Friday, December 30, 2016

Malayalam Sky Map for Android

മലയാളം നക്ഷത്ര മാപ്പ്


Download








Wednesday, August 10, 2016

പഴ്‌സീയഡ് ഉല്‍ക്കാവര്‍ഷം


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര വിഷയസമിതിയായ മലപ്പുറം അമച്വര്‍ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റിയുടെ (MAARS) ആഭിമുഖ്യത്തില്‍ ഉല്‍ക്കാമഴയെ സംബന്ധിച്ച് ഒരു പൊതുപരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12ന് വൈകീട്ട് 6 മുതല്‍ മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് വച്ചാണ് പരിപാടി. അന്ന് രാത്രി ആകാശപ്പൂരം ഒരുക്കുന്ന പഴ്‌സീയഡ് ഉല്‍ക്കാവര്‍ഷം കാണുന്നതിന് പൊതുജനങ്ങളെ തത്പരരാക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. ശാസ്ത്ര ക്ലാസ്സിനൊപ്പം ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളെ ടെലിസ്‌കോപ്പ് വഴി കാണാനും അവസരമൊരുക്കുന്നു. ഏവര്‍ക്കും സ്വാഗതം...




Wednesday, July 20, 2016

ചാന്ദ്രയാനം ചാന്ദ്രദിനപതിപ്പ് 2016

Click: Brijesh Pookkottur 2016.07.13, Canon EOS 600D

ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര വിഷയസമിതിയായ മാര്‍സ് തയ്യാറാക്കിയ ചാന്ദ്രയാനം ചാന്ദ്രദിനപതിപ്പ് ഇതുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
.
ഡൗണ്‍ലോഡ് ചെയ്യുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക് ചെയ്യുക.
Chandrayanam 2016.pdf (Less than 1 MB)
.
വിവിധ പ്രസന്റേഷനുകളും ക്വിസ്സും സംബന്ധിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക,
Astronomy Presentations


Friday, July 8, 2016

[Presentation] ജൂണോ - ബഹിരാകാശ പേടകം - അറിയേണ്ടതെല്ലാം...

ജൂണോ - ബഹിരാകാശ പേടകം - അറിയേണ്ടതെല്ലാം...


സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്കുള്ള നാസയുടെ ബഹിരാകാശ ദൗത്യമാണ് ജൂണോ. 700 ബില്ല്യൻ ഡോളർ ചെലവു പ്രതീക്ഷിച്ചിരുന്ന ജൂണോ ദൗത്യം 2009 ഓടെ വിക്ഷേപിക്കുവാൻ പദ്ധതിയിട്ടിരുന്നു എങ്കിലും പിന്നീട് 2011 ഓഗസ്റ്റിലേക്ക് നീട്ടി വയ്ക്കുകയായിരുന്നു. ജൂൺ 2011 ലെ കണക്കുകൾ പ്രകാരം ജൂണോയുടെ മൊത്തം ചെലവ് 1.1 ബില്ല്യൻ ഡോളറാണ്. 2011 ഓഗസ്റ്റ്‌ 5ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് ജൂണോയെ വിക്ഷേപിച്ചത്. ഈ ജൂണോ ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതിന്റെ പ്രധാന ഉദ്ദ്യേശ്യം വ്യാഴത്തിന്റെ ഉപരിതല ഗുരുത്വാകർഷണം, കാന്തഗുണം എന്നിവയെക്കുറിച്ച് പഠിക്കുക എന്നതാണ്. 2016 ജൂലൈ 05 ന് ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി.
.
തയ്യാറാക്കിയത് :-
ബ്രിജേഷ് പൂക്കോട്ടൂര്‍
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് :- 
നാസ, യൂണിവേഴ്‌സ് ടുഡേ, വിക്കിപീഡിയ, വിക്കിമീഡിയ സ്വതന്ത്ര സംഭരണി.
.


Friday, July 1, 2016

സ്‌കൂള്‍ പാര്‍ലമെന്റ് - സോഫ്റ്റ്‌വെയര്‍

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ലളിതമായ സോഫ്റ്റ്‌വെയര്‍





സ്‌കൂളുകളിലെ ലീഡര്‍ തിരഞ്ഞെടുപ്പ് ബാലറ്റ് രീതിയിലും അല്ലാതേയും നടന്നു വരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് തിരഞ്ഞെടുപ്പുകളില്‍ ജനാധിപത്യ പ്രക്രിയയുടെ രീതികള്‍ അവലംബിച്ചു കാണാറില്ല.  2007ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും പല വിദ്യാലയങ്ങളിലും പ്രക്രിയയുടെ ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് അധ്യാപകര്‍ അതിനു തയ്യാറാവാറില്ല. അത് എങ്ങനേലും കഴിഞ്ഞോളും എന്ന നിലപാടാണ് പലപ്പോഴും എടുക്കാറ്.

ബാലറ്റില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലേക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ മാറിയിട്ട് വര്‍ഷങ്ങളായി. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്താന്‍ ലളിതമായ മാര്‍ഗ്ഗങ്ങളുണ്ട്. വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യ പതിപ്പ് 2008ലാണ് പുറത്തിറക്കിയത്. ഒരു പോസ്റ്റിലേക്ക് മാത്രമേ ഇതില്‍ വോട്ടെടുപ്പ് നടത്താന്‍ സംവിധാനമുണ്ടായിരുന്നുള്ളൂ. അടുത്ത പതിപ്പില്‍ ഒന്നിലധികം പോസ്റ്റുകളിലേക്ക് വോട്ടെടുപ്പ് നടത്താന്‍ സൗകര്യം ഒരുക്കി. അധ്യാപനമേഖലയില്‍ നിന്നും സര്‍വ്വീസ് മേഖലയിലേക്ക് ജോലി വഴിമാറിയപ്പോള്‍ പുതിയ പതിപ്പുകളൊന്നും തന്നെ നിര്‍മ്മിക്കാന്‍ സമയം കിട്ടിയില്ല. ഈ സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പ് ഇറക്കാമോ എന്നു ചോദിച്ച് പലരും ജൂണ്‍-ജൂലൈ മാസങ്ങളില്‍ എന്നെ ഫോണില്‍ വിളിക്കാറുണ്ട്. പുതിയ വിന്‍ഡോസ് പതിപ്പുകളില്‍ പ്രോഗ്രം ഉപയോഗിക്കുന്നതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്.


സവിശേഷതകള്‍

· സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കാം.
· ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനു സമാനതയുള്ള വോട്ടിംഗ് രീതി.
· വോട്ടിംഗ് കുറ്റമറ്റ രീതിയില്‍ ലളിതവും ഇന്ററാക്ടീവുമായി നടത്താനുള്ള സൗകര്യം.
· സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ, ചിഹ്നം എന്നിവ വോട്ടിംഗ് യന്ത്രത്തില്‍ കാണിക്കുന്നു.
· ഒന്നിലധികം പോസ്റ്റുകളിലേക്കുള്ള വോട്ടെടുപ്പിന് സൗകര്യം
· സ്ഥാനാര്‍ത്ഥി പട്ടിക പ്രിന്റ് ചെയ്യാനുള്ള സൗകര്യം
· ഫലപ്രഖ്യാപനം പ്രിന്റ് ചെയ്യാനുള്ള സൗകര്യം
· പോളിംഗ് ഓഫീസര്‍ക്ക് രഹസ്യ കോഡ് വഴി പ്രോഗ്രം, പോളിംഗ് നിയന്ത്രിക്കാനുള്ള സംവിധാനം

കൂടുതല്‍ വായിക്കുക,
http://brijeshep.blogspot.in/2016/03/blog-post_80.html

Saturday, May 28, 2016

ഭൂസമാനമായ കെപ്ലര്‍-62fല്‍ ജീവന് സാധ്യത

ഭൂസമാനമായ കെപ്ലര്‍-62fല്‍ ജീവന് സാധ്യത
.
.
കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പ് (Kepler Space Telescope) കണ്ടെത്തിയ 62f എന്ന അന്യഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. കെപ്ലര്‍ ഡാറ്റ അപഗ്രഥിച്ച ശാസ്ത്രജ്ഞര്‍ 62f ഭൂസമാനമായ ഘടനയോടു കൂടിയുള്ളതും പാറകളും വെള്ളം ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യാന്‍ സാധ്യതയുമുള്ള ഗ്രഹമാണെന്ന നിഗമനത്തില്‍ ആണ് എത്തിയത്.
ഭൂമിയില്‍ നിന്നും 1200 പ്രകാശവര്‍ഷം അകലെയുള്ള, നമ്മുടെ സൂര്യനേക്കാള്‍ വലുപ്പം കുറഞ്ഞ ചുവപ്പുകുള്ളന്‍ വിഭാഗത്തില്‍പ്പെടുന്ന കെപ്ലര്‍-62 എന്ന നക്ഷത്രത്തെ (Kepler-62) ചുറ്റുന്ന 5 ഗ്രഹങ്ങളില്‍ ഒന്നാണ് 62f. ഭൂമിയുടെ 1.4 മടങ്ങ് അധികം വലുപ്പമുള്ളതാണ് ഈ ഗ്രഹം. ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ഭൂസമാനമായ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള പരിക്രമണപഥമാണ് ഹാബിറ്റബിള്‍ സോണ്‍. ഈ മേഖലയിലാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്.
.
വിദൂര നക്ഷത്രങ്ങളില്‍ ഭൂസമാന ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി വിക്ഷേപിക്കപ്പെട്ട കെപ്ലര്‍ ദൗത്യം 2013ല്‍ ആണ് കെപ്ലര്‍-62വിനും കെപ്ലര്‍-69നും ഗ്രഹങ്ങളെ കണ്ടെത്തുന്നത്. കെപ്ലര്‍-62e എന്ന ഗ്രഹം ഭൂമിയേക്കാള്‍ 1.6 മടങ്ങ് വലുപ്പമുള്ള ഒരു സൂപ്പര്‍ എര്‍ത്ത് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടും ഹാബിറ്റബിള്‍ സോണില്‍ തന്നെയാണ്.
.
ഈ ഗ്രഹം 267 ദിവസങ്ങള്‍ കൊണ്ടാണ് മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റുന്നത്. ഭൂമിയേക്കാള്‍ കട്ടി കൂടിയ അന്തരീക്ഷമാണ് ഇതിനുള്ളത്. ഭൂമിയേക്കാള്‍ കൂടുതല്‍ അളവില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഈ ഗ്രഹത്തില്‍ ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
ഈ ഗ്രഹം ഭൂമിക്ക് സമാനമായ പാറഗ്രഹമാണെന്ന കണ്ടെത്തലുകളടങ്ങിയ പ്രബന്ധം, റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ 2016ലെ നോട്ടീസിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സിലെ ശാസ്ത്രജ്ഞനായ രാജിബ് മിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിറകില്‍.
.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രം അംഗം ഷീല്‍ഡ്‌സ് (Aomawa L. Shields) ഇങ്ങനെ അഭിപ്രായപ്പെടുന്നു,
"ജലം ഒഴുകുന്ന അവസ്ഥയില്‍ കാണപ്പെടുന്നതിനാവശ്യമായ നിരവധി സാഹചര്യങ്ങള്‍, അന്തരീക്ഷ താപനില ഉള്‍പ്പടെ ഈ ഗ്രഹത്തിലുണ്ടെന്നാണ് ഞങ്ങളുടെ നിഗമനം. അതിനാല്‍ത്തന്നെ ജീവസാധ്യതയുള്ള ഗ്രഹങ്ങളുടെ പട്ടികയില്‍ മുന്‍ഗണനയുണ്ട് കെപ്ലര്‍-62f വിന്."
.
2009ല്‍ വിക്ഷേപിച്ച കെപ്ലര്‍ ദൗത്യം 2016 മെയ് 10 തീയതി പ്രകാരം 1284 അന്യഗ്രഹങ്ങളുടെ വിവരങ്ങള്‍ കൃത്യമായി വിശകലനം ചെയ്തിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ള 3200ഓളം അന്യഗ്രഹങ്ങളില്‍ 2325 എണ്ണവും കണ്ടെത്തിയത് കെപ്ലര്‍ മിഷന്‍ ആണ്.
.
കെപ്ലര്‍ ടെലിസ്‌കോപ്പിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന, 2018ല്‍ വിക്ഷേപിക്കാനൊരുങ്ങുന്ന ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് (James Webb Space Telescope) കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.
.
.
റിപ്പോര്‍ട്ട് - ബ്രിജേഷ് പൂക്കോട്ടൂര്‍
.
ചിത്രങ്ങള്‍ക്ക് കടപ്പാട് - NASA Ames/JPL-Caltech/Tim Pyle., Wikimedia
.
കൂടുതല്‍ വായിക്കുന്നതിന്,
http://online.liebertpub.com/doi/pdfplus/10.1089/ast.2015.1353
http://www.jpl.nasa.gov/missions/kepler/
https://en.wikipedia.org/wiki/Kepler-62f
http://www.space.com/24142-kepler-62f.html
http://www.universetoday.com/129174/life-kepler-62f/

Tuesday, May 24, 2016

ബഹിരാകാശ വിമാനം: ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

ബഹിരാകാശ വിമാനം: ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

അജീഷ് പ്രഭാകരന്‍ @ മാതൃഭൂമി



ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബഹിരാകാശ വിമാനത്തിന്റെ (റീ യൂസബിള്‍ ലോഞ്ച് വെഹിക്കില്‍ - ടെക്‌നോളജി ടെമോണ്‍സ്‌ട്രേഷന്‍: ആര്‍.എല്‍.വി - ടി.ഡി) പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ലോകം ഉറ്റുനോക്കുന്ന ബഹിരാകാശ ശക്തിയായി ഇന്ത്യ. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍.എല്‍.വി ഇന്ത്യ വികസിപ്പിച്ചത്.  

പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ പരീക്ഷിച്ചതെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ മാതൃഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു. മിഷന്‍ മാനേജ്‌മെന്റ് കംപ്യൂട്ടറിന്റെ സഹായത്തോടെ ഡിജിറ്റല്‍ ഓട്ടോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചത്. സാങ്കേതിക വിദ്യയുടെ പരീക്ഷണമായതു കൊണ്ട് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത് വിമാനത്തിന്റെ ചെറിയ രൂപമാണ്.

പരീക്ഷണ വാഹനത്തിന് 6.5 മീറ്റര്‍ നീളവും 1.75 ഭാരവുമാണ് ഉള്ളത്. ബൂസ്റ്റര്‍ റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരത്തില്‍ വിക്ഷേപിച്ച് തിരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങുകയാണ് ചെയ്തത്.

വിമാനം മുകളിലേക്ക് പോകുമ്പോഴും വരുമ്പോഴുമുണ്ടാകുന്ന അനുകൂല, പ്രതികൂല സാഹചര്യങ്ങളെ പരിശോധിക്കുകയാണ് പരീക്ഷണത്തിലൂടെ ചെയ്തത്.

ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിലാണ് വാഹനം സഞ്ചരിച്ചത്. ഡിജിറ്റല്‍ ഓട്ടോ പൈലറ്റിന്റെ സഹായത്തോടെ പുനരുപയോഗ വിക്ഷേപണ വാഹനത്തെ പൂര്‍ണമായി ഭൂമിയില്‍ നിന്നാണ് നിയന്ത്രിച്ചത്. 

 

 






ശ്രീഹരിക്കോട്ടയില്‍ നിന്ന് 650 കിലോമീറ്റര്‍ ദൂരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറങ്ങിയ വിമാനം നാവിക സേനയുടെ സഹായത്തോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (വി.എസ്.എസ്.സി) എത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ നടന്നത് ആദ്യ ഘട്ടമാണ്. പരീക്ഷണഫലങ്ങള്‍ വിലയിരുത്തിയ ശേഷം അടുത്ത ഘട്ടത്തിന് തയാറെടുക്കും. പിന്നീട് 2025 ഓടെ 32 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവുമുള്ള പൂര്‍ണ സജ്ജമായ വാഹനം വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ പദ്ധതി. 

പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ നാസ അടക്കമുള്ള രാജ്യാന്തര സ്‌പേസ് ഏജന്‍സികളോട് മത്സരിക്കാന്‍ ഇന്ത്യ തയാറെടുക്കുകയാണ്. ആര്‍.എല്‍.വിയുടെ സഹായത്തോടെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുന്നതോടെ ബഹിരാകാശ വാണിജ്യ രംഗത്ത് ഇന്ത്യ നിര്‍ണായക ശക്തിയായി മാറും. നിലവില്‍ 160 കോടി രൂപയില്‍ കൂടുതലാണ് ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യയില്‍ ചെലവ് വരുന്നത്. മറ്റ് വിദേശ സ്‌പേസ് ഏജന്‍സികളുടെ ചെലവ് ഇതിലും കൂടുതലാണ്. 

വിക്ഷേപിച്ചതിന് ശേഷം റോക്കറ്റ് അന്തരീക്ഷത്തില്‍ കത്തിയമരുകയോ, കടലില്‍ വീഴുകയാണ് ചെയ്യുന്നത്. ഇതിനാല്‍ റോക്കറ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിയാറില്ല. ഇത് കടുത്ത സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നത്. എന്നാല്‍, പുനരുപയോഗ വിക്ഷേപണ വാഹനം ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച ശേഷം തിരിച്ച് കടലില്‍ ഇറങ്ങും. പിന്നീട് ഇതേ വാഹനം ഉപയോഗിച്ച് വീണ്ടും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയും. 

ആര്‍.എല്‍.വി യാഥാര്‍ഥ്യമാകുന്നതോടെ മറ്റ് രാജ്യാന്തര സ്‌പേസ് ഏജന്‍സികളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്ക് കഴിയും. ഉപഗ്രഹ വിക്ഷേപണത്തിന് ചെലവ് കുറവായതിനാല്‍ വിദേശ രാജ്യങ്ങള്‍ നിലവില്‍ ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. ഈ ചെലവ് വീണ്ടും കുറയ്ക്കാമെന്നതിനാല്‍ ബഹിരാകാശ വാണിജ്യ രംഗത്ത് വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യയെ ആശ്രയിക്കേണ്ടിവരും.

http://www.mathrubhumi.com/technology/science/reusable-launch-vehicle-rlv-isro-space-shuttle-indian-space-research-organisation-malayalam-news-1.1079989

പുനരുപയോഗ വാഹന വിക്ഷേപണം വിജയം; ചരിത്രം രചിച്ച് ഇന്ത്യ.

പുനരുപയോഗ വാഹന വിക്ഷേപണം വിജയം; ചരിത്രം രചിച്ച് ഇന്ത്യ.




ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് വന്‍ മുന്നേറ്റം സമ്മാനിച്ചുകൊണ്ട്, ഇന്ത്യയുടെ പുനരുപയോഗ ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണം വിജയിച്ചു.

തിങ്കളാഴ്ച രാവിലെ 7ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് സ്‌പേസ് ഷട്ടിലിന്റെ ചെറുമാതൃക വിക്ഷേപിച്ചത്. വിക്ഷേപിച്ച് 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ പരീക്ഷണം വിജയമാണെന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു.

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ ബൂസ്റ്റര്‍ റോക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന വിമാന മാതൃകയിലുള്ള വാഹനത്തിന്റെ (ആര്‍.എല്‍.വി-ടി.ഡി) വിേക്ഷപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഞായറാഴ്ച രാത്രി 11ന് ആരംഭിച്ചിരുന്നു. 12 വര്‍ഷം മുമ്പാരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ പരീക്ഷണവിജയം നേടിയിരിക്കുന്നത്.

അന്തിമ പരീക്ഷണങ്ങളും പരിശോധനകളുമെല്ലാം തൃപ്തികരമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. സാധാരണ വിക്ഷേപണത്തിന്റെയത്ര സങ്കീര്‍ണതകളില്ലാത്തതാണ് ഇപ്പോള്‍ നടന്ന പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണ വിക്ഷേപണം.





തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ( VSSC ) ഡയറക്ടര്‍ ഡോ. കെ.ശിവന്‍, ആര്‍.എല്‍.വി-ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍ എന്‍.ശ്യാം മോഹന്‍ ഉള്‍പ്പടെയുള്ളവരെല്ലാം ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണത്തിന് സാക്ഷിയായി.

ഭാരതം ആദ്യമായി പരീക്ഷിക്കുന്ന ചിറകുള്ള ബഹിരാകാശ പേടകത്തിന്റെ ആദ്യ മാതൃക തയ്യാറാക്കാന്‍ 95 കോടിയോളം രൂപയാണ് ഇതിന് ചെലവായത്. ജി.മാധവന്‍ നായര്‍ വി.എസ്.എസ്.സി. ചെയര്‍മാനായിരുന്ന കാലത്താണ് പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സാക്ഷാത്കാരത്തിനുള്ള തുടക്കമായത്.

ഖര ഇന്ധനം ഉപയോഗിക്കുന്ന ഒന്‍പത് ടണ്‍ ഭാരമുള്ള ബൂസ്റ്റര്‍ റോക്കറ്റിന് മുകളിലിരുന്ന് 70 കിലോമീറ്റര്‍ മുകളിലേക്കും പിന്നീട് അതില്‍നിന്ന് വിഘടിച്ച് ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ മുന്‍ നിശ്ചയിച്ച പാതയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലെ സാങ്കല്‍പ്പിക റണ്‍വേയിലേക്ക് തിരികെ പതിക്കുകയും ചെയ്യുമ്പോള്‍ പൂര്‍ണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടം പൂര്‍ത്തിയാകും.

2030 ല്‍ ഇന്ത്യക്ക് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പൂര്‍ണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനത്തിന് ഇപ്പോള്‍ പരീകഷണ വിക്ഷേപണം നടത്തിയ വാഹനത്തെക്കാള്‍ അഞ്ചിരട്ടി വലിപ്പമുണ്ടാകും. പരീക്ഷണ വാഹനത്തിന് 6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമാണ് ഉള്ളതെങ്കില്‍ അന്തിമമായി രൂപകല്പന ചെയ്യുന്ന വിമാനാകൃതിയിലുള്ള വാഹനത്തിന് 32 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവുമാണുണ്ടാവുക.

ഇപ്പോള്‍ വിക്ഷേപിച്ച പരീക്ഷണ വാഹനം 70 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ചതെങ്കില്‍ യഥാര്‍ഥ വാഹനത്തിന്റെ പുനഃപ്രവേശം 100 കിലോമീറ്റര്‍ മുകളില്‍ നിന്നായിരിക്കും. ശബ്ദത്തെക്കാള്‍ 25 മടങ്ങ് വേഗതയാണ് യഥാര്‍ഥ വാഹനത്തിന് പ്രതീക്ഷിക്കുന്നത്.

നെയ്യാറ്റിന്‍കര സ്വദേശിയായ ശ്യാം മോഹനാണ് ആര്‍.എല്‍.വി-ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍. 2002 മുതല്‍ 2004 വരെ ഡോ.ജി.മാധവന്‍ നായരുടെ മേല്‍നോട്ടത്തില്‍ ശ്യാം മോഹന്‍ ആര്‍.എല്‍.വി.യുടെ സിസ്റ്റം എന്‍ജിനിയറിങ്ങിലും സിസ്റ്റം ആര്‍ക്കിടെക്ചറിലും ജോലി ചെയ്തു. പിന്നീട് ഡോ. എ.പി.ജെ.അബ്ദുല്‍ കലാം, ഡോ. കസ്തൂരിരംഗന്‍, ഡോ. ആര്‍.നരസിംഹ, ഡോ. ജി.മാധവന്‍ നായര്‍ തുടങ്ങിയവര്‍ ശ്യാംമോഹന്റെയും സംഘത്തിന്റെയും പഠനങ്ങള്‍ പരിശോധിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

2004 ല്‍ ദൗത്യത്തിന് അംഗീകാരവും ലഭിച്ചു. 2011 മുതല്‍ ശ്യാം മോഹനാണ് ആര്‍.എല്‍.വി-ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍. നിലവിലെ ഡയറക്ടര്‍ ഡോ. കെ.ശിവന്‍ ഉള്‍പ്പടെ ഐ.എസ്.ആര്‍.ഒ.യിലെ അറുനൂറോളം എന്‍ജിനിയര്‍മാരുടെ ശ്രമമാണ് ഇപ്പോള്‍ യാഥാര്‍ഥമായത്.

http://www.mathrubhumi.com/technology/science/reusable-launch-vehicle-rlv-isro-space-shuttle-indian-space-research-organisation-malayalam-news-1.1079855


Monday, May 9, 2016

ബുധസംതരണം കാണാന്‍ അവസരമൊരുക്കി മാര്‍സ്

മലപ്പുറം, 09.05.2016: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ,ജ്യോതിശാസ്ത്ര വിഷയസമിതിയായ മലപ്പുറം അമച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റിയുടെ (മാർസ്) ആഭിമുഖ്യത്തിൽ അപൂർവ്വമായ ബുധസംതരണം കാണാൻ അവസരമൊരുക്കി. മലപ്പുറം കോട്ടക്കുന്നിൽ വച്ചു നടന്ന പരിപാടിയിൽ രണ്ട് ടെലിസ്കോപ്പുകൾ ഉപയോഗിച്ച് സംതരണം ദൃശ്യമാക്കി. ഒന്നിൽ സോളാർ ഫിൽട്ടർ ഉപയോഗിച്ചുള്ള രീതിയും മറ്റൊന്നിൽ പ്രൊജക്ഷൻ രീതിയും ഉപയോഗപ്പെടുത്തി.
.
ഭൂമിക്കും സൂര്യനുമിടയിൽ കൃത്യമായി ബുധൻ കടന്നു വരുമ്പോൾ സൂര്യബിംബത്തിൽ ഒരു പൊട്ടുപോലെ ബുധൻ കാണപ്പെടുന്ന പ്രതിഭാസമാണ് ബുധസംതരണം. 2019 ലും 2032ലും ആണ് അടുത്തതായി ബുധസംതരണം ദൃശ്യമാകുക.

.
 
  
  
  
  
  
  
  
  
  
  
  
  


Friday, May 6, 2016

| ബുധസംതരണം | 2016 May 09 |

ബുധസംതരണം കാണാന്‍ അവസരം!
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര വിഭാഗമായ മലപ്പുറം അമച്വര്‍ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റി (മാര്‍സ്), 2016 മെയ് 9ന് ബുധസംതരണം കാണാന്‍ അവസരമൊരുക്കുന്നു. വൈകീട്ട് 4.30ന് മലപ്പുറം കോട്ടക്കുന്നില്‍ വച്ചു നടക്കുന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.
.

ബുധസംതരണത്തെക്കുറിച്ചുള്ള മലയാളത്തിലുള്ള പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെയുള്ള ലിങ്കുകള്‍ നോക്കുക.
.


(2 MB)



Saturday, April 2, 2016

ആന്‍ഡ്രോമീഡ ഗ്യാലക്സിയില്‍ പള്‍സാറിനെ കണ്ടെത്തി

ആന്‍ഡ്രോമീഡ ഗ്യാലക്സിയില്‍ പള്‍സാറിനെ കണ്ടെത്തി
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*
നഗരത്തിന്റെ പ്രകാശമലിനീകരണത്തില്‍ നിന്നകന്ന് ഗ്രാമങ്ങളിലെ തെളിഞ്ഞ ആകാശത്ത് വെറും കണ്ണു കൊണ്ട് കാണാന്‍ സാധിക്കുന്ന വിദൂര വസ്തുവായ ആന്‍ഡ്രോമീഡ ഗ്യാലക്സിയുടെ ഒരു വിശേഷം കൂടി കണ്ടെത്തിക്കഴിഞ്ഞു. ശക്തമായ ടെലിസ്കോപ്പുകളില്‍ നമ്മുടെ ഈ അയല്‍ഗ്യാലക്സിയെ മനോഹരമായി കാണാന്‍ സാധിക്കും. 2.537 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗ്യാലക്സിക്കുള്ളില്‍ അതിശക്തമായ എക്സ്-റേ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന പള്‍സാറുകള്‍ എന്നറിയപ്പെടുന്ന ഒരു ന്യൂട്രോണ്‍ നക്ഷത്രത്തെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (esa) XMM-Newton എക്സ്-റേ സ്പേസ് ഒബ്സര്‍വേറ്ററിയില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. 3XMM J004301.4+413017 എന്നാണ് ഈ ഡാറ്റക്ക് പേര് നല്‍കിയിരിക്കുന്നത്.



 
.
എന്താണ് ന്യൂട്രോൺ നക്ഷത്രങ്ങള്‍?
*_*_*_*_*_*_*_*_*_*_*_*_*_*_*_*
ഗുരുത്വാകർഷണ ഫലമായി തകർന്നടിയുന്ന പിണ്ഡമേറിയ നക്ഷത്രങ്ങളുടെ ബാക്കിപത്രമാണ്‌ ന്യൂട്രോൺ നക്ഷത്രങ്ങൾ‍. ടൈപ്പ് II നക്ഷത്രം, ടൈപ്പ് lb അല്ലെങ്കിൽ ടൈപ്പ് lc എന്നീതരത്തിൽപ്പെട്ട സൂപ്പർനോവ സ്ഫോടനങ്ങളുടെ ഫലമായാണ് ന്യൂട്രോൺ നക്ഷത്രം രൂപപ്പെടുന്നത്. ന്യൂട്രോൺ നക്ഷത്രങ്ങളുടെ ദ്രവ്യത്തിന്റെ ഭൂരിഭാഗവും ന്യൂട്രോണുകളായിരിക്കും അത് കൊണ്ടാണവയ്ക്ക് ഈ പേര്‌ കൈവന്നത്. ഉയർന്ന താപനിലയാണ്‌ ഇത്തരം നക്ഷത്രങ്ങള്‍ക്കുണ്ടാവുക. ഊർജ്ജോൽപാദനം നിലയ്ക്കുന്ന നക്ഷത്രങ്ങളുടെ അന്ത്യത്തിന്റെ വിവിധ രൂപങ്ങളിലൊന്നാണിത്.
.
സൗരപിണ്ഡത്തിന്റെ 1.35 മുതൽ 2.1 മടങ്ങ് വരെയായിരിക്കും സാധാരണയായി ന്യൂട്രോൺ നക്ഷത്രങ്ങളുടെ ദ്രവ്യമാനം. വ്യാസാർദ്ധം 20 കി.മീ നും 10 കി.മീ നു ഇടയിലായിരിക്കും, ഇതുമായി താരതമ്യം ചെയ്യുമ്പോൾ സൂര്യന്‌ 30,000 മുതൽ 70,000 വരെ ഇരട്ടി വലിപ്പമുണ്ട്. വലുപ്പത്തില്‍ ചെറുതെങ്കിലും പിണ്ഡത്തില്‍ അതിഭീമന്‍മാരാണ് ഇവ. ഏകദേശം 11 കിലോമീറ്റര്‍ വ്യാസമുള്ള ഒരു ന്യൂട്രോണ്‍ സ്റ്റാറിന് നമ്മുടെ സൂര്യന്റെ ഇരട്ടിയോളം പിണ്ഡമുണ്ടാകുമെന്ന് സാരം.
.
ഭാരം കൂടിയ നക്ഷത്രങ്ങളുടെ സൂപ്പർനോവ സ്ഫോടനത്തിനു ശേഷം അവയുടെ കാമ്പ് ഞെരുങ്ങി ന്യൂട്രോൺ നക്ഷത്രമായി പരിണമിക്കുന്നു, അവ അവയുടെ കോണീയ പരിക്രമണം നിലനിർത്തുകയും ചെയ്യുന്നു. മുമ്പത്തെ അവസ്ഥയേക്കാൾ വളരെ കുറഞ്ഞ വാസാർദ്ധം മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നതിനാൽ ന്യൂട്രോൺ നക്ഷത്രരൂപവത്കരണത്തോടെ അവ ഉയർന്ന വളരെ ഉയർന്ന ഭ്രമണനിരക്കിലായിരിക്കും, ഇത് കാലക്രമേണ പതിയെ കുറഞ്ഞുവരികയും ചെയ്യുന്നു. 1.40 മില്ലി സെക്കന്റ് മുതൽ 30 സെക്കന്റ് വരെയാണ് ഇവയുടെ ഭ്രമണവേഗത. ഉയർന്ന സാന്ദ്രതകാരണമായി ഇവയുടെ ഉപരിതല ഗുരുത്വാകഷണവും വളരെ ഉയർന്നതായിരിക്കും, 7 x 1012 m/s² വരെയാകും ഇത് സാധാരണ ഏതാനും 1012 m/s² ആയിരിക്കും (അതായത് ഭൂമിയുടേതിന്റെ 1011 മടങ്ങ്). ഇത്രയും വലിയ ഗുരുത്വമുണ്ടാകുന്നതിനാൽ തന്നെ അവയുടെ നിശ്ക്രമണ പ്രവേഗം ഏതാണ്ട് 100,000 കി.മീ/സെക്കന്റ് നു അടുത്ത് വരും ഇത് പ്രകാശവേഗതയുടെ 33% ശതമാനമാണ്‌. ഒരു ന്യൂട്രോൺ നക്ഷത്രത്തിന്റെ ആകർഷണത്തിൽ പെട്ട് അതിന്റെ ഉപരിതലത്തിലേക്ക് പതിക്കുന്ന ദ്രവ്യത്തിന്റെ വേഗത വളരെപ്പെട്ടെന്ന് ത്വരിതപ്പെടുന്നു. ഉയർന്ന വേഗതയിൽ പതിക്കുന്നതോടെ വസ്തു നിർമ്മിക്കപ്പെട്ട ആറ്റങ്ങൾ തകർപ്പെടുകയും അവ ന്യൂട്രോൺ നക്ഷത്രത്തിന്റെ ദ്രവ്യത്തിന്റെ സമാന അവസ്ഥയിലാവുകയും ചെയ്യുന്നു. നക്ഷത്രപരിണാമത്തിന്റെ അവസാന ഘട്ടത്തിൽ കാമ്പിലെ ഇരുമ്പിന് മർദ്ദം താങ്ങാനാകാതെ വരും. അപ്പോൾ അതിലെ ഇലക്ട്രോണുകളും പോട്രോണുകളും ചേർക്കപ്പെട്ട് ന്യൂട്രോണുകളായി മാറുന്നു. ഈ കാമ്പാണ് ന്യൂട്രോൺ നക്ഷത്രമായി മാറുന്നത്.
.


.
 പൾസാർ‌
*_*_*_*_*
സ്വയം ഭ്രമണം ചെയ്യുകയും റേഡിയോ തരംഗങ്ങളുടെ രൂപത്തിൽ വൈദ്യുതകാന്തീക വികിരണം പ്രസരിപ്പിക്കുന്ന അത്യധികം കാന്തീകരിക്കപ്പെട്ട ന്യൂട്രോൺ നക്ഷത്രങ്ങളെയാണ് പൾസാറുകൾ എന്ന് പറയുന്നത്. ഈ നക്ഷത്രങ്ങളുടെ ഭ്രമണത്തിടയിൽ ഇവയിൽ നിന്നുത്സർജ്ജിക്കുന്ന വികിരണപുഞ്ജം ഭൂമിക്കു നേരെ വരുമ്പോൾ മാത്രമാണ് നമുക്കു ദൃശ്യമാകുകയുള്ളു. ഇതുകൊണ്ടാണ് ഇവക്ക് പൾസാറുകൾ എന്ന പേര് ലഭിച്ചത്. തരംഗങ്ങളുടെ ഇടവേള 1.5 മില്ലീ.സെ മുതൽ 8.5 സെ വരെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്നതിനാൽ ഇതിനെ ലൈറ്റ്‌ഹൗസ് പ്രതിഭാസം എന്നു പറയുന്നു.  ഇത്തരത്തില്‍ ആദ്യമായി ഒരു തരംഗങ്ങളെ കണ്ടെത്തുന്നത് 1967ല്‍ ആണ്. പള്‍സാറുകള്‍ കണ്ടെത്തിയ ശേഷമാണ് ഇവ ന്യൂട്രോണ്‍ സ്റ്റാറുകള്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് എന്ന് കണ്ടെത്തുന്നത്. വളരെയധികം സാന്ദ്രത കൂടിയ ഖഗോള വസ്തുക്കളാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ, അത് കൊണ്ട് തന്നെ പൾസാറുകളുടെ ഭ്രമണത്തിന്റെയും കൂടെ പ്രസരിപ്പിക്കപ്പെടുന്ന വികിരണത്തിന്റെയും ഇടവേള വളരെ കൃത്യമാണ്, എത്രതോളമെന്നാൽ അവയിൽ ചിലതിന്റെ ഇടവേളകളുടെ കൃത്യത ആറ്റോമിക ഘടികാരങ്ങളോളം തുല്യമാണ്. വലിയ മാസുള്ള നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചാൽ അത് ന്യൂട്രോൺ നക്ഷത്രമായി മാറും. ഇവയിൽ ചിലതാണ് പൾസാറായി മാറുന്നത്.
.



നമ്മുടെ ഗ്യാലക്സിയില്‍ ഇത്തരത്തിലുള്ള ഏകദേശം നൂറ് മില്യണ്‍ നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു ഗ്യാലക്സിയില്‍ നിന്നുള്ള ആദ്യത്തെ കണ്ടുപിടുത്തം ആണിത്. ബൈനറി സ്റ്റാര്‍ സിസ്റ്റത്തിലാണ് ഇവയെ വേഗത്തില്‍ കണ്ടെത്താനാവുക. അടുത്ത നക്ഷത്രത്തിലെ ദ്രവ്യം വലിച്ചെടുക്കുമ്പോള്‍ ഊര്‍ജ്ജം അതിശക്തമായ എക്സ്-റേ വികിരണങ്ങളായി പ്രവഹിക്കുന്നു. ഇപ്പോള്‍ കണ്ടെത്തിയ ന്യൂട്രോണ്‍ സ്റ്റാര്‍ 1.2 സെക്കന്റില്‍  സ്വയം ഭ്രമണം പൂര്‍ത്തിയാക്കുന്നു.
.
1999 ല്‍ വിക്ഷേപിച്ച XMM-Newton X-ray space observatoryയും 2028ല്‍ വിക്ഷേപിക്കാനിരിക്കുന്ന അഥീന (Advanced Telescope for High Energy Astrophysics) ഒബ്സര്‍വേറ്ററിയും ഇത്തരത്തിലുള്ള നിരവധി വസ്തുക്കളെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഇസയുടെ XMM-Newton പ്രൊജക്ടിലെ ശാസ്ത്രജ്ഞനായ നോര്‍ബെര്‍ട്ട് ഷെര്‍ട്ടല്‍ പറഞ്ഞു.
.
റഫറന്‍സ് : "EXTraS discovery of an 1.2-s X-ray pulsar in M31" by P. Esposito et al., is published in the Monthly Notices of the Royal Astronomical Society, Volume 457, pp L5-L9, Issue 1, March 21, 2016.
.
ചിത്രം കടപ്പാട്: esa
Date: 31 March 2016, Satellite: XMM-Newton, Copyright: Andromeda: ESA/Herschel/PACS/SPIRE/J. Fritz, U. Gent/XMM-Newton/EPIC/W. Pietsch, MPE; data: P. Esposito et al. (2016)
.
അധിക വായനക്കുള്ള ലിങ്കുകള്‍:
http://sci.esa.int/xmm-newton/
http://sci.esa.int/xmm-newton/57661-found-andromeda-s-first-spinning-neutron-star/
https://en.wikipedia.org/wiki/XMM-Newton
https://en.wikipedia.org/wiki/Neutron_star
.
റിപ്പോര്‍ട്ട് തയ്യാറാക്കിയത് : ബ്രിജേഷ് പൂക്കോട്ടൂര്‍

2016 ഏപ്രില്‍ മാസത്തെ ആകാശ വിശേഷങ്ങള്‍

ഈ മാസം 15ന് രാത്രി 8.00 മണിക്കുള്ള മദ്ധ്യകേരളത്തിലെ ആകാശദൃശ്യം

.

[ഈ ചിത്രം വിക്കിമീഡിയ കോമണ്‍സിലേക്ക് ചേര്‍ത്തിട്ടുണ്ട്.]
.
.
ചരിത്രരേഖ: ഏപ്രിൽ
*_*_*_*_*_*_*_*_*_*

1968 ഏപ്രിൽ 4: നാസാ അപ്പോളോ 6 വിക്ഷേപിച്ചു.

1804 ഏപ്രിൽ 5: സ്കോട്ട്ലന്റിലെ‍ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉൽക്കാപതനം.

1965 ഏപ്രിൽ 6: വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.

1973 ഏപ്രിൽ 6: പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.

1961 ഏപ്രിൽ 12: റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തി.

1975 ഏപ്രിൽ 19: ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു.

1990 ഏപ്രിൽ 24: ഹബിൾ ബഹിരാകാശ ദൂരദർശിനി വഹിച്ചുകൊണ്ട് നാസയുടെ ഡിസ്കവറി സ്പേസ് ഷട്ടിൽ (എസ്ടിഎസ്-31 ദൗത്യം) കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കപ്പെട്ടു.

1990 ഏപ്രിൽ 25: ഹബിൾ ബഹിരാകാശ ദൂരദർശിനി ഭ്രമണപഥത്തിലെത്തി.

1006 ഏപ്രിൽ 30: രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും തിളക്കമേറിയ സൂപ്പർനോവ SN 1006 ലൂപ്പസ് കോൺസ്റ്റലേഷനിൽ പ്രത്യക്ഷപ്പെട്ടു.
.
Best Night Sky Events of April 2016
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*

By Geoff Gaherty, Starry Night Education @ http://www.space.com/


New Moon, April 2016
Thursday, April 7 - The moon is not visible on the date of New Moon because it is too close to the Sun, but can be seen low in the east as a narrow crescent a morning or two before, just before sunrise. It is visible low in the west an evening or two after New Moon.



First Quarter Moon, April 2016
Wednesday, April 13 - The First Quarter Moon rises around 11:45 a.m. and sets around 2:45 a.m. It dominates the evening sky.


Full Moon, April 2016
Friday, April 22 - The April Full Moon is known as the Seed Moon, Pink Moon, Sprouting Grass Moon, Egg Moon, or Fish Moon. It rises around sunset and sets around sunrise; this is the only night in the month when the moon is in the sky all night long. The rest of the month, the moon spends at least some time in the daytime sky.

Last Quarter Moon, April 2016
Friday, April 29 - The Last Quarter Moon rises around 2:30 a.m. and sets around 1:15 p.m. It is most easily seen just after sunrise in the southern sky.



Double shadow transit on Jupiter, April 2016
Tuesday, April 5 - Shadows of Io and Europa cross Jupiter simultaneously.



Aldebaran 0.3 degrees south of moon, April 2016
Tuesday, April 5 - Shadows of Io and Europa cross Jupiter simultaneously.

Jupiter 2 degrees north of moon, April 2016
Monday, April 18 - The waxing gibbous moon will pass just south of Jupiter.



Mercury at greatest elongation east, April 2016
Monday, April 18 - The waxing gibbous moon will pass just south of Jupiter.



Moon, Saturn, Mars, and Antares in group, April 2016
Monday, April 25 - These four bright objects will rise as a group in the east just after midnight on April 24/25.



Juno at opposition, April 2016
Tuesday, April 26 - The asteroid Juno is exactly opposite the sun in the sky, and is visible all night. It is magnitude 10.0 in the eastern part of the constellation Virgo.



Mercury, April 2016
Mercury is well placed all month in the evening sky, the best apparition of the year for observers in the Northern Hemisphere.

Venus, April 2016
Venus is moving behind the sun, and will be hard to spot before sunrise.

Mars, April 2016
Mars rises around midnight, moving from Scorpius to Ophiuchus on the 3rd. It reverses direction on the 16th and moves back into Scorpius on the 30th. Its disk grows from 12 to 16 arc seconds during the month, as it moves towards opposition on May 22. Observers with good telescopes should be able to see some of the dark markings on Mars' surface this month.



Jupiter, April 2016
Jupiter was at opposition on March 8, so is still visible most of the night, setting around 5 a.m.

Saturn, April 2016
Saturn is well placed in Ophiuchus, rising around midnight. Its rings are now spread widely, making it a beautiful sight in a small telescope.

Uranus, April 2016
Uranus is too close to the sun to be observed this month.



Neptune, April 2016
Neptune is also too close to the sun to be observed.



.
[ചിത്രങ്ങള്‍ക്ക് കടപ്പാട് നാസ, സ്പേസ്.കോം
സ്വതന്ത്ര സോഫ്റ്റ് വെയറായ സ്റ്റല്ലേറിയം ഉപയോഗിച്ചാണ് ഈ മാസത്തെ ആകാശം സിമുലേറ്റ് ചെയ്തിരിക്കുന്നത്]