Thursday, March 24, 2016

എക്സോ മാര്‍സ് ചൊവ്വയിലേക്ക് വീണ്ടും

എക്സോ മാര്‍സ് ചൊവ്വയിലേക്ക് വീണ്ടും

സാബു ജോസ് @ ദേശാഭിമാനി കിളിവാതില്‍
ചൊവ്വയിലേക്ക് പുതിയൊരു ദൌത്യം കൂടി യാത്രയാരംഭിച്ചു. റഷ്യന്‍ ഫെഡറല്‍ സ്പേസ് ഏജന്‍സിയുടെയും (റോസ്കോസ്മോസ്), യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും (ഇസ) സംയുക്ത ചൊവ്വാ ദൌത്യമായ എക്സോ മാര്‍സ് (Exo Mars) വ്വയിലേക്ക് പുതിയൊരു ദൌത്യം കൂടി യാത്രയാരംഭിച്ചു. 2018ല്‍ വിക്ഷേപിക്കുന്ന എക്സോ മാര്‍സ് റോവറിന് അനുയോജ്യമായ ലാന്‍ഡിങ് സൈറ്റ് തെരഞ്ഞെടുക്കുന്നതും ഷിയാപെറേലി ലാന്‍ഡറിന്റെ ദൌത്യമാണ്.

ഇപ്പോള്‍ വിക്ഷേപിച്ച ടിജിഒ കേവലമൊരു ഓര്‍ബിറ്റര്‍ മാത്രമല്ല. നാല് വ്യത്യസ്ത ദൌത്യങ്ങളാണ് ഈ പേടകം നിര്‍വഹിക്കുന്നത്. കൂടാതെ ഒരു വാര്‍ത്താവിനിമയ ഉപഗ്രഹമായും ഇത് പ്രവര്‍ത്തിക്കും. 3130 കിലോഗ്രാമാണ് ഓര്‍ബിറ്ററിന്റെ ‘ഭാരം. ഷിയാപെറേലി ലാന്‍ഡറിന് 600 കിലോഗ്രാം ‘ഭാരമുണ്ട്. ടിജിഒ യിലെ ഏതാനും ശാസ്ത്രീയ ഉപകരണങ്ങളും വിക്ഷേപണ വാഹനമായ പ്രോട്ടോണ്‍ റോക്കറ്റും റഷ്യന്‍ നിര്‍മിതമാണ്. മറ്റുപകരണങ്ങളും ലാന്‍ഡറും നിര്‍മിച്ചത് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ്. ഇറ്റലിയാണ് ഈ ദൌത്യത്തില്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്തിയിരിക്കുന്നത്. ദൌത്യത്തിന്റെ നിയന്ത്രണം നടത്തുന്നത് ഇറ്റലിയിലെ ഗ്രൌണ്ട് സ്റ്റേഷനായ അല്‍ടെക്സ് റോവര്‍ കണ്‍ട്രോള്‍ സെന്ററാണ്. 2018 ല്‍ വിക്ഷേപിക്കുന്ന എക്സോ റോവര്‍ ദൌത്യത്തിലെ 1800 കിലോ ഗ്രാം ‘ഭാരമുള്ള ലാന്‍ഡറും 300 കിലോഗ്രാം ‘ഭാരമുളള റോവറും റഷ്യന്‍ നിര്‍മിതമായിരിക്കും. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ അറോറ പദ്ധതിയുടെ ‘ഭാഗമായി നടത്തുന്ന ആദ്യവിക്ഷേപണമാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 14 ന് നടന്നത്. ഭാവിയില്‍ മനുഷ്യനെ ചൊവ്വയിലേക്കയ്ക്കുന്നതിനും അറോറ പദ്ധതിയില്‍ ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ വരുന്ന പത്തുവര്‍ഷത്തിനിടയിലുള്ള വിക്ഷേപണങ്ങളെല്ലാം റോബോട്ടിക് ദൌത്യങ്ങളായിരിക്കും. റഷ്യ അവസാനിപ്പിച്ച ഫോബോസ് ഗ്രണ്ട് ദൌത്യത്തിനുവേണ്ടി വികസിപ്പിച്ചെടുത്ത ചില ശാസ്ത്രീയ ഉപകരണങ്ങള്‍ എക്സോ മാര്‍സ് ദൌത്യത്തിലെ ട്രേസ് ഗ്യാസ് ഓര്‍ബിറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 130 കോടി യുഎസ് ഡോളറാണ് പദ്ധതിയുടെ ചെലവ്.



ലക്ഷ്യങ്ങള്‍
ഏതെങ്കിലും കാലത്ത് ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ, ഇപ്പോഴും ജീവന്റെ സൂക്ഷ്മരുപങ്ങളെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് തിരയുകയാണ് മുഖ്യ ലക്ഷ്യം. മീഥേയ്ന്‍ വാതകത്തിന്റെ സാന്നിധ്യം തെരയുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. മിഥേയ്ന്‍ ജീവന്റെ അടയാളമാണ്.

• ചൊവ്വയുടെ ഉപരിതലപാളിക്കടിയില്‍ ജലസാന്നിധ്യം തിരയുക. ചൊവ്വയുടെ ഉപരിതലത്തില്‍ ഒഴുകുന്ന ജലത്തിന്റെ സാന്നിധ്യം നാസയുടെ മാര്‍സ് റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ കത്തിെയിരുന്നു. കൂടാതെ ധ്രുവ മേഖലകളില്‍ ഹിമാവരണവുമുണ്ട്. ചൊവ്വയുടെ മണ്ണിനടിയില്‍ ഖരാവസ്ഥയിലുള്ള ജലവും ഓര്‍ഗാനിക് സംയുക്തങ്ങളുമുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്. അവയുടെ സാന്നിധ്യം കണ്ടെത്തുക ഈ ദൌത്യത്തിന്റെ പ്രധാന ലക്ഷ്യമാണ്.
• ചൊവ്വയുടെ ഉപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും സവിശേഷതകള്‍ അനാവരണം ചെയ്യുക. ‘ഭാവിയിലെ മനുഷ്യരുടെ യാത്രകള്‍ സുരക്ഷിതമാക്കാന്‍ ഇത്തരം പഠനം അനിവാര്യമാണ്.
• ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കുക.
ചൊവ്വയില്‍ ഇറങ്ങിയതിനു ശേഷം ഭൂമിയിലേക്ക് മടക്കയാത്ര സാധ്യമാവുമോ എന്ന് പരീക്ഷിക്കുക എന്നിവയാണ് പ്രധാന ശാസ്ത്രീയ ദൌത്യങ്ങള്‍.
സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ചൊവ്വാ റോവറുകള്‍ക്ക് ആവശ്യമായ ഊര്‍ജം ഉല്‍പാദിപ്പിക്കുക
• ചൊവ്വയുടെ ഉപരിതലം രണ്ടു മീറ്ററിലധികം കുഴിക്കുകയും സാംപിള്‍ ശേഖരണം നടത്തുകയും ചെയ്യുക.
• ചൊവ്വയുടെ ഉപരിതലത്തിലൂടെയുള്ള റോവറുകളുടെ സഞ്ചാരം കൂടുതല്‍ സുഗമമാക്കുക എന്നീ സാങ്കേതിക കാര്യങ്ങളിലും എക്സോ മാര്‍സ് ദൌത്യം ശ്രദ്ധിക്കുന്നുണ്ട്.

2016 ഒക്ടോബര്‍ 19 നാണ് ഷിയാപെറേലി ചൊവ്വയുടെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതോടെ ഷിയാപെറേലി, ടിജിഒ യില്‍ നിന്ന് സ്വതന്ത്രമാകും.. തുടര്‍ന്ന് ചൊവ്വയുടെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ഷിയാപെറേലി, 2018 ലെ റോവര്‍ ദൌത്യത്തിന് അനുയോജ്യമായ ലാന്‍ഡിങ് സൈറ്റ് കണ്ടെത്തും. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ടിജിഒ യ്ക്കു കൈമാറും. ടിജിഒ യില്‍ ഉള്ള നാസയുടെ ‘ഇലക്ട്ര’ ടെലികമ്യൂണിക്കേഷന്‍ റിലേ നാവിഗേഷന്‍ ഉപകരണം ഈ വിവരങ്ങള്‍ ശേഖരിച്ച് ഗ്രൌണ്ട് സ്റ്റേഷനിലേയ്ക്കും. 2022 വരെ ടിജിഒ ഒരു വാര്‍ത്താവിനിമയ ഉപഗ്രഹമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉണ്ടായിരിക്കും. ഇലക്ട്രിക് ബാറ്ററിയാണ് ലാന്‍ഡറിനാവശ്യമായ ഊര്‍ജം ലഭ്യമാക്കുന്നത്. മെറിഡിയാനി പ്ളാനം (ങലൃശറശമിശ ജഹമിൌാ) എന്നു പേരിട്ടിരിക്കുന്ന സ്ഥലത്താണ് ഷിയാപെറേലി ലാന്‍ഡ് ചെയ്യുന്നത്. മിക്കപ്പോഴും ശക്തമായ പൊടിക്കാറ്റുകളുണ്ടാകുന്ന പ്രദേശമാണിത്.

ഒരു റോവര്‍ ദൌത്യം ചെയ്യുന്ന ജോലി ലാന്‍ഡറിനു തന്നെ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഷിയാപെറേലിയുടെ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുള്ളത്. ഡ്രീംസ് (Dust characterization Risk assessment and Environment Analyzer on the Martian Surface – DREAMS) എന്ന ശാസ്ത്രീയ ഉപകരണങ്ങളുടെ പാക്കേജാണ് ഷിയാപെറേലിയില്‍ ഒരുക്കിയിട്ടുളളത്. ഇതില്‍ കാറ്റിന്റെ ദിശയും വേഗതയും അറിയുന്നതിനുള്ള Met Wind അന്തരീക്ഷത്തിന്റെ ആര്‍ദ്രത അളക്കുന്നതിനുള്ള Met Humi മര്‍ദമളക്കുന്നതിനുള്ള Met Baro, ഊഷ്മാവ് അളക്കുന്നതിനുള്ള Mars Tem , സാന്ദ്രത അളക്കുന്നതിനുള്ള ഒപ്ടിക്കല്‍ ഡെപ്ത് സെന്‍സര്‍ – ODS റേഡിയേഷന്‍ അളക്കുന്നതിനുളള Micro ares എന്നീ ഉപകരണങ്ങളാണുള്ളത്.

എക്സോ മാര്‍സ് ദൌത്യത്തിലെ രണ്ടാമത്തെ ഉപഗ്രഹവിക്ഷേപണം 2018 മെയ്മാസത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ദൌത്യത്തിലെ ശാസ്ത്രീയ ഉപകരണങ്ങളില്‍ 80 ശതമാനവും റഷ്യന്‍ നിര്‍മിതമായിരിക്കും. ലാന്‍ഡറും റോവറും റഷ്യന്‍ നിര്‍മിതമാണ്. ലാന്‍ഡറിലുള്ള ലാന്‍ഡര്‍ റേഡിയോസയന്‍സ് എക്സ്പെരിമെന്റ്(LaRa ) എന്ന ഉപകരണവും റോവറിലെ ഹാബിറ്റ് (HabitAbiltiy, Brine , Irradiation and Temperature-HABIT) എന്ന ഉപകരണവും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയാണ് നിര്‍മിക്കുന്നത്. ലാറ ചൊവ്വാധൂളിയുടെ ഘടന പരിശോധിക്കുമ്പോള്‍ ഹാബിറ്റ് ഗ്രഹത്തിന്റെ ഉപരിതല ഊഷ്മാവും അള്‍ട്രാവയലറ്റ് വികിരണതോതും സമഗ്രമായി പഠിക്കും. ഒരു ‘ഭൌമവര്‍ഷമായിരിക്കും ലാന്‍ഡറും റോവറും പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. 2019 ജനുവരിയിലായിരിക്കും റോവര്‍ ചൊവ്വയില്‍ ഇറങ്ങുന്നത്.


Read more: http://www.deshabhimani.com/index.php/special/news-special-23-03-2016/548533

https://en.wikipedia.org/wiki/ExoMars_Programme

http://exploration.esa.int/mars/

No comments:

Post a Comment