്റെ തോതും "മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍" കണ്ടെത്തിയിരുന്നു. ഇതു മുന്‍നിര്‍ത്തിയുള്ള കണക്കുകൂട്ടലിലൂടെയാണ് ഇന്നേയ്ക്കും 4000 ദശലക്ഷം വര്‍ഷംമുമ്പ്, ചൊവ്വ മറ്റൊരു "ഭൂമി"യായിരുന്നുവെന്ന സങ്കല്‍പ്പനം ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുന്നത്. ഇതു ശരിയാണോ എന്ന് ഉറപ്പിക്കുക മാത്രമാണ് "മാവെന്‍" ദൗത്യത്തിന്റെ ജോലി. ഇതിനായി ആറ് നിരീക്ഷണോപകരണങ്ങള്‍ "മാവെനി"ല്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ കൂട്ടത്തില്‍പ്പെടാതെ വേറിട്ടുനില്‍ക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഉപകരണവും "മാവെനി"ലുണ്ട്. "ചൊവ്വയിലെ ജീവന്റെ കൈയൊപ്പ്" എന്നു വിശേഷിപ്പിക്കുന്ന മീഥേന്‍ വാതകം, യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ഒരു സൂചകംതന്നെയാണോ എന്നു വ്യക്തമായി തിരിച്ചറിയുകയാണ് എന്‍ജിഐഎംഎസ് എന്ന് പേരുള്ള ഈ ഉപകരണത്തിന്റെ ജോലി.

"മാവെന്‍" - മംഗള്‍യാനി "നു കൂട്ട്...

ചൊവ്വയുടെ ഉപരിതലത്തിലിറങ്ങാതെ, ചൊവ്വയെ ചുറ്റിസഞ്ചരിക്കുന്ന ഒരു "ഓര്‍ബിറ്റര്‍" ആണ് "മാവെന്‍" . ഇക്കാര്യത്തില്‍, ഇത് ഇന്ത്യയുടെ "മംഗള്‍യാനി"നു സമാനമാണ്. "മംഗള്‍യാനും" ഒരു "ഓര്‍ബിറ്റര്‍" ആണ്. 2014 സെപ്തംബര്‍ 22നാണ് "മാവെന്‍" ചൊവ്വയുടെ അടുത്തെത്തുക. നിലവിലുള്ള കണക്കുകൂട്ടല്‍ അനുസരിച്ച്, "മംഗള്‍യാന്‍" ചൊവ്വയുടെ അടുത്തുള്ള ഒരു സ്ഥിരം ഭ്രമണപഥത്തിലേക്ക് സ്വയം അവരോധിക്കുന്നത് 2014 സെപ്തംബര്‍ 24 നാകും. "ഓട്ടമത്സര"ത്തില്‍ ആദ്യമെത്തുന്നത് "മാവെന്‍" ആകുമെന്ന് പറയാമെങ്കിലും ഇങ്ങനെ സംഭവിക്കുന്നത് ഇന്ത്യക്ക് ഗുണകരമാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. "മാവെന്‍" ദൗത്യത്തിന്റെ യാത്ര നിരീക്ഷിക്കുന്നതിനായി "നാസ" ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ മംഗള്‍യാനിന്റെ യാത്രയ്ക്കും പ്രയോജനപ്പെടുത്താന്‍ ഔദ്യോഗികമായിത്തന്നെ ധാരണയായിട്ടുണ്ട്. മാത്രമല്ല, "മാവെന്‍" നിരീക്ഷിക്കുന്ന വിവരങ്ങളും "മംഗള്‍യാനി"നു കൈമാറാന്‍ വ്യവസ്ഥയുണ്ട്. "മംഗള്‍യാന്‍" മീഥേന്‍ ഉണ്ടോ ഇല്ലയോ എന്നതു മാത്രമേ പഠിക്കുന്നുള്ളു എന്നത് ശ്രദ്ധേയമാണ്.

ശ്യാമദ്രവ്യത്തെ തേടി...

ശ്യാമദ്രവ്യത്തെ തേടി...
റിപ്പോര്‍ട്ട് കടപ്പാട് - സീമ ശ്രീലയം, ദേശാഭിമാനി കിളിവാതില്‍


ശ്യാമദ്രവ്യത്തിലെന്താണ്? അന്വേഷണം തുടങ്ങിയിട്ട് നാളേറെയായി. നക്ഷത്രസമൂഹങ്ങളിലും ഭൂമിക്കടിയിലും കണികാത്വരകങ്ങളിലുമൊക്കെ തെരയുന്നുണ്ട് ഈ അദൃശ്യദ്രവ്യത്തെ. എന്നാല്‍ ഇതുവരെ കൃത്യമായൊരുത്തരം കിട്ടിയിട്ടില്ല. പ്രപഞ്ചത്തില്‍ നമുക്ക് കാണാന്‍കഴിയുന്ന ദ്രവ്യം വളരെ കുറച്ചാണെന്നാണ് ഇപ്പോഴത്തെ നിഗമനം. പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ ഏകദേശം 90 ശതമാനവും ശ്യാമദ്രവ്യം ആണെന്നാണ് കരുതപ്പെടുന്നത്. ഇതു കാണാന്‍കഴിയില്ലെന്നു മാത്രമല്ല, ഇതില്‍നിന്നു വന്നേക്കാവുന്ന ഏതെങ്കിലും തരത്തിലുള്ള വികിരണങ്ങള്‍ തിരിച്ചറിയാനും സാധിച്ചിട്ടില്ല. എന്നാല്‍ ഇതിന്റെ സാന്നിധ്യം അറിയാന്‍സാധിക്കും. അതിവേഗം കറങ്ങുന്ന ഗ്യാലക്സിക്കൂട്ടങ്ങളില്‍ ഗ്യാലക്സികളെ പിടിച്ചുനിര്‍ത്തുന്നത് ശ്യാമദ്രവ്യത്തിന്റെ ഗുരുത്വാകര്‍ഷണമാണെന്നാണ് കരുതപ്പെടുന്നത്. വിദൂര ഗ്യാലക്സികളില്‍നിന്നുള്ള പ്രകാശം ശക്തിയേറിയ ഏതോ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനത്താല്‍ വളയുന്നതും ശ്യാമദ്രവ്യ സാന്നിധ്യത്തിന്റെ സൂചനയാണ്.

വടക്കേ അമേരിക്കയിലെ സൗത്ത് ഡക്കോട്ട ഖനിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന അതീവശേഷിയുള്ള ലക്സ് ഡിറ്റക്ടര്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ ആദ്യ ഫലം പുറത്തുവന്നത് ഈ ആഴ്ചയാണ്. ഈ അദൃശ്യദ്രവ്യത്തിന്റെ കണങ്ങള്‍ കണ്ടുപിടിക്കാനോ അതിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കാനോ ലാര്‍ജ് അണ്ടര്‍ഗ്രൗണ്ട് സിനോണ്‍ ഡിറ്റക്ടറിനു സാധിച്ചില്ല. ഇരുണ്ടദ്രവ്യത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ ഇതോടെ ഒന്നുകൂടി വര്‍ധിച്ചു. ഒരുപക്ഷേ ഇതിനുമുമ്പ് കരുതിയപോലെയാകില്ല ശ്യാമദ്രവ്യ കണങ്ങളുടെ സവിശേഷതകള്‍ എന്ന നിഗമനത്തിലാണ് ലക്സ് പരീക്ഷണത്തിലെ ഗവേഷകര്‍. ഭൗമോപരിതലത്തില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ താഴ്ചയില്‍ സൗത്ത് ഡക്കോട്ടയിലെ സ്വര്‍ണഖനി ഇപ്പോള്‍ സാന്‍ഫോഡ് അണ്ടര്‍ഗ്രൗണ്ട് റിസര്‍ച്ച് ഫസിലിറ്റിയാണ്. ഇവിടെയാണ് ലക്സ് ഡിറ്റക്ടര്‍ ഉള്ളത്. ദ്രാവക സിനോണ്‍ ഉപയോഗിച്ചാണ് ഇവിടെ പരീക്ഷണം നടത്തിയത്. ഇരുണ്ട ദ്രവ്യകണങ്ങള്‍ എന്നു കരുതപ്പെടുന്ന വിമ്പുകളെ തേടിയാണ് പരീക്ഷണം. സാധാരണ ദ്രവ്യവുമായി വളരെ വിരളമായി മാത്രം പ്രതിപ്രവര്‍ത്തിച്ചേക്കാവുന്ന വിമ്പുകളെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അദൃശ്യദ്രവ്യ രഹസ്യങ്ങള്‍ ചുരുള്‍നിവരും.

വിമ്പുകള്‍ എന്ന കണങ്ങള്‍ യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ എത്രയോ ലക്ഷം വിമ്പുകള്‍ നാമറിയാതെ നമ്മെ കടന്നുപോവുന്നുണ്ടാവണം. അലസവാതകമായ സിനോണുമായി ഏതെങ്കിലും തരത്തില്‍ ശ്യാമദ്രവ്യകണങ്ങള്‍ കൂട്ടിയിടിച്ച് ഫോട്ടോണുകള്‍ പുറത്തുവരാനുള്ള സാധ്യത ഉണ്ടോ എന്നും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഗവേഷകര്‍. മറ്റു കണങ്ങളൊന്നം സിനോണില്‍ പതിക്കാതിരിക്കാനുള്ള മുന്‍കരുതലും എടുത്തു. അതിനായി 370 കിലോ ദ്രാവക സിനോണ്‍ ഉള്‍ക്കൊള്ളുന്ന ടാങ്ക് കോസ്മിക് കിരണങ്ങളിലെ ചാര്‍ജുള്ള കണങ്ങളുടെയും റേഡിയോ ആക്ടീവ് വികിരണങ്ങളുടെയും ഏതെങ്കിലും തരത്തിലുള്ള അന്യപദാര്‍ഥങ്ങളുടെയുമൊക്കെ സാന്നിധ്യത്തില്‍നിന്നു മറയ്ക്കാന്‍ ശക്തമായ കവചങ്ങളും മാര്‍ഗങ്ങളുമുണ്ട്. അത്രയും ശാന്തമായ അന്തരീക്ഷത്തില്‍ പരീക്ഷണം ഭൂമിക്കടിയില്‍ നടത്തിയതും അതുകൊണ്ടുതന്നെ. നിലവിലുള്ള ശ്യാമകണ ഡിറ്റക്ടറുകളെ അപേക്ഷിച്ച് കണങ്ങള്‍ പിണ്ഡമുള്ളതാണെങ്കിലും അല്ലെങ്കിലും അവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്നതാണ് ലക്സ് ഡിറ്റക്ടര്‍. എന്നിട്ടും മൂന്നുമാസത്തെ പരീക്ഷണത്തിനിടയില്‍ തേടിക്കൊണ്ടിരിക്കുന്ന കണങ്ങളുടെ സൂചനപോലും കിട്ടിയില്ല എന്നത് ഇതുവരെയുള്ള നിഗമനങ്ങള്‍ ചോദ്യംചെയ്യുന്നതാണെന്നും ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ഇറ്റലിയിലെ ഡാമ പ്രോജക്ടില്‍ ഒരുദശകം മുമ്പുതന്നെ വിമ്പുകളെക്കുറിച്ചുള്ള സൂചന ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈയിടെ ക്രയോജനിക് ഡാര്‍ക്ക് മാറ്റര്‍ സെര്‍ച്ചും കൊഹിറന്റ് ജര്‍മേനിയം ന്യൂട്രിനോ ടെക്നോളജിയും നടത്തിയ പരീക്ഷണങ്ങളില്‍നിന്നുള്ള ഒരു സൂചനകളും ഇത്രയും ശക്തിയേറിയ ഡിറ്റക്ടര്‍ ഉപയോഗിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ശ്യാമദ്രവ്യ രഹസ്യങ്ങള്‍ തേടുന്ന പരീക്ഷണം പുതിയ വഴികളിലൂടെ മുന്നേറാന്‍ ഇതു കാരണമാവുമെന്നു തീര്‍ച്ച. കാണാദ്രവ്യം തെരയുന്ന പരീക്ഷണം മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഊര്‍ജതന്ത്രജ്ഞരായ റിച്ചാര്‍ഡ് മില്‍നറുടെയും പീറ്റര്‍ ഫിഷറിന്റെയും നേതൃത്വത്തിലും നടക്കുന്നുണ്ട്. അതാണ് ഡാര്‍ക്ക് ലൈറ്റ്. ജെഫേര്‍സണ്‍ നാഷണല്‍ ആക്സിലറേറ്റര്‍ ലാബുമായി ചേര്‍ന്നാണ് പരീക്ഷണം. ഒരു മെഗാവാട്ട് പവര്‍ ഉള്ള അതീവ ശക്തമായ ഇലക്ട്രോണ്‍ ധാരകള്‍ ആറ്റങ്ങളില്‍ ഇടിപ്പിച്ചാണ് ഇവരുടെ പരീക്ഷണം. അതില്‍നിന്നു പുറത്തു വന്നേക്കാവുന്ന ഫോട്ടോണിനോടു സാമ്യമുള്ളതും എന്നാല്‍ പിണ്ഡം ഉള്ളതുമായ ഒരു കണത്തെയാണ് ഇവര്‍ ഉറ്റുനോക്കുന്നത്. ഒപ്പം ഈ പ്രപഞ്ചത്തില്‍ നമ്മുടെ പ്രാണവായുവായ ഓക്സിജന്‍ ഉണ്ടായതിന്റെ രഹസ്യങ്ങളും ചികയുന്നുണ്ട് ഈ പരീക്ഷണം.

ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നല്‍കുന്ന ഹിഗ്സ് ബോസോണുകള്‍ ആദിമ പ്രപഞ്ചത്തില്‍ ശ്യാമദ്രവ്യത്തിന്റെയും ബേരിയോണിക് ദ്രവ്യത്തിന്റെയും രൂപീകരണത്തില്‍ പങ്കുവഹിച്ചുകാണുമോ? ഒരു മഹാ വിസ്ഫോടനത്തിലൂടെ രൂപംകൊണ്ട പ്രപഞ്ചത്തില്‍ ദ്രവ്യവും പ്രതിദ്രവ്യവും തമ്മിലുള്ള സമമിതി തകരാനും തുടര്‍ന്ന് ദ്രവ്യം മേല്‍ക്കൈ നേടാനും വഴിയൊരുക്കിയത് ഹിഗ്സ് കണങ്ങളും അതിന്റെ പ്രതികണങ്ങളും തമ്മിലുള്ള അസമമിതി ആകുമോ? ഈ രീതിയിലും നീളുന്നുണ്ട് അന്വേഷണങ്ങള്‍. സേണിലെ ഗെറാള്‍ഡിന്‍ സെര്‍വാന്റും മിഷിഗണ്‍ സര്‍വകലാശാലയിലെ സീന്‍ ടുളിനുമാണ് ഹിഗ്സോജനസിസ് എന്ന സൈദ്ധാന്തിക സാഹചര്യം ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്സിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ കണികാപരീക്ഷണത്തിലൂടെ പിടികിട്ടാ കണമായ ഹിഗ്സ് ബോസോണുകളെ കണ്ടെത്തിയതുപോലെ തുടര്‍പരീക്ഷണങ്ങളില്‍ ശ്യാമദ്രവ്യ സംബന്ധമായ രഹസ്യങ്ങളും വെളിച്ചത്തുവന്നേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.


Wednesday, November 20, 2013

Want to see comet ISON at its Brightest? Practise Now!



Want to see comet ISON at its Brightest? Practise Now!

Track of comet C/2012 S1 ISON from 14 November 2013 to 20 November 2013 an hour before Sunrise. The yellow crosses mark the position of the comet on successive days starting from November 14. It may  be as bright as magnitude 4 (about as bright as epsilon Crucis, the 5th brightest star in the Southern Cross). on the 14th. On the 18th, when the comet is around magnitude 3 (maybe), the comet is just over a hand-span (7 degrees) above the horizon an hour before Sunrise (click image to embiggen).Track of comet C/2012 S1 ISON from 20 November 2013 to 28 November 2013 half an hour before Sunrise. The comet will brighten from around magnitude 2 (about as bright as Gacrux, the third brightest star in the Southern cross) to somewhere around magnitude -4 (as bright as Venus). (click image to embiggen)
On the 28th the comet is very close to the sun, and very bright. It's magnitude may be anywhere between -4 (as bright as Venus) and -8 (as bright as the two day old Moon). But at this time it will be only 3 degrees from the Sun. This zoomed in image exaggerates the distance rom the Sun, it will be more like the current position of Venus  in the illustration below (click image to embiggen)When the Sun rises in Australia on the 29th, the comet will be somewhere between magnitude -8 and -12. At half an hour after Sunrise the comet should be high enough off above the horizon to see, but it is only a degree (a finger-width) from the Sun, and so will be very difficult to see. You will of course need a very robust object to block out the sun, and a bit of practise at seeing objects near the Sun.

Comet C/2012 S1 ISON has been dubbed "the comet of the Century", should it survive its close approach and not disintegrate ISON promises to be a bright comet and will hopefully develop a spectacular tail.

While the comet will be bright, reports the it may be "as bright as the full Moon" do not make clear that the comet will be very hard to see because of its closeness to the Sun.

Working out just how bright comet ISON will get is difficult. New comets dropping in from the depths of the Oort cloud can behave somewhat differently to the more familiar short period comets. New comets often rapidly brighten, then slow down or pause their brightness increase as they get closer to the Sun. This makes predicting the comets brightness near closest approach to the Sun (perihelion) more difficult.

Current predictions for comet ISON's brightness at closest approach run from around -12 (almost as bright as the full Moon) to around -8 (as bright as the two day old Moon). While most popular articles on the comet have been generally careful to point out the uncertainties in the brightness evolution of the comet (and whether it will survive at all), they have been less clear about what the brightness means.

They often give the impression you will be able to see the comet at it's brightest after sunset (no, you can't) or well before or after perihelion. The comet will only be at its brightest for a few hours, and bright enough to (possibly) see in daylight for around two days.

Can you see Venus? It's in this picture. Even at magnitude -3.9 and 3 degrees (around 3 finger-widths) from the sun, Venus is very difficult to see.  

In fact, even at it's brightest the comet will be very difficult to see.

While at its peak it will be brighter than Venus, it will also be very close to the Sun. At closest approach the comet will be around a degree from the Sun. That's about a finger-width from the Sun, buried in the glare around the Sun. If the comet is -8 or brighter, and you have clear, cloud free and dust free conditions, you may be able to see it if you follow special precautions (see below).

I was (just) able to see comet C/2006 P1 McNaught in the daylight, when it was about magnitude -5, and 6 degrees from the Sun.

To give you an idea of how difficult it may be to see comet ISON at it's brightest, Venus is currently magnitude -3.9, bright enough to be visible in the daylight when some distance from the Sun. Now, spotting Venus in the daylight is a hobby of mine, but Venus is currently around 3 degrees from the Sun.  Although I am reasonably adept at seeing Venus in the daylight when it is 10 degrees or more from the Sun, I am utterly unable to see it at the moment, when it is so close (see image above).

If the best brightness prediction for comet ISON come true (-12 at maximum and around -8 when the comet is 3 degrees from the Sun), it will be easier to see, but not very easy. If the comet is dimmer (-8 at maximum and -4 at 3 degrees from the Sun) it will be quite difficult to see.

Now, before attempting to view ISON in the daylight, remember that looking directly at the Sun can damage your eyes. You need to be particularly careful because the comet is so close to the Sun. Make sure the Sun is hidden behind something solid like a building or a wall when you are looking for Venus, not trees or your hand. Exposing your eyes directly to the glare of the Sun can be very dangerous and you could potentially lose your sight. Indeed, it may be best not to try at all unless you have some practise with observing Venus beforehand. If you are at all unsure, don't do it, your eyesight is far too important.

When the comet is near its peak, it's best to look when the Sun is low and the sky is less bright (early morning or late afternoon, early morning is best for Australians). Also dust, humidity and thin cloud all conspire to make the region around the sun brighter and the comet much harder to see. You will need a clear sky with good transparency to see the comet. Chose your viewing location so that the Sun will be hidden well behind some solid object at all of your projected viewing times.

Venus's location at midday, 18 April ACST as seen from Adelaide looking north. Venus can be a good training target to practise for comet ISON. 

If you have been following the comet before its closest approach, you will have a good idea of where the comet is in relation to the Sun. Otherwise you need a chart of the comets location to help you look in the right location.

It may be difficult to see the comet directly, you may need to use averted vision, where you flick your eyes away form the location of the comet (your eyes are more sensitive away from the centre of vision). You may also need to have a couple of object lie poles or antenna near where you expect the comet to be to give you a visual reference.

The title of this post is "practise now". Obviously, given the short time the comet will be (potentially) bright enough to see in daylight it would be good tor try an practise seeing objects in daylight beforehand. The obvious object is Venus, currently (as I said before) -3.9 magnitude and 3 degrees to the west of the Sun (see diagram above). If you can see Venus in the daylight under current conditions, you will be able to pick up the comet.

All the comments about seeing the comet applies to Venus (blocking with solid object, protecting your eyes, using averted vision). So find a solid wall, block out the Sun and see if you can see Venus.You may need several attempts under the best sky conditions to pick it up. At the very least you will gain an appreciation of the difficulty of seeing comet ISON at its brightest.

After November the 29th the comet is not visible from Australia. If we are lucky the comet will not disintegrate during or shortly after its passage of the Sun (like comet Lovejoy did), and the northern hemisphere will see a comet with a spectacular tail.

Here's an animation of the comet's approach as seen from Australia, with some commentary. The brightness increase may make more sense in the animation than in the static images.



കടപ്പാട് - http://astroblogger.blogspot.com.au

Spectacular ISON !


German amateur astronomer Waldemar Skorupa recorded this image from Kahler Asten, in Germany, on November 16, 2013.

മംഗള്‍യാന്‍ അഞ്ചാം ഭ്രമണപഥത്തില്‍

മംഗള്‍യാന്‍ അഞ്ചാം ഭ്രമണപഥത്തില്‍
റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി



ചെന്നൈ: ഇന്ത്യയുടെ ചൊവ്വാദൗത്യപേടകമായ മംഗള്‍യാന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ ഏറ്റവും ഒടുവില്‍ നടന്ന ശ്രമവും വിജയിച്ചു. പേടകത്തിന്റെ ഭ്രമണപഥത്തിന് ഭൂമിയില്‍നിന്നുള്ള ഏറ്റവും കൂടിയ അകലം ഇതോടെ 192,874 കിലോമീറ്ററായി.

ശ്രീഹരിക്കോട്ടയില്‍നിന്ന് കഴിഞ്ഞ നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, ഇതോടെ അഞ്ചാമത്തെ ഭൂഭ്രമണപഥത്തിലേക്ക് വിജയകരമായി എത്തിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ' ( Mars Orbiter Mission ) എന്ന് പേരുള്ള മംഗള്‍യാന്‍ പേടകത്തെ അടുത്ത ഭ്രമണപഥത്തിലേക്ക് ഇനി നീക്കുക ഡിസംബര്‍ ഒന്നിനാണ്. സൗരഭ്രമണപഥത്തിലേക്കുള്ള ആ നീക്കം അത്യധികം നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ വിദഗ്ധര്‍ വിലയിരുത്തുന്നു.

തുടര്‍ന്ന് പത്തുമാസം സൗരഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്‍ പേടകം 2014 സപ്തംബര്‍ 24 ന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തും.

അഞ്ചാം ഭൂഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ പേടകത്തെ ഉയര്‍ത്തുന്ന നടപടി ശനിയാഴ്ച്ച പുലര്‍ച്ചെ 1.27 നാണ് ആരംഭിച്ചത്. ആറു മിനിറ്റുകൊണ്ട് ആ ദൗത്യം വിജയിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. അതോടെ, പേടകത്തിന് ഭൂമിയില്‍നിന്നുള്ള കൂടിയ അകലം 118,642 കിലോമീറ്ററില്‍നിന്ന് 192,874 കിലോമീറ്ററായി.

1,350 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍ പേടകത്തെ നവംബര്‍ അഞ്ചിന് വെറും 44 മിനിറ്റുകൊണ്ടാണ് പിഎസ്എല്‍വി സി25 റോക്കറ്റ് ആദ്യ ഭൂഭ്രമണപഥത്തിലെത്തിച്ചത്. പിന്നീട് നവംബര്‍ 8, 9 തിയതികളില്‍ രണ്ടുതവണ വിജയകരമായി പേടകത്തിന്റെ ഭ്രമണപഥം വികസിപ്പിച്ചു.

എന്നാല്‍ , നാലാമത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ നവംബര്‍ 11 ന് നടത്തിയ ശ്രമം ഭാഗികമായേ വിജയിച്ചുള്ളൂ. അത് ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ ആശങ്കയുയയര്‍ത്തിയിരുന്നു. നവംബര്‍ 12 ന് നടന്ന അഞ്ചാംശ്രമം പക്ഷേ, വിജയിച്ചു. ഇപ്പോള്‍ ആറാമത്തെ ശ്രമം വഴിയാണ് അഞ്ചാമത്തെ ഭൂഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ചിരിക്കുന്നത്.

450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മംഗള്‍യാന്റെ ഇപ്പോഴത്തെ നിയന്ത്രണം ബാംഗ്ലൂരിലുള്ള ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിലെ ശാസ്ത്രജ്ഞര്‍ക്കാണ്.

Tuesday, November 12, 2013

ഏറ്റവും അകലെയുള്ള' ഗാലക്‌സി കണ്ടെത്തി


പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി ഒരുസംഘം അന്താരാഷ്ട്രഗവേഷകര്‍ തിരിച്ചറിഞ്ഞു. ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആ ഗാലക്‌സി 1310 കോടി വര്‍ഷം പ്രായമുള്ളതാണ്.

പ്രപഞ്ചം തീരെ ചെറുപ്പമായിരുന്ന കാലത്ത് രൂപപ്പെട്ടതാണ് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സി. പ്രപഞ്ചത്തിന്റെ ബാഹ്യഅതിരിലാണ് അതിന്റെ സ്ഥാനം.

പ്രപഞ്ചാരംഭത്തില്‍ ഗാലക്‌സികളില്‍ എന്താണ് സംഭവിച്ചിരുന്നതെന്ന് പഠിക്കാന്‍ ശാസ്ത്രലോകത്തിന് അവസരമൊരുക്കിയിരിക്കുകയാണ് പുതിയ കണ്ടെത്തല്‍ .z8_GND_5296 എന്നാണ് ഗാലക്‌സിക്കിട്ടിരിക്കുന്ന പേര്.

ഹാവായിയില്‍ കെക്ക് 1 ടെല്‌സ്‌കോപ്പിലെ പുതിയ സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ചാണ് ഗാലക്‌സിയിലേക്കുള്ള അകലം ഗവേഷകര്‍ സ്ഥിരീകരിച്ചത്.


ചുവന്ന പൊട്ടിന്റെ രൂപത്തില്‍ കാണുന്നതാണ് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സി

പ്രകാശവര്‍ണരാജി നിരീക്ഷിക്കാനുപയോഗിക്കുന്ന ഉപകരണമാണ് സ്‌പെക്ട്രോസ്‌കോപ്പ്. അതുപയോഗിച്ച് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സിയുടെ 'ചുവപ്പുവ്യതിയാനം' ( redshift ) അളക്കുകയാണ് ഗവേഷകര്‍ ചെയ്തതെന്ന്, 'നേച്ചര്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ഗാലക്‌സിയുടെ ചുവപ്പുവ്യതിയാനം 7.51 എന്നാണ് സ്ഥിരീകരിച്ചത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം നിലവില്‍ വന്ന് വെറും 70 കോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപപ്പെട്ടതാണ് ഗാലക്‌സിയെന്നാണ് ഇതിനര്‍ഥം.

'മറ്റ് കണ്ടെത്തലുകളെ അപേക്ഷിച്ച്, ഈ ഗാലക്‌സിയെ അതുല്യമാക്കുന്ന ഘടകം, സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ച് അതിന്റെ അകലം സ്ഥീരീകരിക്കാന്‍ സാധിച്ചു എന്നതാണ്' - പഠനസംഘത്തില്‍ അംഗമായ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബഹ്‌റാം മൊബാഷര്‍ ചൂണ്ടിക്കാട്ടി.


ഹാവായിയിലെ കെക്ക് 1 ടെലസ്‌കോപ്പ്

നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗയുടെ 1-2 ശതമാനം ദ്രവ്യമാനം (പിണ്ഡം) മാത്രമേ പുതിയ ഗാലക്‌സിക്കുള്ളൂ, ഭാരമേറിയ ലോഹങ്ങളുടെ സാന്നിധ്യം കൂടുതലാണ്. അതേസമയം, പ്രതിവര്‍ഷം 330 പുതിയ നക്ഷത്രങ്ങള്‍ വീതം അവിടെ രൂപപ്പെടുകുയും ചെയ്യുന്നു. ആകാശഗംഗയില്‍ ഇത് രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ മാത്രമാണെന്നോര്‍ക്കുക.

'കരുതിയതിലും ഉയര്‍ന്ന തോതില്‍ താരജനനം നടക്കുന്ന മേഖലകള്‍ പ്രപഞ്ചത്തിലുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്' - പഠനപദ്ധതിക്ക് നേതൃത്വം നല്‍കിയ, ടെക്‌സാസ് സര്‍വകലാശാലയിലെ സ്റ്റീവന്‍ ഫിന്‍കെല്‍സ്റ്റീന്‍ പറയുന്നു.

സമീപഭാവിയില്‍ പ്രപഞ്ചത്തിന്റെ വിദൂരതയിലുള്ള ഇത്തരം കൂടുതല്‍ ഗാലക്‌സികള്‍ തിരിച്ചറിയാന്‍ ശാസ്ത്രലോകത്തിനാകുമെന്ന് മൊബാഷര്‍ കരുതുന്നു. ഹാവായിയില്‍ സ്ഥാപിക്കുന്ന അതിശക്തമായ 'തെര്‍ട്ടി മീറ്റര്‍ ടെലസ്‌കോപ്പ്' ( Thirty Metre Telescope ), ചിലയിലെ 'ജയന്റ് മാഗല്ലന്‍ ടെലസ്‌കോപ്പ്' ( Giant Magellan Telescope ), നാസ വിക്ഷേപിക്കുന്ന ആറരമീറ്റര്‍ നീളമുള്ള 'ജെയിസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ്' ( James Webb Space Telescope ) എന്നിവ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇത്തരം കൂടുതല്‍ കണ്ടെത്തലുകള്‍ക്ക് വഴിതുറക്കും.


കടപ്പാട് : മാതൃഭൂമി 
ചിത്രങ്ങള്‍ കടപ്പാട് : നാസ; കെക്ക് ഒബ്‌സര്‍വേറ്ററി

Thursday, November 7, 2013

നവംബര്‍ മാസത്തെ ആകാശം

നവംബര്‍ മാസത്തെ ആകാശം 
2013 നവംബര്‍ മാസത്തെ നക്ഷത്ര മാപ്പ് - AASTROKERALA

ഇന്ത്യയുടെ ചൊവ്വാ ദൗത്യം



ചരിത്രം ഈ ചൊവ്വാ ദൗത്യം


മംഗള്‍യാന്‍ അഥവാ മാഴ്സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന ഇന്ത്യന്‍ ചൊവ്വാ പര്യവേക്ഷണ ദൗത്യം പ്രധാനമായും ബഹിരാകാശ സാങ്കേതികതയുടെ വിപുലീകരണം ലക്ഷ്യമാക്കി രൂപീകരിച്ചതാണ്. അതിനാല്‍തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഇത് എത്തിയാല്‍ത്തന്നെ വിജയം എന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടത്. കഴിഞ്ഞ 51 ദൗത്യങ്ങളില്‍ 21 എണ്ണം മാത്രമാണ് വിജയിച്ചിട്ടുള്ളത്. മൂന്നെണ്ണം ഭാഗികമായി വിജയമായിരുന്നു. മൂന്നു രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളാണ് ഇതില്‍ വിജയം കൈവരിച്ചത്. നാസ, റഷ്യന്‍ സ്പേസ് ഏജന്‍സി, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയാണവ. ജപ്പാനും ചൈനയും ദൗത്യങ്ങളയക്കാന്‍ ശ്രമിച്ചെങ്കിലും പരാജയം രുചിച്ചു.

780 ദിവസം കൂടുമ്പോള്‍ മാത്രം ഉണ്ടാകുന്ന വിന്‍ഡോ ഓഫ് ഓപ്പര്‍ച്യൂണിറ്റി എന്ന അവസരമാണ് ഏറ്റവും കുറഞ്ഞ ഇന്ധനച്ചെലവില്‍ ദൗത്യത്തെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിക്കുന്നത്. ഇത്തവണ നവംബറിലാണ് അനുയോജ്യമായ ദിവസങ്ങള്‍. ഇന്ത്യയുടെ ദൗത്യത്തിനു സമാനമായ ലക്ഷ്യങ്ങളുള്ള മാവേന്‍ ദൗത്യം നാസ ചൊവ്വയിലേക്ക് അയക്കുന്നുണ്ട്. നമ്മുടേത് ആദ്യ ദൗത്യമായതുതന്നെ ഐഎസ്ആര്‍ഒയിലെ ശാസ്ത്രസമൂഹത്തിന്റെ വിജയമാണ്. മുന്‍നിര സ്പേസ് ഏജന്‍സിയായ നാസ നമ്മെ പിന്തുടരുന്നു എന്നു പറയാം.

അത്യധികം സങ്കീര്‍ണമാണ് ഭൂമിയില്‍നിന്ന് കുറഞ്ഞ ഇന്ധനച്ചെലവില്‍ ചൊവ്വയിലേക്കുള്ള പ്രക്ഷേപപഥത്തിലെത്താന്‍ സഹായകമാകുന്ന ആര്‍ഗ്യുമെന്റ് ഓഫ് പെരിജീ എന്ന ദൗത്യത്തിന്റെ വിന്യാസത്തിലെ മാറ്റം. മുമ്പത്തെ ദൗത്യങ്ങള്‍ വെറും 178 ഡിഗ്രി മാത്രം ഈ രീതിയില്‍ വിന്യസിക്കപ്പെട്ടെങ്കില്‍ ഇന്ത്യയുടെ ചൊവ്വാദൗത്യത്തിന്റേത് 276.4 മുതല്‍ 288.6 ഡിഗ്രി വരെയാണ്. സാധാരണ 1200 സെക്കന്‍ഡ് മാത്രം പറക്കല്‍ സമയമുള്ള പിഎസ്എല്‍വി 2657 സെക്കന്‍ഡാണ് കുതിക്കുക. റോക്കറ്റിന്റെ നാലാംഘട്ടം പ്രവര്‍ത്തിക്കുന്നതിനുമുമ്പ് 1500-1800 സെക്കന്‍ഡ് കാലതാമസമെടുത്ത് പിന്നീട് റോക്കറ്റ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നു. ചൊവ്വാദൗത്യത്തിനായുള്ള ഭ്രമണപഥത്തിലെത്തിക്കാനാണ് ഇത്. 366 ഃ 80,000 കി.മീ വരുന്ന ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ച് പഠനം നടത്തുകയാണ് ലക്ഷ്യം. ആദ്യം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചശേഷം യാനത്തെ അഞ്ചുഘട്ടങ്ങളായി ഏകദേശം 1,95,000 കി.മീ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു പരിപാടി. പിന്നീട് ചൊവ്വയിലേക്കുള്ള പ്രയാണത്തിനു തുടക്കമിടുകയും ലക്ഷ്യമാണ്.

മൂന്നു പ്രധാനപ്പെട്ട പഠനങ്ങളാണ് മാഴ്സ് ഓര്‍ബിറ്റര്‍ മിഷനിലൂടെ ഇന്ത്യ ഉദ്ദേശിക്കുന്നത്. അന്തരീക്ഷം, അന്തരീക്ഷത്തിലും ബാഹ്യാന്തരീക്ഷത്തിലുമുള്ള കണങ്ങളുടെ അപഗ്രഥനം, ഉപരിതലത്തിന്റെ ഇമേജിങ് എന്നിവയാണവ. ഇതിനായി അഞ്ച് പഠന ഉപകരണങ്ങള്‍ ഇതില്‍ സജ്ജമാക്കി. ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ ഡ്യൂട്ടീരിയത്തിന്റെയും ഹൈഡ്രജന്റെയും ആപേക്ഷിക അനുപാതം നിരീക്ഷിക്കും. ഇതുവഴി ജലം എങ്ങനെ സ്പേസിലേക്കു കടക്കും എന്നറിയാനാകും. മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് എന്ന ഉപകരണം ചൊവ്വയിലെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യവും അതിന്റെ സ്രോതസ്സുകളും പഠനവിധേയമാക്കും. ഇതുവഴി കഴിഞ്ഞകാലത്ത് ചൊവ്വയില്‍ മൈക്രോബുകള്‍ ഉണ്ടായിരുന്നതിനെക്കുറിച്ചുള്ള വിവരം ലഭിക്കും. മെഥനോജന്‍ എന്ന സൂക്ഷ്മജീവികളാണ് മീഥേന്‍ പുറപ്പെടുവിക്കുക. മാഴ്സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോമ്പോസിറ്റ് അനലൈസര്‍ ചൊവ്വയുടെ എക്സോസ്ഫിയറിലുള്ള കണങ്ങളുടെ ഘടനയുടെ അപഗ്രഥനം നടത്തും. തെര്‍മല്‍ ഇമേജിങ് സ്പെക്ട്രോമീറ്റര്‍ താപനിലയും ഉത്സര്‍ജകതയും നിരീക്ഷിക്കും. ഇതുവഴി ചൊവ്വയുടെ ഉപരിതലത്തിന്റെ ഘടന, അതിലെ ധാതുലവണങ്ങളുടെ സാന്നിധ്യം എന്നിവ അറിയാനാകും.

മാഴ്സ് കളര്‍ ക്യാമറാ ചൊവ്വയുടെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തും. ഇതുവഴി മറ്റ് ഉപകരണങ്ങള്‍ക്കായുള്ള വിവരങ്ങളും നല്‍കും. ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡെയിമോസ് എന്നിവയുടെ നിരീക്ഷണവും നടത്തും. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് 300 ദിവസമെടുത്ത്് യാനം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 40 കോടി കി.മീ ദൂരത്തുള്ള ഈ ഗ്രഹത്തിലേക്കുള്ള പ്രയാണം അതിസങ്കീര്‍ണംതന്നെ. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ചൊവ്വയിലേക്കുള്ള പ്രക്ഷേപപഥത്തിലേക്ക് ചെലുത്തുന്നത് കൃത്യമായിത്തന്നെ നടത്തേണ്ടതുണ്ട്. അല്ലെങ്കില്‍ യാനം എന്നേയ്ക്കുമായി സൂര്യന്റെ ചുറ്റിനുമുള്ള ഭ്രമണപഥത്തില്‍ അകപ്പെടും. ഭൂമിയുടെ 60,000 കി.മീ അകലത്തിലുള്ള വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റ് എന്ന, സൂര്യനില്‍നിന്ന് മറ്റു പ്രാപഞ്ചിക സ്രോതസ്സുകളില്‍നിന്നുള്ള കണങ്ങളെ തടഞ്ഞ് ഭൂമിയെ സംരക്ഷിക്കുന്ന പ്രദേശം കടക്കുക എന്നത് ഏറെ ദുഷ്കരമാണ്. ചാന്ദ്രയാന്‍ വിജയകരമായി ഇതു കടന്നിരുന്നു. ഈ പ്രദേശം കഴിഞ്ഞാല്‍ ഉണ്ടാകുന്ന വികിരണത്തള്ളല്‍ ആശങ്ക ഉളവാക്കുന്നതാണ്. അതുപോലെ 10 മാസം കഴിഞ്ഞാണ് യാനത്തിലെ എന്‍ജിനുകള്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കിറങ്ങാന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചുതുടങ്ങാന്‍ ലക്ഷ്യമിടുന്നത്.

300 ദിവസത്തെ പ്രയാണത്തിനിടയില്‍ വളരെയധികം തീവ്രമായ താപനിലയിലെ കുറവും മറ്റും യാനത്തിനു നേരിടേണ്ടിവരും. അതു മാത്രമല്ല, ഭൂമിയില്‍ ലഭിക്കുന്നതിന്റെ 47 ശതമാനം മാത്രമാണ് ചൊവ്വയില്‍ ലഭിക്കുന്ന സൂര്യന്റെ വികിരണം. അതിനാല്‍ യാനത്തില്‍ ഊര്‍ജം നല്‍കുന്ന സൗരോര്‍ജ്ജ പാനലുകള്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് കണ്ടറിയുകതന്നെ. ദൂരം കൂടുതലായതിനാല്‍ തത്സമയം യാനത്തിന് ഭൂമിയിലിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കാനാകില്ല. ഭൂമിയില്‍ നിരീക്ഷണകേന്ദ്രത്തില്‍നിന്നു നല്‍കുന്ന നിര്‍ദേശങ്ങള്‍ 20 മിനിറ്റ് കഴിഞ്ഞാണ് യാനത്തിലെത്തുക. അതുപോലെ തിരിച്ചുള്ള സിഗ്നലിനും ഇത്രയും സമയമെടുക്കുന്നു. അതിനാല്‍ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ സ്വയം തീരുമാനമെടുക്കുന്നതരം പ്രോഗ്രാമുകള്‍ യാനത്തില്‍ സജ്ജമാക്കി.

പസഫിക്കില്‍ നിരീക്ഷണ സംവിധാനവുമായി രണ്ടു കപ്പലുകള്‍ സജ്ജമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്കിന്റെയും നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയുടെയും നിരീക്ഷണം യാനത്തിന്റെ ഗതി നിര്‍ദേശിച്ച ദിശയില്‍ത്തന്നെ എന്ന് ഉറപ്പുവരുത്തുന്നു. ചൊവ്വയും ഭൂമിയും ഒരേ ഭ്രമണതലത്തിലൂടെയാണ് സൂര്യനെ ചുറ്റുന്നത്. അവയുടെ കറക്കവും ഒരേ ദിശയില്‍തന്നെ. അതിനാല്‍ ഓരോ 26 മാസം കൂടുമ്പോഴും ഇവയ്ക്കിടയില്‍ യാനത്തെ അയക്കാനായുള്ള ഏറ്റവും നല്ല പ്രക്ഷേപപഥം ലഭിക്കും. നാസ ഇപ്പോഴുള്ള ദിശയിലേക്കല്ല യാനത്തെ അയക്കുന്നത്. 10 മാസം കഴിഞ്ഞ് അതുണ്ടാകുന്ന ഇടത്തേക്കാണ് ഇതു പ്രയാണം ചെയ്യുന്നത്. ചൊവ്വയിലേക്കുള്ള പ്രയാണത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

ഭൂമിയുടെ സ്വാധീനത്തിലുള്ള ജിയോസെന്‍ട്രിക് ഫേസ്, സൂര്യന്റെ സ്വാധീനത്തിലുള്ള ഹീലിയോ സെന്‍ട്രിക് ഫേസ്, ചൊവ്വയുടെ സ്വാധീനത്തിലുള്ള മാഴ്സിയന്‍ ഫേസ് എന്നിവ. ആദ്യം യാനം ദീര്‍ഘവൃത്താകൃതിയിലുള്ള പാര്‍ക്കിങ് ഓര്‍ബിറ്റില്‍ എത്തിക്കാനാണ് പദ്ധതി. ഇതിനുശേഷം അഞ്ചുതവണയായി ഭ്രമണപഥം ഉയര്‍ത്തും. ട്രാന്‍സ്മാഴ്സ് ഇഞ്ചക്ഷന്‍ മനൂവര്‍ എന്ന പ്രവര്‍ത്തനമാണ് പിന്നീട്. മാഴ്സ് ട്രാന്‍സ്ഫര്‍ ട്രാജക്റ്ററി എന്ന ചൊവ്വയിലേക്കുള്ള പ്രക്ഷേപപഥത്തിലേക്കാണ് യാനത്തെ എത്തിക്കുന്നത്. അടുത്തതായി ഹൈപര്‍ബോളിക് ഡിപാര്‍ച്ചര്‍ ട്രാജക്റ്ററി എന്ന പ്രക്ഷേപപഥത്തില്‍ യാനത്തെ തൊടുക്കുന്നു. പിന്നീട് യാനം ഭൂമിയുടെ സ്വാധീനമണ്ഡലത്തില്‍നിന്നു മുക്തമാകുന്നു. ഈ വേളയില്‍ ഭൂമിയില്‍നിന്നുള്ള വിടുതല്‍ പ്രവേഗമായ 11.2 കി.മീ/സെ കടന്നുള്ള വേഗമാകും യാനത്തിന്. ഇതിനുശേഷം ദീര്‍ഘവൃത്താകൃതിയിലുള്ള ഗ്രഹാന്തര പ്രക്ഷേപപഥത്തില്‍ യാനമെത്തും. 300 ദിവസം കഴഞ്ഞ് യാനം ചൊവ്വയുടെ സമീപത്തെത്തും. അപ്പോഴാണ് എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചുതുടങ്ങുക. പിന്നീടിതിനെ ചൊവ്വയ്ക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. തുടര്‍ന്ന് പേലോഡിലെ ഉപകരണങ്ങളിലൂടെ ചൊവ്വയുടെ വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക് റിലേ ചെയ്യും.

ഏതാണ്ട് ആറുമാസത്തോളം യാനം ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ടാകും. അതിനുശേഷം അത് ദൗത്യം അവസാനിപ്പിച്ച് ചൊവ്വയിലേക്കു പതിക്കും. 2014 ഒക്ടോബറില്‍ ഒരു വാല്‍നക്ഷത്രം ചൊവ്വയില്‍ പതിക്കാനിടയുണ്ടെന്ന വിവരം ആശങ്കയ്ക്ക് ഇടനല്‍കുന്നു. കൊമെറ്റ് 2013എ1 എന്ന വാല്‍ നക്ഷത്രമാണ് ഈ ആശങ്കയ്ക്കു പിന്നില്‍. സെക്കന്‍ഡില്‍ 56 കി.മീ. വേഗത്തിലാണ് ഈ വാല്‍നക്ഷത്രം ചലിക്കുന്നത്. ചൊവ്വയില്‍ ഇതു പതിച്ചാല്‍ 35 മില്യന്‍ മെഗാ ടണ്‍ ടിഎന്‍ടി സ്ഫോടനത്തിനു തുല്യമായ ആഘാതം ചൊവ്വയിലുണ്ടാകും. ഈ പതനം നടന്നാല്‍ എല്ലാ പര്യവേക്ഷണ യാനങ്ങളും ഉപയോഗശൂന്യമാകും.

ചൊവ്വയില്‍ അന്വേഷിക്കുന്നത്

റിപ്പോര്‍ട്ട് കടപ്പാട്  : എന്‍ എസ് അരുണ്‍കുമാര്‍, ദേശാഭിമാനി കിളിവാതില്‍

ചൊവ്വയിലേക്കുള്ള ബഹിരാകാശദൗത്യങ്ങളില്‍ പ്രസക്തമാവുന്നത് ഒരേയൊരു ചോദ്യമാണ്. ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ? ഈ ചോദ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന ഇതിന്റെ പഴക്കമാണ്. ശാസ്ത്രലോകം ഈ ചോദ്യം ചോദിച്ചുതുടങ്ങിയിട്ട് 40 വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലത്തെ ആദ്യമായി സ്പര്‍ശിക്കുന്ന മനുഷ്യനിര്‍മിത വാഹനം സോവിയറ്റ് യൂണിയന്റെ "മാര്‍സ്- 3" ആയിരുന്നുവെങ്കിലും, ചൊവ്വയുടെ വിശേഷങ്ങളെ വിജയകരമായി ഭൂമിയിലേക്കയച്ചത്, അമേരിക്കയുടെ "മാരിനര്‍- 9" ആയിരുന്നു. ചൊവ്വയെ ചുറ്റിയുള്ള ഭ്രമണപഥത്തില്‍ ആദ്യമായി സ്വയം അവരോധിക്കപ്പെടുന്ന ഉപഗ്രഹവും "മാരിനര്‍- 9" ആയിരുന്നു.


1973ലായിരുന്നു ഇത്. അങ്ങനെ നോക്കിയാല്‍, ചൊവ്വാ പര്യവേക്ഷണത്തിന്റെ 40-ാം വാര്‍ഷികത്തിലാണ്, "മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍" എന്ന ഔദ്യോഗിക നാമമുള്ള "മംഗള്‍യാന്‍" അവിടേക്കെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഉത്തരം കണ്ടെത്താനാവാതെ അവശേഷിക്കുന്ന ചോദ്യം ചൊവ്വയില്‍ ജീവനുണ്ടോ, അല്ലെങ്കില്‍ ഉണ്ടായിരുന്നുവോ എന്നതാണ്. "മാരിനര്‍- 9" ചൊവ്വയുടെ അടുത്തെത്തിയപ്പോള്‍, അവിടെ ഒരു പൊടിക്കാറ്റ് വീശുകയായിരുന്നുവെന്ന് "നാസ"യുടെ രേഖകള്‍ പറയുന്നു.


ഉയര്‍ന്നുവന്നുകൊണ്ടിരുന്ന പൊടിപടലങ്ങള്‍ കാരണം, അതിനു താഴേയ്ക്കുള്ള ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു അന്ന്. അതുകാരണം, ഒരാഴ്ചയോളം കഴിഞ്ഞ്, കാറ്റ് കെട്ടടങ്ങിയശേഷം മാത്രമായിരുന്നു "മാരിനറി"ന് ചൊവ്വയുടെ ഉപരിതലചിത്രം പകര്‍ത്താനായത്. പകര്‍ത്തിയപ്പോള്‍ അത് വലിയ വിഷയമായി. കാരണം, ചൊവ്വയില്‍ ജീവികളുണ്ടെന്നും, അവര്‍ക്ക് നാഗരികതയുണ്ടെന്നും അവര്‍ക്ക് കൃഷിയുണ്ടെന്നും ജലസേചനം നടത്താന്‍ അവര്‍ നിര്‍മിച്ച കനാലുകള്‍ ദൂരദര്‍ശിനിയിലൂടെ തനിക്കു കാണാമെന്നുമായിരുന്നു ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ഗിയോവാനി ഷിയാപറേലി പറഞ്ഞത്, 1977ല്‍. ഇത് സത്യമല്ലെന്ന്, "മാരിനര്‍- 9" പകര്‍ത്തി, ഭൂമിയിലേക്കയച്ച ഫോട്ടോഗ്രാഫുകള്‍ തെളിയിച്ചു. മനുഷ്യരെപ്പോലെ സംസ്കാരസമ്പന്നരായ, ബുദ്ധിയുള്ള ജീവികള്‍ ചൊവ്വയിലുണ്ടെന്ന വാദം അതോടെ അവസാനിച്ചു. എന്നാല്‍, അടുത്ത വിവാദം ഉടനെ തുടങ്ങി.


1976ല്‍, അമേരിക്കയുടെ "വൈക്കിങ്ങ്" എന്നു പേരായ പര്യവേക്ഷണദൗത്യം ചൊവ്വയിലിറങ്ങി. ഇറങ്ങുക മാത്രമല്ല, മണ്ണിളക്കി, അതില്‍നിന്ന് അല്‍പ്പം വാരി, രാസപരമായി പരീക്ഷിച്ചു. അതില്‍ ജീവന്റെ തുടിപ്പുകളുണ്ടെന്നായിരുന്നു അനൗദ്യോഗികമായ വെളിപ്പെടുത്തല്‍. പക്ഷേ, എന്തുകൊണ്ടോ അമേരിക്ക ആ റിപ്പോര്‍ട്ട് പൂഴ്ത്തി. ചൊവ്വയിലെ ജീവനെക്കുറിച്ചുള്ള ചിന്തകള്‍ പിന്നീട് പൊങ്ങിവന്നത്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി ചൊവ്വയിലേക്ക് ഒരു പര്യവേക്ഷണദൗത്യത്തെ അയച്ചപ്പോഴായിരുന്നു. "മാര്‍സ് എക്സ്പ്രസ്" എന്നായിരുന്നു ഇതിന്റെ പേര്. ചൊവ്വയെ ചുറ്റിസഞ്ചരിച്ച് നിരീക്ഷണം നടത്തിയ ഇത്, 2003 ഡിസംബറില്‍, വളരെ സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തി- "ജൈവസംയുക്തം" എന്നു വിശേഷിപ്പിക്കാവുന്ന ഒരെണ്ണത്തെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ കണ്ടെത്തിയിരിക്കുന്നു- മീഥേന്‍ . അങ്ങനെയാണ് മീഥേന്‍വാതകം ചിത്രത്തിലേക്ക് കടന്നുവരുന്നത്.


മീഥേന്‍വാതകം ചൊവ്വയുടെ അന്തരീക്ഷത്തിലുണ്ടെങ്കില്‍, അതിനര്‍ഥം ജീവനുണ്ടെന്നാണ് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ വാദിച്ചു. കാരണം, ഭൂമിയില്‍, ഇത്തരത്തില്‍ മീഥേന്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില സൂക്ഷ്മജീവികളുണ്ട്- "മെതനോജെന്‍സ്" എന്ന പേരില്‍. ബാക്ടീരിയകളായ ഇവ, ഉയര്‍ന്ന ലവണാംശത്തിലും താപനിലയിലുമൊക്കെ ജീവിക്കാന്‍ കഴിയുന്നവയാണ്. അതുകൊണ്ട് ഇവയുടെ പ്രതിനിധികള്‍ ചൊവ്വയിലുമുണ്ടാവാം എന്ന് ചിലര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ഈ പ്രതീക്ഷ വിജയിക്കാന്‍ ഒരു പ്രധാന തടസ്സമുണ്ടായി എന്നതാണ് വസ്തുത. കാരണം, മീഥേന്‍ സൃഷ്ടിക്കാന്‍ സൂക്ഷ്മജീവികള്‍തന്നെ വേണമെന്നില്ല. തികച്ചും രാസപരമായ പ്രവര്‍ത്തനങ്ങള്‍മൂലവും മീഥേന്‍ സൃഷ്ടിക്കപ്പെടാം. ഭൂമിയില്‍ ഇങ്ങനെ നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ചൊവ്വയിലും അതുതന്നെയാവില്ലേ നടന്നുകൊണ്ടിരിക്കുന്നത്? ഇതിന് ഉത്തരം കണ്ടെത്തുന്നതായി പുതിയ പ്രശ്നം.


2003ലെ മീഥേന്‍ കണ്ടെത്തലിനുശേഷം, ഭൂമിയിലെ മൂന്നു ദൂരദര്‍ശിനികള്‍ ചൊവ്വയുടെ ഉപരിതലം തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ അരിച്ചുപെറുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള ഏഴു വര്‍ഷം അവ ഇതു തുടര്‍ന്നു. അതിലൂടെ അവ വിചിത്രമായൊരു കാര്യം കണ്ടെത്തി. ചൊവ്വയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന മീഥേന്‍ വാതകം കൃത്യമായും മൂന്ന് പ്രത്യേക സ്ഥലങ്ങളില്‍നിന്നാണ് പുറപ്പെടുന്നത്. "അറേബിയാ ടെറാ" , "നിലിഫോസെ" , "സിര്‍ട്ടിസ് മേജര്‍" എന്നിവയായിരുന്നു ഇവ.


2005ല്‍, സുപ്രധാനമായ മറ്റൊരു കണ്ടെത്തല്‍, ചൊവ്വയെ സംബന്ധിക്കുന്നതായി "നാസ" നടത്തിയിരുന്നു- ചൊവ്വയില്‍ ജലം ദ്രാവകരൂപത്തില്‍ത്തന്നെയുണ്ട്. മണ്ണിനടിയിലാണെന്നു മാത്രം. ചൊവ്വയുടെ മധ്യരേഖാ മേഖലയിലാണ് ഈ ജലസാന്നിധ്യം കണ്ടെത്തിയത്. ശ്രദ്ധേയമായിത്തീര്‍ന്ന മറ്റൊരു കാര്യം, മുന്‍പറഞ്ഞ, മീഥേന്‍വാതകം ഉയര്‍ന്നുവരുന്ന മൂന്നു മേഖലകളും, ഈ മധ്യരേഖാമേഖലയ്ക്ക് തൊട്ടടുത്താണെന്നതായിരുന്നു. 19,000 മെട്രിക് ടണ്‍ മീഥേന്‍ ആയിരുന്നു ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് മൊത്തമായും കണ്ടെത്തിയത്. എന്നാല്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സൂക്ഷ്മജീവികളാണോ, അജീവിയമായ പ്രവര്‍ത്തനങ്ങളാണോ എന്നാണ് ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇതുതന്നെയാണ് "മംഗള്‍യാനി"ലുടെ ഇന്ത്യ ലക്ഷ്യമിട്ടതും.

ഇന്ത്യന്‍ ദൗത്യം

റിപ്പോര്‍ട്ട് കടപ്പാട്  : സി രാമചന്ദ്രന്‍, ദേശാഭിമാനി കിളിവാതില്‍

നമ്മുടെ ഒരവയവം പ്രവര്‍ത്തനരഹിതമാവുമ്പോഴാണ് അതിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. സാധാരണനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നമുക്കത് അനുഭവവേദ്യമാകുന്നില്ല. നാം അകലങ്ങളുമായി വിവരവിനിമയം ചെയ്യുമ്പോഴാകട്ടെ, അകലങ്ങളിലെ കാഴ്ചകള്‍ സ്വീകരണമുറിയിലിരുന്നു കാണുമ്പോഴാകട്ടെ, കാലാവസ്ഥയുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുമ്പോഴാകട്ടെ, പ്രകൃതിദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പു ലഭിക്കുമ്പോഴാകട്ടെ ഇതെല്ലാം ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട നേട്ടങ്ങളായി ഓര്‍മിക്കാറില്ല. ഏതെങ്കിലുമൊരു ദൗത്യം പരാജയപ്പെടുമ്പോഴാണ് കോലാഹലങ്ങളുണ്ടാകുന്നത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ പദ്ധതിയുടെ വിജയം ഇന്ത്യന്‍ ജനതയുടെ ആത്മവീര്യവും ആത്മാഭിമാനവും അതിന്റെ പാരമ്യത്തിലെത്തിച്ച സംഭവമായിരുന്നു. കിഴക്കന്‍തീരത്ത് അടുത്തയിടെ വീശിയടിച്ച "ഫൈലിന്‍" കൊടുങ്കാറ്റിന്റെ ഗതി ഒരു ദൃക്സാക്ഷി വിവരണമെന്നോണം നല്‍കി, എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ സഹായിച്ചതും നമ്മുടെ അപായമുന്നറിയിപ്പ് ഉപഗ്രഹങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ്.

ഇന്ത്യയുടെ ഏറ്റവും പുതിയ ബഹിരാകാശപദ്ധതിയായി "മംഗള്‍യാന്‍ " എന്ന ചൊവ്വാ ഭ്രമണോപഗ്രഹവും രാജ്യത്തിന് ഏറെ അഭിമാനമാണ്. ചാന്ദ്രയാനിന്റെ വിക്ഷേപണം നാലുലക്ഷം കിലോമീറ്റര്‍ അകലമുള്ള ലക്ഷ്യത്തിലേക്കായിരുന്നുവെങ്കില്‍, ഇപ്പോഴത്തേത് ഏകദേശം 40 കോടി കിലോമീറ്റര്‍വരെ അകലേക്കാണ്. ലക്ഷ്യത്തിലെത്താന്‍ ഒരുവര്‍ഷത്തോടടുത്ത് സമയമെടുക്കും. ചാന്ദ്രയാന്‍ ചന്ദ്രന്റെ കാര്യത്തിലെന്നപോലെ മംഗള്‍യാന്‍ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും സൗരയൂഥത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും പഠനത്തിനു സഹായകമായ വിവരങ്ങള്‍ നല്‍കുമെന്നു പ്രതീക്ഷിക്കുന്നു. ചൊവ്വയെക്കുറിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന അബദ്ധജഡിലമായ അന്ധവിശ്വാസങ്ങളില്‍നിന്ന് കുറേപേരെങ്കിലും മോചിതരായേക്കുമെന്ന് പ്രതീക്ഷിക്കാം.

വിജയിച്ച ദൗത്യങ്ങള്‍:

1964ല്‍ നാസ വിക്ഷേപിച്ച മാരിനര്‍- 4, ഒരുവര്‍ഷത്തിനുശേഷം ചൊവ്വയുടെ സമീപത്തുകൂടെ കടന്നുപോകുകയും ചിത്രങ്ങള്‍ അയക്കുകയും ചെയ്തു.

1971ല്‍ സോവിയറ്റ് യൂണിയന്റെ മാഴ്സ്-3 എന്ന ബഹിരാകാശയാനം ചൊവ്വയെ വലംവയ്ക്കുകയും ചിത്രങ്ങള്‍ അയക്കുകയും ചെയ്തു. മാത്രമല്ല, ചൊവ്വയില്‍ ഇറങ്ങുകയുമുണ്ടായി.

1971ല്‍ നാസയുടെ മാരിനര്‍- 9 ചൊവ്വയെ വലംവയ്ക്കുകയും അന്നേരം അവിടെയുണ്ടായ പൊടിക്കാറ്റിന്റെ ചിത്രങ്ങളുടെ അഗ്നിപര്‍വതങ്ങളുടെ ചിത്രങ്ങളും ഭൂമിയിലേക്കയച്ചു. എന്നോ ഉണ്ടായിരുന്ന ഒരു ജലപ്രവാഹത്തിന്റെ ബാക്കിപത്രമെന്നോണം സ്ഥിതിചെയ്യുന്ന ഒരു ചാലിന്റെ ചിത്രവും അയക്കുകയുണ്ടായി.

1975ല്‍ നാസ വൈക്കിങ് 1, 2 എന്ന രണ്ടു യാനങ്ങള്‍ ചൊവ്വയിലേക്കയച്ചു. രണ്ടും 1976ല്‍ ചൊവ്വയുടെ പ്രതലത്തിലിറങ്ങി പര്യവേക്ഷണം നടത്തി. ജീവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അന്വേഷണവും ഇതില്‍ പെട്ടിരുന്നു.

1966ല്‍ നാസ മാഴ്സ് ഗ്ലോബല്‍ സര്‍വേയര്‍ എന്ന ഉപഗ്രഹം ചൊവ്വയിലേക്കയച്ചു. അത് ഏതാണ്ട് ഒമ്പതുവര്‍ഷത്തില്‍പ്പരം സജീവമായി ഭ്രമണപഥത്തില്‍ നിലനിന്നു. അതേവര്‍ഷംതന്നെ (1996) മാഴ്സ് പാത്ത് ഫൈന്‍ഡര്‍, സോജോര്‍ണര്‍ എന്നീ രണ്ടു യാനങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുകയും വിലപ്പെട്ട വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

2001ല്‍ നാസ വിക്ഷേപിച്ച "മാഴ്സ് ഒഡിസി ഓര്‍ബിറ്റര്‍" ഇന്നും സജീവമായി ചൊവ്വയെ വലംവച്ചുകൊണ്ടിരിക്കുന്നു.

2003ല്‍ ഈസ (യൂറോപ്യന്‍ സ്പേസ് ഏജന്‍സി) വിക്ഷേപിച്ച "മാഴ്സ് എക്സ്പ്രസ്" ഇന്നും ഭ്രമണപഥത്തിലുണ്ട്. എന്നാല്‍ അതില്‍നിന്ന് ചൊവ്വയുടെ ഉപരിതലത്തിലേക്കയച്ച "ബീഗിള്‍- 2" എന്ന ഉപകരണം വീണുതകര്‍ന്നു.

2005ല്‍ നാസ വിക്ഷേപിച്ച "മാഴ്സ് റിക്കൊണൈസന്‍സ് ഓര്‍ബിറ്റര്‍" ഇന്നും സജീവമാണ്.

2008ല്‍ നാസ വിക്ഷേപിച്ച "മാഴ്സ് ഫിനിക്സ്" ചൊവ്വയുടെ ധ്രുവപ്രദേശത്തെക്കുറിച്ചു പഠിക്കാനുള്ളതായിരുന്നു.

2011ല്‍ നാസ ചൊവ്വയിലേക്കയച്ച "ക്യൂരിയോസിറ്റി"യും "മാഴ്സ് സയന്‍സ് ലബോറട്ടറി"യും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണു നടത്തിയത്.

പരാജയപ്പെട്ട ദൗത്യങ്ങള്‍: 

1988ല്‍ സോവിയറ്റ് യൂണിയന്‍ അയച്ച ഫോബോസ്- 1, ഫോബോസ്- 2 എന്നീ യാനങ്ങള്‍ അതിന്റെ യാത്രക്കിടയില്‍ പ്രവര്‍ത്തനക്ഷമമല്ലാതായി.


1992ല്‍ നാസയുടെ "മാഴ്സ് ഓര്‍ബിറ്റര്‍" യാത്രക്കിടയില്‍ പരാജയപ്പെട്ടു.

1996ല്‍ റഷ്യ വിക്ഷേപിച്ച ചൊവ്വായാനം ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍നിന്നു കടന്നുപോകുന്നതില്‍ പരാജയപ്പെട്ടു.

1998ല്‍ അയച്ച ജപ്പാന്റെ "നോസോമി" പരാജയപ്പെട്ടു.

1999ല്‍ അമേരിക്കയുടെ രണ്ടു ദൗത്യങ്ങള്‍ പരാജയപ്പെട്ടു. "മാര്‍സ് ക്ലൈമറ്റ് ഓര്‍ബിറ്റര്‍", "മാഴ്സ് പോളാര്‍ലാന്‍ഡര്‍" എന്നീ പദ്ധതികള്‍ ചൊവ്വയില്‍ ഇടിച്ചുവീണു തകര്‍ന്നു.

2003ല്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ "ബീഗിള്‍- 2" ചൊവ്വയുടെ ഉപരിതലത്തില്‍ വീണുതകര്‍ന്നു.

2011ല്‍ റഷ്യയുടെ "ഫോബോസ്-ഗ്രണ്‍ട്" എന്ന ദൗത്യം, ചൊവ്വയുടെ ചന്ദ്രനായ ഫോബോസില്‍ ഇറങ്ങി അവിടുത്തെ മണ്ണുശേഖരിച്ച് അത് ഭൂമിയില്‍കൊണ്ടുവരിക എന്നതായിരുന്നു. ഗ്രണ്‍ട് എന്നാല്‍ റഷ്യന്‍ഭാഷയില്‍ മണ്ണ് എന്നാണ്. സോവിയറ്റ് യൂണിയന്റെ ഒരു യാന്ത്രികദൗത്യം പണ്ടുകാലത്ത് നമ്മുടെ ചന്ദ്രനില്‍ ഇറങ്ങി മണ്ണ് ശേഖരിച്ചു കൊണ്ടുവന്നതിന്റെ ഓര്‍മപോലെയാണിത്. പക്ഷേ ഇപ്രാവശ്യം ഇത് പ്രാരംഭത്തില്‍ത്തന്നെ അലസിപ്പോയി.



ഇനിയും അറിയാന്‍ സന്ദര്‍ശിക്കൂ,


Mars Orbiter Mission on Wikipedia, the free encyclopedia

Exploration of Mars on Wikipedia, the free encyclopedia

മംഗൾയാൻ - വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Tuesday, November 5, 2013

മംഗള്‍യാന് മംഗളകരമായ തുടക്കം; ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തം

ശ്രീഹരിക്കോട്ട : രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന് മംഗളകരമായ തുടക്കം. 

വിക്ഷേപണത്തിന്റെ ആദ്യഘട്ടങ്ങള്‍ നിശ്ചയിച്ചതുപോലെ പിന്നിട്ട് 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ' എന്ന മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇനി 300 ദിവസംകൊണ്ട് 40 കോടി കിലോമീറ്റര്‍ താണ്ടി ചൊവ്വായുടെ ഭ്രമണപഥത്തിലെത്തണം.

ചൊവ്വാഴ്ച പകല്‍ 2.38 നാണ് പിഎസ്എല്‍വി -സി25 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് മംഗള്‍യാന്‍ കുതിച്ചുയര്‍ന്നത്. 

ഏതാണ്ട് 35 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഐഎസ്ആര്‍ഒ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു : 'ചരിത്രം സൃഷ്ടിച്ചിരിക്കുന്നു...ഐഎസ്ആര്‍ഒ യുടെ മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ പേടകം പിഎസ്എല്‍വി-സി25 ല്‍ നിന്ന് വിജയകരമായി വേര്‍പെട്ടിരിക്കുന്നു'. 

ശ്രീഹരിക്കോട്ടയില്‍നിന്ന് മംഗള്‍യാന്‍ പേടകവുമായി പിഎസ്എല്‍വി -സി25 റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍ - ചിത്രം : പിടിഐ


ഭൂമിയില്‍നിന്ന് കുറഞ്ഞത് 247 കിലോമീറ്ററും, കൂടിയത് 23,567 കിലോമീറ്ററും അകലെയുള്ള ഭൗമഭ്രമണപഥത്തിലാണ് ഇപ്പോള്‍ മംഗള്‍യാന്‍ പേടകം. പേടകത്തിലെ സോളാര്‍ പാനലുകള്‍ വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.

1,350 കിലോഗ്രാം ഭാരമുള്ള 'മംഗള്‍യാന്‍ ' ഡിസംബര്‍ ഒന്നുവരെ ഭൗമ ഭ്രമണപഥത്തിലുണ്ടാവും. അവിടെ നിന്നാണ് ചൊവ്വയിലേക്ക് സഞ്ചാരം തുടങ്ങുക. 2014 സപ്തംബര്‍ ഇരുപത്തിനാലോടെ മംഗള്‍യാന്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

ചൊവ്വയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിനുള്ള കളര്‍ ക്യാമറയും മീഥെയ്ന്‍ വാതകം മണത്തറിയുന്നതിനുള്ള സെന്‍സറുമടക്കം അഞ്ച് ശാസ്ത്ര ഉപകരണങ്ങളാണ് മംഗള്‍യാന്‍ പേടകത്തിലുള്ളത്. 

ചൊവ്വാദൗത്യം വിജയിച്ചാല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു യുഗപ്പിറവിയാവും അത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പര്യവേക്ഷണ വാഹനമെത്തിക്കുന്ന രാജ്യം എന്ന ചരിത്രനേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചൈനയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് കാണാന്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മംഗള്‍യാന്‍ പേടകം


മംഗള്‍യാന്‍ പേടകത്തിന്റെ ചൊവ്വായാത്ര കൃത്യമായി പിന്തുടരുന്നതിന് ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറിലും ബ്രൂണെയിലും ബാംഗ്ലൂരിനടുത്ത് ബൈലാലുവിലുമുള്ള കേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞതായി ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ അറിയിച്ചു. ദക്ഷിണ ശാന്തസമുദ്രത്തില്‍ നിലയുറപ്പിച്ച നാളന്ദ, യമുന എന്നീ കപ്പലുകളും ഇതേ ദൗത്യത്തിനായി തയ്യാറെടുത്തു കഴിഞ്ഞു.

1965-ല്‍ അമേരിക്കന്‍ പര്യവേക്ഷണ വാഹനമായ മറൈന്‍ 4 ആണ് ആദ്യമായി ചൊവ്വയുടെ ദൃശ്യങ്ങള്‍ ആദ്യമായി ഭൂമിയിലേക്കയച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ചൊവ്വയിലിറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി ഇപ്പോഴും അവിടെ പര്യവേക്ഷണം തുടരുകയാണ്. 

മംഗള്‍യാനിന്റെ ഭൂമിയിലെ നിയന്ത്രണകേന്ദ്രങ്ങള്‍


ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാല്‍ മംഗള്‍യാന്‍ പേടകം ചുരുങ്ങിയത് ആറ് മാസമെങ്കിലും അവിടെ അന്വേഷണം തുടരുമെന്ന് ഐ.എസ്.ആര്‍.ഒ. പറയുന്നു. 

മംഗള്‍യാന്‍ വിക്ഷേപണത്തോടെ 144 അടി ഉയരമുള്ള പിഎസ്എല്‍വി.- സി25 റോക്കറ്റ് അതിന്റെ വിശ്വസ്തത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഐഎസ്ആര്‍ഒ യുടെ അഭിമാനദൗത്യമായിരുന്ന ചന്ദ്രയാന്‍ വിക്ഷേപിച്ചതും പിഎസ്എല്‍വി റോക്കറ്റിലായിരുന്നു.

റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി