ചന്ദ്രയാൻ-3 ലാൻഡിംഗ് വിജയകരം | 23.08.2023 |   2023 ജൂലൈ 23ന് - താരാപഥങ്ങളിലൂടെ ഒരു യാത്ര - അവതരണം: ഡോ. സി.ഡി രവികുമാര്‍    മാര്‍സ് വാര്‍ഷികം - ലൈവ് സ്ട്രീമിംഗ്   MAARS വാര്‍ഷികം - ഉദ്ഘാടന ക്ലാസ്   വലയഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയ സ്ഥലങ്ങള്‍ - ഓപ്പണ്‍സ്ട്രീറ്റ് മാപ്പ്   വലയ സൂര്യഗ്രഹണം - പുതുക്കിയ പ്രസന്റേഷന്‍    മലയാളം നക്ഷത്രമാപ്പ്    വലയ സൂര്യഗ്രഹണം - പ്രസന്റേഷന്‍    Solar Eclipse - Profile Pics   വലയ ഗ്രഹണം    undefined

Wednesday, December 26, 2012

വെരിലാര്‍ജ് ടെലസ്കോപ്പ്

വിഎല്‍ടി പ്രപഞ്ചചിത്രം മാറ്റിവരയ്ക്കുന്നു 
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി 
ലേഖകന്‍ - സാബു ജോസ്

ഭൂമിയില്‍ സ്ഥാപിച്ചതില്‍ ഏറ്റവും വലിയ ദൂരദര്‍ശിനിയാണ് വിഎല്‍ടി എന്ന വെരിലാര്‍ജ് ടെലസ്കോപ്പ് . വലുപ്പം മാത്രമല്ല, ഏറ്റവും നൂതനമായ സാങ്കേതികവിദ്യയും ഈ ടെലസ്കോപ്പിന് പിന്തുണയായുണ്ട്. 8.2 മീറ്റര്‍ വ്യാസമുള്ള നാലു വലിയ റിഫ്ളക്ടിങ് ടെലസ്കോപ്പുകളുടെയും 1.8 മീറ്റര്‍ വ്യാസമുള്ള ചെറിയ നാലു ടെലസ്കോപ്പുകളുടെയും സംഘാടനമാണിത്. ഇവയെ ഒരുമിച്ച് വെരിലാര്‍ജ് ടെലസ്കോപ്പ് ഇന്റര്‍ഫെറോമീറ്റര്‍ എന്നാണ് വിളിക്കുന്നത്  വിഎല്‍ടിയുടെ നിര്‍മാണവും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയാണ്. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ചിലിയിലെ അറ്റക്കാമ മരുഭൂമിയിലുള്ള പരാനല്‍ ഒബ്സര്‍വേറ്ററിയിലാണ് വിഎല്‍ടിഐ സ്ഥാപിച്ചിട്ടുള്ളത്. അഡാപ്റ്റീവ് ഓപ്റ്റിക്സ് എന്ന അതിനൂതന സങ്കേതം ഉപയോഗിച്ചാണ് ഈ സംവിധാനത്തില്‍ പ്രപഞ്ചചിത്രങ്ങള്‍ നിര്‍മിക്കുന്നത്. അന്തരീക്ഷത്തിന്റെ പ്രക്ഷുബ്ധതകള്‍ ഒഴിവാക്കി ഹൈ സ്പീഡ് ക്യാമറകള്‍ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങള്‍ കംപ്യൂട്ടര്‍സഹായത്തോടെ അപഗ്രഥിച്ച് പുനര്‍നിര്‍മിക്കുന്നതുകൊണ്ട് ബഹിരാകാശ ദൂരദര്‍ശിനികള്‍ നല്‍കുന്നതിനേക്കാളും വ്യക്തവും അതിവിദൂരങ്ങളുമായ ഖഗോള വസ്തുക്കളുടെ ചിത്രങ്ങള്‍ നല്‍കുന്നതിനു വിഎല്‍ടിഐയ്ക്കു കഴിയും. സാങ്കേതിക ഭഭാഷ ഒഴിവാക്കിപ്പറഞ്ഞാല്‍ നാലുലക്ഷം കിലോമീറ്റര്‍ അകലെനിന്ന് (ഏകദേശം ചന്ദ്രനിലേക്കുള്ള ദൂരം) ഒരു കാറിന്റെ ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ചാല്‍ അവയുടെ വലുപ്പവും അവ തമ്മിലുള്ള അകലവും കൃത്യമായി തിരിച്ചറിയാന്‍ ഈ സംവിധാനത്തിനു സാധിക്കും. ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള മറ്റേതൊരു ദൂരദര്‍ശിനിയേക്കാളും 25 മടങ്ങ് വ്യക്തതയുള്ള ചിത്രങ്ങളാണ് ഇവ നല്‍കുന്നത്. നഗ്ന നേത്രങ്ങള്‍കൊണ്ടു കാണുന്നതിനേക്കാള്‍ 400 കോടി മടങ്ങും! ആകാശഗംഗാ ഗാലക്സിയുടെ കേന്ദ്രത്തിലുള്ള തമോദ്വാരത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിയുന്നത്  വിഎല്‍ടിയിലൂടെയാണ്. സൂര്യന്റെ 26 ലക്ഷം മടങ്ങ് പിണ്ഡമുള്ള ഈ തമോദ്വാരത്തിന്റെ കണ്ടെത്തല്‍ ഢഘഠകയുടെ ആധികാരികതയ്ക്കുള്ള അംഗീകാരം മാത്രമല്ല, പ്രപഞ്ചവിജ്ഞാനശാഖയ്ക്ക് പുതിയൊരു ദിശാബോധവും നല്‍കി. ഢഘഠക ചരിത്രരചന ആരംഭിച്ചതേയുള്ളു. 2004ല്‍ റോസര്‍ പെല്ലോയും സംഘവും വിഎല്‍ടി  ഉപയോഗിച്ച് ഏറ്റവും വിദൂരമായ നക്ഷത്രസമൂഹത്തെ കണ്ടെത്തിയത് മറ്റൊരു വഴിത്തിരിവായി. Abell 1835 IR 1916 എന്നാണ് ഈ ഗാലക്സിക്കു നല്‍കിയിരിക്കുന്ന പേര്.

No comments:

Post a Comment