Friday, November 11, 2011

വാല്‍നക്ഷത്രം എലനിന്‍

വാല്‍നക്ഷത്രം എലനിന്‍






ഇന്റര്‍നെറ്റിലും പത്രമാധ്യമങ്ങളിലും ഭീതിപരത്തി നിറഞ്ഞുനിന്ന, ഭൂമിയെ സമീപിച്ചുകൊണ്ടിരുന്ന വാല്‍നക്ഷത്രം എലനിന്‍ ചരമമടഞ്ഞു. അതോടൊപ്പം ലോകാവസാന പ്രവചനവും. ഡൂംസ്ഡേ പ്രവാചകരുടെ അവസാനത്തെ ആയുധമായ ഈ ധൂമകേതുവിനെ സൂര്യന്റെ കൊറോണല്‍ മാസ് ഇജക്ഷന്‍ വലിച്ചുകീറികളഞ്ഞു. അവശിഷ്ടങ്ങള്‍ സൗരയൂഥത്തിന്റെ അതിര്‍ത്തിയില്‍ , ധൂമകേതുവിന്റെ ജന്മനാടായ ഊര്‍ട്ട് മേഘങ്ങളിലേക്കുതന്നെ വലിച്ചെറിഞ്ഞു 2011 ഒക്ടോബര്‍ അവസാനം ഭൂമിക്കു സമീപം എത്തുമെന്ന് പ്രവചിച്ച ധൂമകേതുവിനെ ഇപ്പോള്‍ ആകാശത്തെവിടെയും കാണാനില്ല. സെപ്തംബറില്‍തന്നെ സൂര്യന്‍ അതിന്റെ കഥകഴിച്ചുവെന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലാബിന്റെ ഔദ്യോഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2011 സെപ്തംബറിലാണ് ധൂമകേതു സൂര്യന്റെ സമീപമെത്തിയത്. ഈ സമയത്തെ സൂര്യന്റെ അതിശക്തമായ കൊറോണല്‍ മാസ് ഇജക്ഷന്‍ (പ്ലാസ്മ, വാതക വലയം) ധൂമകേതുവിന്റെ ന്യൂക്ലിയസ് തകര്‍ക്കുകയും ചെറിയ ചെറിയ കഷണങ്ങളായി ചിതറിക്കുകയും ചെയ്തു. ചിതറിത്തെറിച്ച ഭാഗങ്ങള്‍ ഭൂമിയില്‍നിന്ന് മൂന്നരക്കോടി കിലോമീറ്റര്‍ അകലെക്കൂടി മണിക്കൂറില്‍ 86,000 കിലോമീറ്റര്‍ വേഗത്തിലാണ് കടന്നുപോയത്. കഴിഞ്ഞ ഏതാനും മാസമായി ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ സെന്‍സേഷനാണ് ഇതോടെ അവസാനിക്കുന്നത്. എലനിന്‍ ഭൂമിയില്‍ ഭൂകമ്പങ്ങളും സുനാമി തിരമാലകളും സൃഷ്ടിക്കുമെന്നും മറ്റനേകം പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമാകുമെന്നും ജീവന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നുമാണ് പ്രവചനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. വെറും രണ്ടുകിലോമീറ്റര്‍ മാത്രം വ്യാസമുള്ള പൊടിയും മഞ്ഞും നിറഞ്ഞ ഈ ധൂമകേതുവിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന കഥകള്‍ക്ക് ഇനി കാലത്തിന്റെ തിരശ്ശീലയില്‍ അഭയം. എന്താണ് എലനിന്‍ ധൂമകേതുവിന്റെ പ്രത്യേകത. റഷ്യക്കാരനായ അമച്വര്‍ അസ്ട്രോണമര്‍ ലിയനിഡ് എലനിന്‍ 2010 ഡിസംബര്‍ 10നു കണ്ടെത്തിയ ഇ/2010ത1എന്ന ധൂമകേതുവാണ് എലനിന്‍ കൊമറ്റ് എന്നറിയപ്പെടുന്നത്. ആറുലക്ഷം വര്‍ഷമാണ് ഈ ഹീലിയോ സെന്‍ട്രിക് ധൂമകേതുവിന്റെ പരിക്രമണകാലം. സൂര്യനു സമീപമെത്തുമ്പോള്‍ (ജലൃശവലഹശീി) വാല്‍നക്ഷത്രവും സൂര്യനും തമ്മിലുള്ള അകലം ഏഴേകാല്‍ കോടി കിലോമീറ്ററാണ്. എലിനിനുശേഷം, ലോകാവസാന പ്രവചനക്കാര്‍ക്ക് അല്‍പമെങ്കിലും പ്രതീക്ഷനല്‍കിയ "2005വൈയു 55" എന്ന ക്ഷുദ്രഗ്രഹവും കുഴപ്പങ്ങളൊന്നുമില്ലാതെ കഴിഞ്ഞദിവസം കടന്നുപോയി. മണിക്കൂറില്‍ 30600 മൈല്‍ വേഗതയിലാണ് ഇത് ഭൂമിയെ സമീപിച്ചുകൊണ്ടിരുന്നത്. ഏകദേശം 1300 അടി വ്യാസമുള്ള ഈ നവംബര്‍ എട്ടിന് ഭൂമിയുടെ സമീപത്തുകൂടി കടന്നു പോയി. സമീപത്തെന്നുപറയുമ്പോള്‍ ഏകദേശം ഭൂമിയും ചന്ദ്രനുമായുള്ള അകലത്തിലൂടെ. പ്രവചനങ്ങള്‍ നടന്നുകൊള്ളട്ടെ, എന്നാല്‍ ഇത് ഭൂമിക്ക് ഒരുതരത്തിലുമുള്ള അപകടവുമുണ്ടാക്കില്ലെന്ന് നേരത്തെതന്നെ ജ്യോതിശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ഇനി ഇതുപോലൊന്നുണ്ടാകണമെങ്കില്‍ 2028 വരെ കാത്തിരിക്കണം.


റിപ്പോര്‍ട്ട്‌ കടപ്പാട് : ദേശാഭിമാനി കിളിവാതില്‍ 08.11.2011


Wikipedia Info!
http://en.wikipedia.org/wiki/C/2010_X1